Trinamool Councilor Murder Attempt: തൃണമൂൽ നേതാവിനെ കൊലപ്പെടുത്താൻ ശ്രമം; വെടി പൊട്ടിയില്ല, ദൃശ്യങ്ങൾ പുറത്ത്

Trinamool Councilor Escapes Murder Attempt: കസബ ഏരിയയിലുള്ള തന്റെ വീടിന് മുന്നിൽ ഇരിക്കുകയായിരുന്ന സുശാന്ത് ഘോഷിനെ, ബൈക്കിലെത്തിയ രണ്ടുപേരിൽ ഒരാൾ ഇറങ്ങിവന്നു വെടിവെക്കാൻ ശ്രമിക്കുകയായിരുന്നു.

Trinamool Councilor Murder Attempt: തൃണമൂൽ നേതാവിനെ കൊലപ്പെടുത്താൻ ശ്രമം; വെടി പൊട്ടിയില്ല, ദൃശ്യങ്ങൾ പുറത്ത്

സിസിടിവി ദൃശ്യത്തിൽ നിന്നും (Image Credits: The Theorist X)

Updated On: 

16 Nov 2024 | 09:09 PM

കൊൽക്കത്ത: കൊൽക്കത്തയിൽ തൃണമൂൽ കോൺഗ്രസ് നേതാവിനെതിരെ വധശ്രമം. ക്വട്ടേഷൻ എടുത്ത വ്യക്തിയുടെ തോക്ക് തകരാറിലായതിനെ തുടർന്നാണ് രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി കൊൽക്കത്തയിലെ കസബ ഏരിയയിൽ വെച്ചാണ് സംഭവം. കൊൽക്കത്ത മുനിസിപ്പൽ കോർപറേഷൻ 108-ആം വാർഡ് കൗൺസിലർ സുശാന്ത് ഘോഷിനെതിരെയാണ് വധശ്രമം ഉണ്ടായത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

കസബ ഏരിയയിലുള്ള തന്റെ വീടിന് മുന്നിൽ ഇരിക്കുകയായിരുന്ന സുശാന്ത് ഘോഷിനെ, ബൈക്കിലെത്തിയ രണ്ടുപേരിൽ ഒരാൾ ഇറങ്ങിവന്നു വെടിവെക്കാൻ ശ്രമിക്കുകയായിരുന്നു. രണ്ടു തവണ വെടിയുതിർക്കാൻ നോക്കിയെങ്കിലും തോക്ക് പ്രവർത്തിച്ചില്ല. വെടിവെക്കാൻ സാധിക്കുന്നില്ലെന്ന് മനസ്സിലാക്കിയതോടെ സുശാന്ത് കുറ്റവാളിയെ പിടികൂടാനുള്ള ശ്രമം നടത്തി. വെടിയുതിർക്കാൻ ശ്രമിച്ച ആളോടപ്പം വന്നയാൾ ബൈക്കിൽ തന്നെ ഇരിപ്പുണ്ടായിരുന്നു. ഇയാൾക്കടുത്തേക്ക് ഓടി ബൈക്കിൽ കയറി രക്ഷപ്പെടാൻ പ്രതി ശ്രമിച്ചെങ്കിലും കാൽ തെന്നി വീണു. ഇതോടെ പ്രതിയെ നാട്ടുകാരെല്ലാവരും ചേർന്ന് പിടികൂടി മർദിച്ചു. അതിനു പുറമെ, ക്വട്ടേഷൻ നൽകിയതാരെന്ന് പ്രതിയെ കൊണ്ട് ക്യാമറയ്ക്ക് മുന്നിൽ പറയിപ്പിക്കുകയും ചെയ്തു.

 

 READ MORE: യുപിയിൽ ആശുപത്രിയിൽ വൻതീപിടുത്തം; 10 നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം, 16 കുഞ്ഞുങ്ങളുടെ നില ​ഗുരുതരം

കൃത്യം നടത്താനായി തനിക്ക് പണമൊന്നും നൽകിയിട്ടില്ലെന്നും, ചിത്രം കാണിച്ചുതന്ന് കൊല്ലാൻ ആവശ്യപ്പെടുകയായിരുന്നുവെന്നും പ്രതി പറഞ്ഞു. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. പിന്നീട്, പ്രതിയെ പൊലീസിന് കൈമാറി. കൗൺസിലറെ കൊല്ലാനുള്ള ക്വട്ടേഷൻ ബിഹാറിൽ നിന്നുമാണെന്ന് പോലീസ് കണ്ടെത്തി. പ്രാദേശികമായി ഉണ്ടായ ചില പ്രശ്ങ്ങൾ കൊണ്ടുള്ള വൈരാഗ്യമാണ് ഇതിന് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം.

അതേസമയം, ഇത് സംബന്ധിച്ച സൂചനകൾ ഒന്നും തനിക്ക് കിട്ടിയിരുന്നില്ലെന്ന് സുശാന്ത് ഘോഷ് വ്യക്തമാക്കി. 12 വർഷമായി താൻ ഇവിടെ കൗൺസിലറായി പ്രവർത്തിച്ചു വരുന്നുവെന്നും, അക്രമിക്കപ്പെടുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വീടിന് മുന്നിൽ ഇരുന്നതും ഇതേകുറിച്ച് സൂചനകൾ ഒന്നും ഇല്ലാതിരുന്നതിനാലാണെന്ന് അദ്ദേഹം വ്യക്തമാക്കി. സംഭവത്തിന് പിന്നാലെ പ്രാദേശിക എംപി മാല റോയ്, എംഎൽഎ ജാവേദ് ഖാൻ എന്നിവർ കൗൺസിലറെ സന്ദർശിച്ചു.

Follow Us
Related Stories
Chennai Metro: ട്രെയിൻ വരാൻ വൈകിയാലും ബോറടിക്കില്ല! ഈ മെട്രോ സ്റ്റേഷനിൽ വന്ന് ജോലി ചെയ്യാം, ഷോപ്പിംഗും നടത്താം
Bengaluru Vande Bharat: ബെംഗളൂരു-മംഗലാപുരം-ചെന്നൈ യാത്രകള്‍ വേണ്ട; ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും
Bengaluru RRTS: ഹൊ യാത്ര എന്തെളുപ്പം! ബെംഗളൂരുവില്‍ നിന്നും അഞ്ചിടങ്ങളിലേക്ക് RRTS സര്‍വീസ് വരുന്നു
Dehardun Clash: കുടിവെള്ളത്തെ ചൊല്ലി വൻ സംഘർഷം; ഡെറാഡൂണിൽ ഒരാൾ കൊല്ലപ്പെട്ടു, മൂന്ന് പേർക്ക് ഗുരുതര പരിക്ക്
പാർട്ടിയെ വരുതിയിലാക്കാൻ നിർണ്ണായക നീക്കവുമായി മമത ബാനാർജി, വെല്ലുവിളിച്ചവരെ ഒഴിവാക്കി പുനഃസംഘടന
മരുന്നിന് പകരം നഴ്സ് കുത്തിവെച്ചത് ഫോർമാലിൻ, മൂന്നുവയസ്സുകാരൻ്റെ മരണത്തിന് പിന്നിലെ കാരണം പുറത്ത്
ഇഞ്ചി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്? ഇതറിഞ്ഞോളൂ
വീട്ടിൽ കൂൺ കൃഷി എങ്ങനെ ചെയ്യാം?
വനിതാ ടി20 ലോകകപ്പില്‍ ഉറ്റുനോക്കേണ്ട 7 ഇന്ത്യന്‍ താരങ്ങള്‍
പ്രമേഹം പമ്പ കടക്കാന്‍ ഈ പഴമൊന്ന് മതി; വേഗം കഴിച്ചോളൂ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്