Bengaluru Airport: വിമാനവും ട്രാവലറും തമ്മിൽ കൂട്ടിയിടിച്ചു; അന്വേഷണം പ്രഖ്യാപിച്ച് ഇൻഡിഗോ

Traveller Hits Indigo Aircraft: ബെംഗളൂരു വിമാനത്താവളത്തിൽ നിർത്തിയിട്ടിരുന്ന ഇൻഡിഗോ വിമാനത്താവളത്തിൽ ടെമ്പോ ട്രാവലർ ഇടിച്ചു. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചതായി കമ്പനി പറഞ്ഞു.

Bengaluru Airport: വിമാനവും ട്രാവലറും തമ്മിൽ കൂട്ടിയിടിച്ചു; അന്വേഷണം പ്രഖ്യാപിച്ച് ഇൻഡിഗോ

ഇൻഡിഗോ

Published: 

21 Apr 2025 | 08:26 AM

ബെംഗളൂരു കെമ്പഗൗഡ വിമാനത്താവളത്തിൽ വിമാനവും ട്രാവലറും തമ്മിൽ കൂട്ടിയിടിച്ചു. നിർത്തിയിട്ടിരുന്ന ഇൻഡിഗോ വിമാനത്തിലാണ് ടെമ്പോ ട്രാവലർ ഇടിച്ചത്. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചതായി ഇൻഡിഗോ കമ്പനി അറിയിച്ചു. ട്രാവലർ ഡ്രൈവറിൻ്റെ അശ്രദ്ധ കാരണമാണ് അപകടമുണ്ടായത് എന്നും കമ്പനി വാർത്താകുറിപ്പിൽ പറഞ്ഞു.

നിർത്തിയിട്ടിരുന്ന വിമാനത്തിൻ്റെ മുൻ ഭാഗത്താണ് ട്രാവലർ ഇടിച്ചത്. വിമാനത്തിൻ്റെ മൂക്കിന് താഴെ ഇടിച്ചുനിൽക്കുന്ന ട്രാവലറിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇടിയിൽ ട്രാവലറിൻ്റെ വിൻഡ്സ്ക്രീനും റൂഫും തകർന്നിട്ടുള്ളതായി കാണാം. ഈ മാസം 18, വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നത്. സംഭവത്തിൽ ആർക്കും പരിക്കില്ല.

“ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ നിർത്തിയിട്ടിരുന്ന ഇൻഡിഗോ വിമാനവും മറ്റൊരു വാഹവും തമ്മിലുള്ള കൂട്ടിമുട്ടൽ കമ്പനി അറിഞ്ഞിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്. ആവശ്യത്തിനനുസരിച്ചുള്ള എല്ലാ നടപടിക്രമങ്ങളും സ്വീകരിച്ചിട്ടുണ്ട്.”- വാർത്താകുറിപ്പിൽ ഇൻഡിഗോ എയർലൈൻസ് പറഞ്ഞു.

Also Read: DGP Om Prakash Death: ‘ഞാനാ പിശാചിനെ കൊന്നു’, കൊല്ലപ്പെട്ട ഡിജിപി ഓം പ്രകാശിന്റെ ഭാര്യ പറഞ്ഞതായി സുഹൃത്തിന്‍റെ മൊഴി; കൊലപാതകത്തില്‍ മകൾക്കും പങ്ക്

“2025 ഏപ്രിൽ 18ന് ഉച്ചയ്ക്ക് ഏകദേശം 12.15ന് ഗ്രൗണ്ട് ഹാൻഡ്ലിങ് ഏജൻസി കൈകാര്യം ചെയ്ത വാഹനം ബെംഗളൂരു കെമ്പഗൗഡ വിമാനത്താവളത്തിൽ നിർത്തിയിട്ടിരുന്ന ഒരു വിമാനവുമായി കൂട്ടിയിടിച്ചു. സംഭവത്തിൽ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ബന്ധപ്പെട്ടവരുമായി ചേർന്നുള്ള എല്ലാ അടിയന്തിര നടപടിക്രമങ്ങളും കൈക്കൊണ്ടിട്ടുണ്ട്. യാത്രക്കാരുടെയും വിമാനക്കമ്പനി പങ്കാളികളുടെയും സുരക്ഷയാണ് ഞങ്ങളുടെ പ്രധാന മുൻഗണന.”- വിമാനത്താവളം വാർത്താ കുറിപ്പിൽ പറയുന്നു.

ഓം പ്രകാശിനെ കൊലപ്പെടുത്തിയത് ഭാര്യയും മകളും ചേർന്ന്
കർണാടക മുൻ പോലീസ് മേധാവി ഓം പ്രകാശിനെ കൊലപ്പെടുത്തിയത് ഭാര്യയും മകളും ചേർന്നെന്ന് കണ്ടെത്തൽ. സംഭവത്തിൽ ഭാര്യ പല്ലവിയെയും മകൾ കൃതിയെയും പോലീസ് കസ്റ്റഡിയിലെടുത്തു. താൻ ആ പിശാചിനെ കൊന്നു എന്ന് ഓം പ്രകാശിൻ്റെ ഭാര്യ തൻ്റെ ഒരു സുഹൃത്തിനെ വിളിച്ച് പറഞ്ഞു എന്നാണ് പോലീസ് പറയുന്നത്. മറ്റൊരു ഐപിഎസ് ഉദ്യോഗസ്ഥൻ്റെ ഭാര്യയായ ഇവരാണ് പോലീസിനോട് ഇക്കാര്യം അറിയിച്ചത്. ഓം പ്രകാശ് തൻ്റെ സ്വത്തുക്കൾ മകനും സഹോദരിയ്ക്കും എഴുതിവച്ചിരുന്നു എന്നും ഇതാണ് കൊലപാതകത്തിന് കാരണമായതെന്നും പോലീസ് പറയുന്നു.

 

Loading...
Unable to load recommendations.
Follow Us
Related Stories
BRICS 2026: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ഭാരത് മണ്ഡപത്തിൽ പങ്കാളിത്ത രാജ്യങ്ങളുടെ ഓപ്പൺ സെഷൻ
BRICS 2026: ഇറാന്‍-യുഎഇ ബന്ധം ദൃഢമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടിയില്‍ സുപ്രധാന ചുവടുവെപ്പ്‌
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
സ്വർണം പൊതിഞ്ഞ ഇൻ്റീരിയർ, ആകാശത്തെ സൈനിക കേന്ദ്രം; പുടിൻ്റെ ‘ഡൂംസ്ഡേ’ വിമാനത്തിൻ്റെ വിശേഷങ്ങൾ ഞെട്ടിക്കുന്നത്!
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ