Aparajita Bill: ബലാത്സം​ഗത്തിന് തൂക്കുകയർ; പുതു ചരിത്രം കുറിച്ച് ‘അപരാജിത ബില്‍’ പാസാക്കി ബം​ഗാൾ നിയമസഭ

Aparajita Woman and Child Bill 2024: ലൈംഗികപീഡനങ്ങളിൽ പ്രതിക്ക് പരോൾ ഇല്ലാതെ ജീവപര്യന്തം തടവുശിക്ഷയും ബില്ല‍ിൽ ശുപാർശ ചെയ്യുന്നുണ്ട്.

Aparajita Bill: ബലാത്സം​ഗത്തിന് തൂക്കുകയർ; പുതു ചരിത്രം കുറിച്ച് അപരാജിത ബില്‍ പാസാക്കി ബം​ഗാൾ നിയമസഭ

Mamatha banerjee - image PTI

Published: 

03 Sep 2024 | 05:11 PM

കൊൽക്കത്ത: ചരിത്രപരമായ വിധി പാസാക്കി രാജ്യത്തിന്റെ മുഴുവൻ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് പശ്ചിമബം​ഗാൾ സർക്കാർ. ബലാത്സംഗക്കേസുകളിൽ അതിവേഗ വിചാരണയും പരമാവധി ശിക്ഷയും ഉറപ്പു വരുത്തുന്ന ‘അപരാജിത ബിൽ’ ബംഗാൾ നിയമസഭ പാസ്സാക്കിയിരിക്കുകയാണ്. സഭ ഏകകണ്ഠമായാണ് ബിൽ പാസ്സാക്കിയത് എന്നതാണ് ശ്രദ്ധേയം.

ഈ ബിൽ പ്രാബല്യത്തിൽ വരുന്നതോടെ ബലാത്സംഗത്തെത്തുടർന്ന് ഇര കൊല്ലപ്പെടുകയോ, ശരീരം തളർന്ന അവസ്ഥയിലാകുകയോ ചെയ്താൽ പ്രതിക്ക് വധശിക്ഷ ഉറപ്പാകും.

ലൈംഗികപീഡനങ്ങളിൽ പ്രതിക്ക് പരോൾ ഇല്ലാതെ ജീവപര്യന്തം തടവുശിക്ഷയും ബില്ല‍ിൽ ശുപാർശ ചെയ്യുന്നുണ്ട്. നിയമസഭ പാസ്സാക്കിയ ബിൽ അംഗീകാരത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമുവിന് നൽകുമെന്നാണ് വിവരം. മമത സർക്കാരിന്റെ തീരുമാനം ഇങ്ങനെയാണെന്നാണ് വിവരം.

ALSO READ – സ്കോളർഷിപ്പോടെ ആർക്കിടെക്ചർ പഠനം? മലയാളി എൻജിനീയേര്‍സ്‌ അസോസിയേഷൻ അപേക്ഷ ക്ഷണിക്കുന്ന

ഇതോടെ ബലാത്സംഗം കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്ന കേന്ദ്ര നിയമങ്ങളിൽ ഭേദഗതി കൊണ്ടുവരുന്ന ആദ്യ സംസ്ഥാനമായി ബംഗാൾ.

കൽക്കത്ത ആർ ജി കർ മെഡിക്കൽ കോളജിൽ യുവ ഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ ബിൽ അവതരിപ്പിക്കപ്പെട്ടത്. സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെയാണ് പുതിയ ബിൽ കൊണ്ടു വരാൻ സർക്കാർ തീരുമാനിച്ചത് എന്ന് അധികൃതർ വ്യക്തമാക്കി.

ബിൽ ചരിത്രപരമാണെന്നും, മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാണെന്നും, അപരാജിത ബിൽ നിയമസഭയിൽ അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി മമത ബാനർജി വ്യക്തമാക്കി. അന്വേഷണം അതിവേഗം പൂർത്തീകരിക്കുന്നതിനായി സ്‌പെഷ്യൽ അപരാജിത ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുമെന്നും മമത കൂട്ടിച്ചേർത്തു.

കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളജിൽ കൊല്ലപ്പെട്ട യുവ ഡോക്ടർക്കുള്ള ആദരം കൂടിയാണ് ഈ ബില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ബലാത്സംഗത്തെ “മനുഷ്യരാശിക്കെതിരായ ശാപം” എന്നും അത്തരം കുറ്റകൃത്യങ്ങൾ തടയാൻ സാമൂഹിക പരിഷ്‌കാരങ്ങൾ ആവശ്യമാണെന്നും അവർ പറഞ്ഞു.

“ഈ ബില്ലിലൂടെ, കേന്ദ്ര നിയമനിർമ്മാണത്തിലെ പഴുതുകൾ അടയ്ക്കാൻ ഞങ്ങൾ ശ്രമിച്ചെന്നും മമത കൂട്ടിച്ചേർത്തു. ബലാത്സംഗം, ലൈംഗിക കുറ്റകൃത്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പുതിയ വ്യവസ്ഥകൾ പരിഷ്കരിച്ച് അവതരിപ്പിക്കുന്നതിലൂടെ സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള സംരക്ഷണം ശക്തിപ്പെടുത്തുകയാണ് ബിൽ ലക്ഷ്യമിടുന്നതെന്ന് സംസ്ഥാന സർക്കാർ പറയുന്നു.

Related Stories
Chennai – Bengaluru expressway: ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേയുടെ മൂന്നാം ഘട്ട പാക്കേജുകൾ ജൂലൈയോടെ പൂർത്തിയാകുമോ?
Tirupati Laddu: തിരുപ്പതിയിലെ ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടില്ല; ഉപയോഗിച്ചത് കൃത്രിമ നെയ്യ് എന്ന് സിബിഐ
Viral Video: വളർത്തുനായയെ ഒപ്പമെത്തിക്കാൻ ദമ്പതിമാർ മുടക്കിയത് 15 ലക്ഷം രൂപ; സമൂഹമാധ്യമങ്ങളിൽ വൈറലായി വിഡിയോ
Bengaluru: ബെംഗളൂരുവിലെ ആദ്യ ഡബിൾ ഡെക്കർ ഫ്ലൈഓവറിൻ്റെ നിർമ്മാണം ഉടൻ പൂർത്തിയാവും; നഗരത്തിലെ തിരക്ക് കുറയുമെന്ന് പ്രതീക്ഷ
Chennai Metro: റെയിൽവേയുടെ അന്തിമാനുമതിക്കായി കാത്ത് ചെന്നൈ മെട്രോ, ചെന്നൈ എംആർടിഎസ് ഏറ്റെടുക്കൽ വൈകും
Coimbatore Power Cut: കോയമ്പത്തൂരില്‍ നാളെ വൈദ്യുതി മുടങ്ങും; മുന്നറിയിപ്പ് നല്‍കി ബോര്‍ഡ്
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ