Malappuram News: ഫോൺ ഉപയോഗത്തെ ചൊല്ലി തർക്കം; ഭാര്യയെ കഴുത്തിൽ ഷാൾ മുറുക്കി ഭർത്താവ് കൊലപ്പെടുത്തി
Malappuram Husband Killed Wife:കടൽതീരത്ത് ഇരുന്ന് ഇരുവരും മണിക്കൂറുകളോളം സംസാരിച്ചതിനുശേഷം ആണ് തർക്കം ആരംഭിച്ചത്. ഭാര്യ ഫാത്തിമയുടെ അമിതമായ ഫോൺ ഉപയോഗത്തെ ചൊല്ലിയായിരുന്നു തർക്കം. പിന്നാലെ ഭർത്താവായ മുഹമ്മദ് ഷാൾ ഉപയോഗിച്ച് ഫാത്തിമയുടെ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നെന്നാണ് റിപ്പോർട്ട്.ഭാര്യ കൊല്ലപ്പെട്ടു എന്ന് ഉറപ്പായത്തോടെ സമീപത്ത് കിടന്ന പായയിൽ മൃതദേഹം പൊതിഞ്ഞു......
മലപ്പുറം: പൊന്നാനിയിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്. ബുധനാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. ഭർത്താവായ മുഹമ്മദ് ആണ് ഭാര്യ ഫാത്തിമയെ കടൽത്തീരത്ത് വച്ച് കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് ദമ്പതികൾ ബീച്ചിലെത്തിയത്. കടൽതീരത്ത് ഇരുന്ന് ഇരുവരും മണിക്കൂറുകളോളം സംസാരിച്ചതിനുശേഷം ആണ് തർക്കം ആരംഭിച്ചത്. ഭാര്യ ഫാത്തിമയുടെ അമിതമായ ഫോൺ ഉപയോഗത്തെ ചൊല്ലിയായിരുന്നു തർക്കം. പിന്നാലെ ഭർത്താവായ മുഹമ്മദ് ഷാൾ ഉപയോഗിച്ച് ഫാത്തിമയുടെ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നെന്നാണ് റിപ്പോർട്ട്.
ഭാര്യ കൊല്ലപ്പെട്ടു എന്ന് ഉറപ്പായത്തോടെ സമീപത്ത് കിടന്ന പായയിൽ മൃതദേഹം പൊതിഞ്ഞു. ശേഷം മൃതദേഹം നായ്ക്കൾ കടിച്ചു കീറാതിരിക്കാൻ വേണ്ടി തലയുടെ ഭാഗം കടൽത്തീരത്തെ മണൽ കൊണ്ട് മൂടി. കൃത്യം നടത്തിയതിനുശേഷം മുഹമ്മദ് സംഭവ സ്ഥലത്തു നിന്ന് രക്ഷപ്പെടുകയും ചെയ്തു.
ALSO READ:മരത്തിൽ കയറിയിരുന്ന് പോലീസിനെ നിരീക്ഷിച്ച സജി; അമ്മയും മകനും നേരിട്ടത് കണ്ണില്ലാത്ത ക്രൂരത
അതേസമയം മത്സ്യത്തൊഴിലാളിയാണ് മുഹമ്മദ്. രണ്ടുവർഷം മുമ്പാണ് ഇരുവരും വിവാഹം കഴിച്ചത്. ഭാര്യയെ ഫാത്തിമക്ക് മറ്റാളുകളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്ന് പോലീസ് പറയുന്നു. എന്നാൽ കൊല്ലണമെന്ന് ഉദ്ദേശത്തോടെ ആയിരുന്നില്ല ഇരുവരും വീട്ടിലെത്തിയത് എന്നും, വാക്കുതർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു എന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു. ഇരുവരും കഴിഞ്ഞദിവസം രാത്രിയിൽ ഏറെ സമയം ബീച്ചിൽ സമയം ചെലവിട്ടതായും പോലീസ്. സംഭവത്തിൽ കേസ് എടുത്ത് വിശദമായ അന്വേഷണം നടത്തും.
ഇടുക്കി ഇരട്ട കൊലപാതകം; അമ്മയും മകനും നേരിട്ടത് കടുത്ത ക്രൂരത
ഇടുക്കി ജില്ലയിലെ നെടുങ്കണ്ടത്ത് നടന്ന ഇരട്ട കൊലപാതകത്തിൽ പ്രതി സജി പിടിയിൽ. അമ്മയേയും മൂത്ത സഹോദരനേയും കൊന്നശേഷം വീട്ടുവളപ്പിൽ കുഴിച്ചിട്ട സംഭവത്തിൽ ഇളയ മകൻ സജിയാണ് പിടിയിലായത്. പച്ചടി- തോട്ടുവാക്കടവിൽ വീട്ടുവളപ്പിൽ കുഴിച്ചിട്ട നിലയിൽ മേരി (70,) മൂത്ത മകൻ റെജി (48) എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. എന്നാൽ തന്നെ അന്വേഷിച്ചു നടന്ന പോലീസിനെ മരത്തിൽ കയറിയിരുന്ന് നിരീക്ഷിക്കുകയായിരുന്നു പോലീസ് എന്നാണ് റിപ്പോർട്ട്. മൃതദേഹം കിട്ടിയതോടെ പോലീസ് അന്വേഷണം തുടങ്ങിയതറിഞ്ഞ സജി സമീപത്ത് ഏലത്തോട്ടത്തിൽ ഒളിച്ചിരുന്നു.
മരത്തിൽ കയറാൻ വിദഗ്ധനായ സജി മരത്തിന്റെ മുകളിൽ ഇരുന്ന് പോലീസിന്റെ ഓരോ നീക്കവും നിരീക്ഷിക്കുകയായിരുന്നു. ഒടുവിൽ പിടിവീഴും എന്ന് ഉറപ്പായതോടെ സ്വയം കീഴടങ്ങുകയായിരുന്നു.മരത്തിൽ കയറാൻ വിദഗ്ധനായ സജി മരത്തിന്റെ മുകളിൽ ഇരുന്ന് പോലീസിന്റെ ഓരോ നീക്കവും നിരീക്ഷിക്കുകയായിരുന്നു. ഒടുവിൽ പിടിവീഴും എന്ന് ഉറപ്പായതോടെ സ്വയം കീഴടങ്ങുകയായിരുന്നു. ഇത് സജിക്ക് വലിയ രീതിയിലുള്ള മാനസിക വിഷമത്തിനും സഹോദരനോടുള്ള പകയ്ക്കും കാരണമായി. അതേസമയം സഹോദരനും അമ്മയും സജിയിൽ നിന്ന് നേരിട്ടത് കടുത്ത ക്രൂരതകളാണ്. മദ്യപിച്ചെത്തിയ സജി സഹോദരനെ കഴുത്ത് ഞെരിച്ച് ആണ് കൊലപ്പെടുത്തിയതെന്നും റിപ്പോർട്ട്. ഇത് ചോദ്യം ചെയ്ത മേരിയെ മുഖത്ത് ആഞ്ഞടിച്ചു. ശേഷം അമ്മയെ എടുത്തറിയുകയും മൂക്കിനിടിച്ചാണ് കൊലപ്പെടുത്തിയതെന്നും പോലീസ് റിപ്പോർട്ട്. പിടിക്കപ്പെടാതിരിക്കാൻ രണ്ടുദിവസമാണ് മൃതദേഹങ്ങൾ വീട്ടിലെ ചായിപ്പിൽ ഒളിപ്പിച്ചത്.
ENGLISH SUMMARY
Husband kills wife in Malappuram Ponnani. The incident took place at 2 am on Wednesday. The husband, Muhammed, killed his wife Fatima on the beach. The couple reached the beach at 11 pm on Tuesday. The argument started after the two sat on the beach and talked for hours. The argument was over his wife Fatima’s excessive phone use.