AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kasaragod Student death: അച്ഛനു പിന്നാലെ മകളും… കാസർ​ഗോഡ് 10-ാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

Kasaragod Girl with Bipolar Disorder Found Dead: പഠനത്തിൽ മിടുക്കിയായിരുന്ന ദേവികയ്ക്ക് സ്കൂളിൽ വെച്ച് ഇടയ്ക്കിടെ ബോധക്ഷയം ഉണ്ടാകാറുണ്ടായിരുന്നെന്നും കൗൺസിലിംഗും മരുന്നും എടുക്കുന്നുണ്ടായിരുന്നെന്നും പഞ്ചായത്ത് അംഗം വേണു പറഞ്ഞു.

Kasaragod Student death: അച്ഛനു പിന്നാലെ മകളും… കാസർ​ഗോഡ് 10-ാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു
പ്രതീകാത്മക ചിത്രംImage Credit source: social media
Aswathy Balachandran
Aswathy Balachandran | Published: 16 Sep 2025 | 06:17 PM

ബന്ദഡുക്ക: മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് ചികിത്സ തേടുന്ന 16 വയസ്സുള്ള പെൺകുട്ടിയെ കാസർഗോഡ് സ്വന്തം മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇത് ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കുറ്റിക്കോൽ പഞ്ചായത്തിലെ ബന്ദഡുക്ക, മണിമൂല സ്വദേശിനിയായ ദേവിക (16) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കണ്ണൂരിലെ കുണ്ടംകുഴി സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു ദേവികയെന്ന് ബെതലാം വാർഡ് അംഗം കെ.ആർ. വേണു പറഞ്ഞു. ബന്ദഡുക്കയിൽ കേരള ഗ്രാമീൺ ബാങ്കിനടുത്ത് കഞ്ഞിക്കട നടത്തുന്ന അമ്മ സവിതയും അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന അനുജനും മാത്രമാണ് ദേവികയ്ക്ക് ഇപ്പോൾ കൂട്ട്. നാല് വർഷം മുൻപ് അച്ഛൻ സതീശൻ ആത്മഹത്യ ചെയ്തിരുന്നു. അതേ വീട്ടിൽ സതീശന്റെ അച്ഛനും മുൻപ് ആത്മഹത്യ ചെയ്തിരുന്നു. തൊട്ടടുത്ത വീട്ടിൽ താമസിച്ചിരുന്ന സഹോദരിയുടെ മകളും ജീവനൊടുക്കിയിരുന്നു.

ദേവികയ്ക്ക് ബൈപോളാർ ഡിസോർഡർ ഉണ്ടായിരുന്നുവെന്നും കാസർഗോഡ് ജില്ലാ ആശുപത്രിയിലെയും കാഞ്ഞങ്ങാട്ടെയും ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം ചികിത്സയിലായിരുന്നുവെന്നും ബേഡകം പോലീസ് സബ് ഇൻസ്പെക്ടർ സുമേഷ് രാജ് പറഞ്ഞു. മൂന്ന് മാസം മുൻപ് പരിയാരം മെഡിക്കൽ കോളേജിൽ കൊണ്ടുപോയിരുന്നുവെന്നും ഡോക്ടർമാർ മരുന്ന് തുടരാൻ നിർദ്ദേശിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പഠനത്തിൽ മിടുക്കിയായിരുന്ന ദേവികയ്ക്ക് സ്കൂളിൽ വെച്ച് ഇടയ്ക്കിടെ ബോധക്ഷയം ഉണ്ടാകാറുണ്ടായിരുന്നെന്നും കൗൺസിലിംഗും മരുന്നും എടുക്കുന്നുണ്ടായിരുന്നെന്നും പഞ്ചായത്ത് അംഗം വേണു പറഞ്ഞു. ബന്ദഡുക്ക ഗ്രാമത്തിലെ ബാലസംഘം പ്രസിഡന്റ് കൂടിയായിരുന്നു ദേവിക.

ഒരു വ്യക്തിയുടെ മാനസികാവസ്ഥയിലും ഊർജ്ജത്തിലും വലിയ മാറ്റങ്ങൾ ഉണ്ടാകുന്ന അവസ്ഥയാണ് ബൈപോളാർ ഡിസോർഡർ. 2023-ൽ ബി.എം.ജെ. മെൻ്റൽ ഹെൽത്ത് ജേർണലിൽ പ്രസിദ്ധീകരിച്ച ഒരു ഫിന്നിഷ് പഠനം അനുസരിച്ച്, ബൈപോളാർ രോഗമുള്ളവർക്ക് ആത്മഹത്യ, അപകടങ്ങൾ, അക്രമങ്ങൾ എന്നിവ കാരണം മരണപ്പെടാനുള്ള സാധ്യത ഈ അവസ്ഥയില്ലാത്തവരെക്കാൾ ആറ് മടങ്ങ് കൂടുതലാണ്. ഇത്തരം മരണങ്ങളിൽ ഏകദേശം 58% ആത്മഹത്യ കാരണമുള്ളതാണ്.

Follow Us