Alappuzha Bar Dispute: ബാറിലെ തർക്കം കൊലപാതകത്തിലേക്ക്; യുവാവിനെ ഓടുന്ന ബൈക്കിൽ നിന്ന് വലിച്ച് നിലത്തിട്ട് കൊന്നു
Ezhupunna Man Death: കൊലപാതകത്തിൽ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവർ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണെന്നാണ് വിവരം. അരൂർ എഴുപുന്നയിലെ പാലസ് ബാറിൽ കൂട്ടുകാർക്കൊപ്പമാണ് നിധിൻ മദ്യപിക്കാനെത്തിയത്. എന്നാൽ കൂട്ടുകാർ മടങ്ങിയ ശേഷവും നിധിൻ ബാറിൽ തുടർന്നു. ഇതിനിടെ വാതിൽ തുറക്കുന്നതുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്.
ആലപ്പുഴ: എഴുപുന്നയിൽ ബാറിലുണ്ടായ തർക്കത്തിന് പിന്നാലെ യുവാവിനെ സുഹൃത്തുക്കൾ കൊലപ്പെടുത്തി. ഓടുന്ന ബൈക്കിൽ നിന്ന് വലിച്ച് നിലത്തെറിഞ്ഞാണ് കൊലപ്പെടുത്തിയത്. കുമ്പളങ്ങി സ്വദേശിയായ 30കാരൻ നിധിൻ കൃഷ്ണൻ ആണ് ആക്രമണത്തിൽ മരിച്ചത്. സംഭവം നടക്കുമ്പോൾ യുവാക്കൾ മദ്യലഹരിയിലായിരുന്നുവെന്നും ഇവർ തമ്മിൽ സംഘർഷമുണ്ടായതായും പോലീസ് പറയുന്നു.
ALSO READ: ഗൾഫ് യുദ്ധവും കേരളത്തിലെ റോഡിലെ കുഴിയും തമ്മിലെന്താണ് ബന്ധം? പ്രതിസന്ധിയിൽ നിർമ്മാണ മേഖല
കൊലപാതകത്തിൽ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവർ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണെന്നാണ് വിവരം. അരൂർ എഴുപുന്നയിലെ പാലസ് ബാറിൽ കൂട്ടുകാർക്കൊപ്പമാണ് നിധിൻ മദ്യപിക്കാനെത്തിയത്. എന്നാൽ കൂട്ടുകാർ മടങ്ങിയ ശേഷവും നിധിൻ ബാറിൽ തുടർന്നു. ഇതിനിടെ വാതിൽ തുറക്കുന്നതുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്. ബാറിന് അകത്ത് വച്ചുണ്ടായ തർക്കം പുറത്തിറങ്ങിയിട്ടും തുടർന്നു.
ബൈക്കിൽ മടങ്ങാൻ തുടങ്ങവേ നിധിന് നേരെ വീണ്ടും സുഹൃത്തുക്കളുടെ ആക്രമണമുണ്ടായി. പിന്നാലെ ബൈക്കിൽ നിന്ന് വലിച്ച് താഴെയിട്ട് കൊലപ്പെടുത്തുകയുമായിരുന്നു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തേക്കും.