AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

West Bengal: എസ്ഐആർ: പശ്ചിമ ബംഗാളിൽ 91 ലക്ഷം വോട്ടര്‍മാര്‍ പുറത്ത്, തൃണമൂലിന് തിരിച്ചടിയോ?

West Bengal SIR Controversy: പുറത്താക്കപ്പെട്ടവരിൽ ഭൂരിഭാ​ഗവും മുസ്ലീം സമുദായത്തിലുള്ളവരാണെന്നാണ് വിവരം. നന്ദിഗ്രാം പോലെയുള്ള മണ്ഡലങ്ങളിൽ ഒഴിവാക്കപ്പെട്ടവരിൽ 95.5 ശതമാനവും മുസ്ലീങ്ങളാണെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ സാബിർ അഹമ്മദ് പറഞ്ഞു. തുടർച്ചയായ നാലാം ഭരണമാണ് മമത ബാനർജി ലക്ഷ്യമിടുന്നത്. എന്നാൽ വോട്ടർ പട്ടികയിലെ പരിഷ്ക്കാരങ്ങൾ ഇത്തവണ തിരിച്ചടിയായേക്കും.

West Bengal: എസ്ഐആർ: പശ്ചിമ ബംഗാളിൽ 91 ലക്ഷം വോട്ടര്‍മാര്‍ പുറത്ത്, തൃണമൂലിന് തിരിച്ചടിയോ?
West Bengal ElectionImage Credit source: PTI
Nithya Vinu
Nithya Vinu | Updated On: 11 Apr 2026 | 07:21 AM

കൊൽക്കത്ത: പശ്ചിമ ബം​ഗാളിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ വോട്ടർ പട്ടികയിൽ നിന്ന് ഏകദേശം 91 ലക്ഷം വോട്ടർമാരെ നീക്കം ചെയ്തതായി റിപ്പോർട്ട്. തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ഭാ​ഗമായാണ് നടപടി. യാതൊരു മുന്നൊരുക്കവും ഇല്ലാതെ ഇത്രയധികം പേരെ വോട്ടർ പട്ടികയിൽ നിന്ന് പുറത്താക്കിയ സംഭവത്തിൽ പ്രതിഷേധം ഉയരുകയാണ്. ഇത് തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺ​ഗ്രസിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.

2011, 2016, 2021 തിരഞ്ഞെടുപ്പുകളിൽ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺ​ഗ്രസാണ് വിജയിച്ചത്. 34 വർഷത്തെ ഇടത് ഭരണം അവസാനിപ്പിച്ചാണ് തൃണമൂൽ കോൺ​ഗ്രസ് അധികാരത്തിൽ എത്തിയത്. എന്നാൽ ഇത്തവണ കാര്യങ്ങൾ‌ അത്ര എളുപ്പമാകില്ല. തുടർച്ചയായ നാലാം ഭരണമാണ് മമത ബാനർജി ലക്ഷ്യമിടുന്നത്. എന്നാൽ വോട്ടർ പട്ടികയിലെ പരിഷ്ക്കാരങ്ങൾ ഇത്തവണ തിരിച്ചടിയായേക്കും.

ALSO READ: പിഞ്ചുകുഞ്ഞിനെ അമ്മയും കാമുകനും ചേർന്ന് ബക്കറ്റിൽ മുക്കിക്കൊന്നു; മരണം ഉറപ്പാക്കാൻ തറയിലടിച്ചു

പശ്ചിമ ബം​ഗാളിൽ ഭരണം പിടിച്ചടുക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. ആർ ജി കാർ ആശുപത്രിയിലെ കൊലപാതകത്തെ തുടർന്ന് മമത ബാനർജിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നിരുന്നത്. ഇത് നേട്ടമാക്കാനാണ് ബിജെപിയുടെ നീക്കം. ഇരയാക്കപ്പെട്ട യുവതിയുടെ മാതാവിനെയാണ് ബിജെപി സ്ഥാനാർത്ഥിയാക്കിയിരിക്കുന്നത്.

അതേസമയം, വോട്ടർ പട്ടിക പരിഷ്കരണം വലിയ വിവാദമാവുകയാണ്. പുറത്താക്കപ്പെട്ടവരിൽ ഭൂരിഭാ​ഗവും മുസ്ലീം സമുദായത്തിലുള്ളവരാണെന്നാണ് വിവരം. നന്ദിഗ്രാം പോലെയുള്ള മണ്ഡലങ്ങളിൽ ഒഴിവാക്കപ്പെട്ടവരിൽ 95.5 ശതമാനവും മുസ്ലീങ്ങളാണെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ സാബിർ അഹമ്മദ് പറഞ്ഞു.

 

Follow Us