Cough Syrup Kerala : രണ്ട് ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ മരുന്നുകളുടെ വിതരണവും വിൽപനയും സംസ്ഥാനത്ത് അടിയന്തരമായി നിർത്തി
Cough Syrup Ban in Kerala: തമിഴ്നാട്ടിലെ ഒരു കമ്പനിയുടെ എല്ലാ മരുന്നുകൾക്കും, ഗുജറാത്തിലെ ഒരു കമ്പനിയുടെ ചുമ സിറപ്പിനുമാണ് കേരളത്തിൽ വിൽപന വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
തിരുവനന്തപുരം: ഗുണനിലവാരം ഉറപ്പില്ലാത്തതിനെ തുടർന്ന് രണ്ട് ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ മരുന്നുകളുടെ വിതരണവും വിൽപനയും സംസ്ഥാനത്ത് അടിയന്തരമായി നിർത്തിവെക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഉത്തരവിട്ടു. തമിഴ്നാട്ടിലെ ഒരു കമ്പനിയുടെ എല്ലാ മരുന്നുകൾക്കും, ഗുജറാത്തിലെ ഒരു കമ്പനിയുടെ ചുമ സിറപ്പിനുമാണ് കേരളത്തിൽ വിൽപന വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
നടപടി എടുത്ത മരുന്നുകളും കമ്പനികളും
ശ്രീശൻ ഫാർമസ്യൂട്ടിക്കൽസ് (തമിഴ്നാട്)
തമിഴ്നാട്ടിലെ കാഞ്ചിപുരത്ത് പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിൻ്റെ ലൈസൻസ് റദ്ദാക്കാൻ തമിഴ്നാട് ഡ്രഗ്സ് കൺട്രോളർ നടപടി ആരംഭിച്ചു. ഇതിനെത്തുടർന്ന്, ഈ കമ്പനിയുടെ എല്ലാ മരുന്നുകളുടെയും വിതരണം കേരളത്തിൽ ഉടനീളം നിർത്തിവെക്കാൻ മന്ത്രി നിർദ്ദേശം നൽകി.
Also read – ഇടവേളയ്ക്ക് ശേഷം മഴ തിരിച്ചെത്തുന്നു, വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
റെഡ്നെക്സ് ഫാർമസ്യൂട്ടിക്കൽസ് (ഗുജറാത്ത്)
- ഗുജറാത്തിലെ അഹമ്മദാബാദ് ആസ്ഥാനമായുള്ള ഈ കമ്പനി നിർമ്മിച്ച റെസ്പിഫ്രഷ് ടി.ആർ. (Respifresh TR, 60ml syrup, Batch. No. R01GL2523) എന്ന ചുമ സിറപ്പിനാണ് വിലക്ക് ഏർപ്പെടുത്തിയത്.
- ഈ മരുന്ന് ഗുണനിലവാരം ഇല്ലാത്തതാണെന്ന് ഗുജറാത്ത് ഡ്രഗ്uസ് കൺട്രോളർ അറിയിച്ചതിനെ തുടർന്ന്, ഡ്രഗ്സ് കൺട്രോൾ വകുപ്പ് ഇതിൻ്റെ വിതരണവും വിൽപനയും സംസ്ഥാനത്ത് ഉടനടി നിർത്തിവെപ്പിച്ചു.
പൊതുജനങ്ങൾക്ക് മുന്നറിയിപ്പ്
- സംസ്ഥാനത്തെ അഞ്ച് വിതരണക്കാർക്കാണ് ഈ മരുന്ന് വിതരണം ചെയ്യരുതെന്ന് നിർദ്ദേശം നൽകിയിട്ടുള്ളത്.
- വിലക്ക് ഏർപ്പെടുത്തിയ മരുന്നുകൾ കൈവശമുള്ളവർ ഉപയോഗിക്കരുത് എന്നും, ഈ മരുന്നുകൾ സർക്കാർ ആശുപത്രികൾ വഴി വിതരണം ചെയ്യുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.
- വിലക്ക് ലംഘിച്ച് മരുന്ന് വിൽക്കുന്ന സ്ഥാപനങ്ങൾക്കെതിരെയും, ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് മരുന്ന് നൽകുന്ന സ്ഥാപനങ്ങൾക്കെതിരെയും കർശന നടപടി സ്വീകരിക്കാൻ മന്ത്രി നിർദേശം നൽകി.