Arvind Kejriwal: അരവിന്ദ് കെജ്രിവാളിന്റെ രാജി ഇന്ന്; പിൻഗാമി ആര്?

Aravind Kejriwal: ഭാര്യ സുനിത കെജ്രിവാളിന്റെ പേരാണ് എഎപിയിലെ ഒരു വിഭാഗം മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർദേശിക്കുന്നത്. എന്നാൽ സുനിതയുടെ പേര് കെജ്രിവാൾ നിരാകരിച്ചു.

Arvind Kejriwal: അരവിന്ദ് കെജ്രിവാളിന്റെ രാജി ഇന്ന്; പിൻഗാമി ആര്?
Updated On: 

17 Sep 2024 | 10:58 AM

ഡൽഹി: ഡൽഹി മുഖ്യമന്ത്രി സ്ഥാനം അരവിന്ദ് കെജ്രിവാൾ ഇന്ന് രാജിവയ്ക്കും. വെെകിട്ട് 4.30-ന് രാജിക്കത്ത് ലഫ്റ്റനന്റ് ഗവർണർക്ക് കെെമാറും. പുതിയ മുഖ്യമന്ത്രി ആരെന്ന് എംഎൽഎമാരുടെ യോഗത്തിൽ തീരുമാനിക്കും. ഇന്നലെ കൂടിയ 11 അംഗ രാഷ്ട്രീയ കാര്യ സമിതി യോഗത്തിൽ ഒരോ അംഗങ്ങളുടെയും മന്ത്രിമാരുടെയും അഭിപ്രായം കെജ്രിവാൾ തേടിയിരുന്നു. സമിതിയോഗത്തിലെ തീരുമാനം ഇന്ന് എംഎൽഎമാരെ അറിയിക്കും. തുടർന്ന് ഓരോ എംഎൽഎമാരുടയും അഭിപ്രായം തേടിയാകും പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കും.

അതിഷി, കെെലാശ് ഗെഹ്ലോട്ട്, രാഖി ബിർള, ഗോപാൽ റോയ് എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയരുന്നത്. സജീവമായുള്ളത് അതിഷിയുടെ പേരാണ്. വനിതയെന്നതും ഭരണരംഗത്ത് തിളങ്ങിയതും അതിഷിയുടെ പേര് ഉയർന്നുവരാൻ കാരണമായി. ഡൽഹിയിലെ സ്കൂളുകളുടെ നവീകരണം ഉൾപ്പെടെയുള്ള വിവിധ മേഖലകളിൽ അതിഷി കൊണ്ടുവന്ന മാറ്റങ്ങളും ജനങ്ങൾക്കിടയിൽ സ്വീകാര്യതയേറി. നിലവിൽ ധനം, റവന്യൂ, വിദ്യാഭ്യാസ വകുപ്പുകൾ കെെകാര്യം ചെയ്യുന്നത് അതിഷിയാണ്. സ്വാതന്ത്ര ത്രിവർണ്ണ പതാക ഉയർത്താൻ കെജ്രിവാൾ നിർദ്ദേശിച്ചിരുന്നു. എന്നാൽ ഈ ആവശ്യം ലഫ്റ്റനന്റ് ഗവർണർ തള്ളി. പകരം പതാക ഉയർത്തിയത് കെെലാശ് ഗെഹ്ലോട്ടാണ്.

ആം ആദ്മി പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ ഒരാളാണ് ഗോപാൽ‌ റായ്. കെജ്രിവാളിന്റെ വിശ്വസ്തനായ റായ് നിലവിലെ പരിസ്ഥിതി മന്ത്രിയാണ്. ജാട്ട് സമുദായത്തിലെ സ്വീകാര്യതയും രാഷ്ട്രീയത്തിലെ ദീർഘ പരിചയ സമ്പത്തും കെെലാശ് ഗെഹ്ലോട്ടിന് സഹായകരമാകും. ഡെപ്യൂട്ടി സ്പീക്കറും പട്ടിക വിഭാഗ നേതാവുമായ രാഖി ബിർളയുടെ പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.

കെജ്രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുന്നതിനെ പാർട്ടിക്കകത്തെ ഒരു വിഭാഗം നേതാക്കൾ പിന്തുണയ്ക്കുന്നില്ല. ഭാര്യ സുനിത കെജ്രിവാളിന്റെ പേരാണ് ഈ നേതാക്കൾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർദേശിക്കുന്നത്. എന്നാൽ സുനിതയെ മുഖ്യമന്ത്രിയാക്കിയാൽ കുടുംബ വാഴ്ചയെന്ന പ്രചാരണവുമായി ബിജെപി രംഗത്തെത്തും. അതുകൊണ്ട് സുനിതയുടെ പേര് കെജ്രിവാൾ നിരാകരിച്ചു. മന്ത്രി സഭയിലേക്ക് രണ്ട് പുതുമുഖങ്ങളെത്തും എന്ന റിപ്പോർട്ടുകളുമുണ്ട്.

മദ്യനയ അഴിമതിക്കേസും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി മോടിപിടിപ്പിച്ചതുമായി ബന്ധപ്പെട്ട കേസുകളുമാണ് അരവിന്ദ് കെജ്രിവാളിനെ രാജിയിലേക്ക് നയിച്ചത്. ജയിലിലായിരുന്ന കാലത്തും കെജ്രിവാൾ മുഖ്യമന്ത്രി സ്ഥാനത്ത് തുടർന്നിരുന്നു. എഎപിക്കെതിരെ സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നതിനാൽ ഫെബ്രുവരിയിൽ നടക്കുന്ന തെരഞ്ഞെടുപ്പിനെ നേരിടാൻ ശക്തമായ ഒരുക്കങ്ങൾ വേണം. ഇത് മുൻനിർത്തിയാണ് കെജ്രാവിളിന്റെ രാജി. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു രാജി പ്രഖ്യാപനം. സത്യസന്ധനാണെന്ന് ജനങ്ങൾ തിരിച്ചറിയുന്നത് വരെ മുഖ്യമന്ത്രി കസേരയിൽ ഇരിക്കില്ലെന്നായിരുന്നു കെജ്രിവാൾ പറഞ്ഞത്. നിയമസഭാ തെരഞ്ഞെടുപ്പ് നേരത്തെയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

2013-ലാണ് അരവിന്ദ് കെജ്രിവാൾ ആദ്യമായി ഡൽഹി മുഖ്യമന്ത്രിയാകുന്നത്. കോൺഗ്രസ്- എഎപി സർക്കാർ ഭരണം ഒരുവർഷത്തിനകം വീണു. പിന്നാലെ നടന്ന തെരഞ്ഞെടുപ്പിൽ എഎപി മിന്നും ജയം സ്വന്തമാക്കുകയും കെജ്രിവാൾ മുഖ്യമന്ത്രിയാകുകയും ചെയ്തു.

Follow Us
Related Stories
Chennai Metro: ട്രെയിൻ വരാൻ വൈകിയാലും ബോറടിക്കില്ല! ഈ മെട്രോ സ്റ്റേഷനിൽ വന്ന് ജോലി ചെയ്യാം, ഷോപ്പിംഗും നടത്താം
Bengaluru Vande Bharat: ബെംഗളൂരു-മംഗലാപുരം-ചെന്നൈ യാത്രകള്‍ വേണ്ട; ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും
Bengaluru RRTS: ഹൊ യാത്ര എന്തെളുപ്പം! ബെംഗളൂരുവില്‍ നിന്നും അഞ്ചിടങ്ങളിലേക്ക് RRTS സര്‍വീസ് വരുന്നു
Dehardun Clash: കുടിവെള്ളത്തെ ചൊല്ലി വൻ സംഘർഷം; ഡെറാഡൂണിൽ ഒരാൾ കൊല്ലപ്പെട്ടു, മൂന്ന് പേർക്ക് ഗുരുതര പരിക്ക്
പാർട്ടിയെ വരുതിയിലാക്കാൻ നിർണ്ണായക നീക്കവുമായി മമത ബാനാർജി, വെല്ലുവിളിച്ചവരെ ഒഴിവാക്കി പുനഃസംഘടന
മരുന്നിന് പകരം നഴ്സ് കുത്തിവെച്ചത് ഫോർമാലിൻ, മൂന്നുവയസ്സുകാരൻ്റെ മരണത്തിന് പിന്നിലെ കാരണം പുറത്ത്
ഇഞ്ചി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്? ഇതറിഞ്ഞോളൂ
വീട്ടിൽ കൂൺ കൃഷി എങ്ങനെ ചെയ്യാം?
വനിതാ ടി20 ലോകകപ്പില്‍ ഉറ്റുനോക്കേണ്ട 7 ഇന്ത്യന്‍ താരങ്ങള്‍
പ്രമേഹം പമ്പ കടക്കാന്‍ ഈ പഴമൊന്ന് മതി; വേഗം കഴിച്ചോളൂ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്