Waqf Bill in Lok Sabha: വിവാദങ്ങൾക്കിടെ വഖഫ് ബിൽ ഇന്ന് പാർലമെന്റിൽ; പ്രതിരോധിക്കാൻ ഇന്ത്യ സഖ്യം

Waqf Bill in Lok Sabha: കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ലോക്സഭയിൽ അവതരിപ്പിച്ച ബില്ലിൽ സംയുക്ത പാർലമെന്ററി സമിതിയുടെ ഭേദഗതികൾ കൂടി ഉൾപ്പെടുത്തിയ പുതുക്കിയ ബില്ലാണ് പരിഗണിക്കുന്നത്. നി‍‍ർബന്ധമായി പങ്കെടുക്കണമെന്ന് അംഗങ്ങൾക്ക് പാർട്ടികൾ വിപ്പ് നൽകി.

Waqf Bill in Lok Sabha: വിവാദങ്ങൾക്കിടെ വഖഫ് ബിൽ ഇന്ന് പാർലമെന്റിൽ; പ്രതിരോധിക്കാൻ ഇന്ത്യ സഖ്യം

പാർലമെന്റ്

Updated On: 

02 Apr 2025 | 07:57 AM

വിവാദങ്ങൾക്കിടെ വഖഫ് ബിൽ ഇന്ന് പാ‍ർലമെന്റിൽ അവതരിപ്പിക്കും. ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ എട്ട് മണിക്കൂർ ബില്ല് പാർലമെന്റിൽ ചർച്ച ചെയ്യും. ച‍ർച്ചയ്ക്ക് ന്യൂനപക്ഷകാര്യമന്ത്രി കിരൺ റിജിജു മറുപടി പറയും. വ്യാഴാഴ്ച രാജ്യ സഭയിലും ബിൽ പരിഗണിക്കും.

കഴിഞ്ഞ ദിവസം നടന്ന ലോക്സഭയുടെ കാര്യോപദേശക സമിതി യോഗത്തിലാണ് ബിൽ അവതരിപ്പിക്കാനും ചർച്ച ചെയ്യാനുള്ള സമയവും തീരുമാനിച്ചത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ലോക്സഭയിൽ അവതരിപ്പിച്ച ബില്ലിൽ സംയുക്ത പാർലമെന്ററി സമിതിയുടെ ഭേദഗതികൾ കൂടി ഉൾപ്പെടുത്തിയ പുതുക്കിയ ബില്ലാണ് പരിഗണിക്കുന്നത്.

ALSO READ: മധുരയില്‍ ചെങ്കൊടി പാറും; സിപിഎം 24ാം പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് തുടക്കം

അതേ സമയം വഖഫ് ബില്ലിനെ ശക്തമായി പ്രതിരോധിക്കാൻ തീരുമാനിച്ചിരിക്കുകയാണ് ഇന്ത്യ സഖ്യം. വഖഫ് ബിൽ അവതരണവേളയിലും ചർച്ചയിലും നി‍‍ർബന്ധമായി പങ്കെടുക്കണമെന്ന് അംഗങ്ങൾക്ക് പാർട്ടികൾ വിപ്പ് നൽകി. ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കാനിരിക്കുന്ന വഖഫ് ഭേദഗതി ബില്ലിനെതിരെ എല്ലാ പ്രതിപക്ഷ പാർട്ടികളും ഒന്നിച്ചുനിൽക്കുകയാണെന്ന് കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ പറഞ്ഞു.

ബില്ലിന് പിന്നിലെ സർക്കാർ അജണ്ട “ഭിന്നിപ്പിക്കുന്ന”താണെന്നും അത് പരാജയപ്പെടുത്താൻ പാർലമെന്റിൽ ഒരുമിച്ച് പ്രവർത്തിക്കുമെന്നും ഖാർഗെ പറഞ്ഞു. കോൺഗ്രസ്, ശിവസേന (യുബിടി), സിപിഐ (എം) എന്നിവയുൾപ്പെടെയുള്ള പാർട്ടികളുമായി നടത്തിയ യോഗത്തിന് ശേഷമായിരുന്നു പ്രതികരണം.

Follow Us
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
ബസിന് മുൻപിൽ കാറിട്ട് തടസ്സം, യുവാക്കളെ നാട്ടുകാർ ഒടുവിൽ
പട്ടാള കിച്ചണിൽ ആന കേറി തിന്നത് ഉപ്പ്, എന്തിനായിരുന്നു?
പാലക്കാട് ഉള്‍പ്പെടെയുള്ള അഞ്ച് മണ്ഡലങ്ങളില്‍ സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പിന്നീട്; തേടുന്നത് സ്വതന്ത്രരെ
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം 24 മണിക്കൂറിനുള്ളില്‍; പ്രതിപക്ഷ നേതാവ് പറയുന്നു