Kerala Assembly Election 2026 Live : പിഷാരടിയെ തടഞ്ഞതിന് കേസ്, പേരാമ്പ്രയിൽ വിദ്വേഷ പ്രചാരണം; തിരഞ്ഞെടുപ്പിന് ഇനി ഒരാഴ്ച പോലുമില്ല
Kerala Assembly Election 2026 Live Updates : സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിന് ഒരാഴ്ച പോലുമില്ല. മുന്നണികൾ എല്ലാം പ്രചാരണം അവസാനഘട്ടത്തിലേക്ക് പ്രവേശിച്ചു. വിവാദങ്ങൾ പേര് കേട്ട് പാലക്കാടും പേരാമ്പ്രായും. മുന്നണികളുടെ പ്രകടന പത്രികയും ചർച്ചയാകുന്നു, ഇതൊക്കെ ലഭിക്കുമോ എന്ന് വോട്ടർമാർ

Kerala Election Live
LIVE NEWS & UPDATES
-
മുഖ്യമന്ത്രിയെ പിന്നെ തീരുമാനിക്കാം
യുഡിഎഫിന്റെ മുഖ്യമന്ത്രി ആരാകുമെന്ന കാര്യം പിന്നീട് തീരുമാനിക്കാമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. നിലവില്‍ യുഡിഎഫിന് ഭൂരിപക്ഷം ലഭിക്കുകയാണ് പ്രധാനമെന്നും അദ്ദേഹം.
-
പേരാമ്പ്രയിലെ അനൗൺസ്മെൻ്റ് വിവാദം; ടിപി രാമകൃഷ്ണന് നോട്ടീസ്
പേരാമ്പ്രയിലെ അനൗൺസ്മെൻ്റ് വിവാദത്തിൽ എൽഡിഎഫ് കൺവീനറും സ്ഥാനാർഥിയുമായ ടിപി രാമകൃഷ്ണന് നോട്ടീസ്. യുഡിഎഫിൻ്റെ പരാതിയിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഇടതുമുന്നണിയുടെ അനൗൺസ്മെൻ്റ് മാതൃക പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്നാണ് പരാതിയിൽ പറയുന്നത്. മാതൃകാ പെരുമാറ്റ ചട്ടത്തിൻ്റെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടറാണ് നോട്ടീസ് അയച്ചത്.
-
വാഗ്ദാനങ്ങള്‍ പാലിക്കുമോ?
വമ്പന്‍ വാഗ്ദാനങ്ങളുമായാണ് എല്‍ഡിഎഫും യുഡിഎഫും തങ്ങളുടെ പ്രകടന പത്രികകള്‍ പുറത്തിറക്കിയിരിക്കുന്നത്. വിവിധ മേഖലകളെ ലക്ഷ്യം വെച്ചുള്ള…Read More
-
പോലീസിന്റെ നടപടി ശരിയല്ല
പേരാമ്പ്രയിലെ വിദ്വേഷ പ്രചാരണത്തില്‍ കേസെടുക്കാത്ത പോലീസ് നടപടി ശരിയല്ലെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തെഹ്ലിയ. നേരത്തെ തയാറാക്കിയ അനൗണ്‍സ്‌മെന്റ് റെക്കോഡ് ചെയ്തത് നടുവണ്ണൂരിലെ സ്‌റ്റോഡിയോയില്‍ നിന്നാണ്. നൂര്‍ബി റഷീദിന്റെ കാര്യത്തില്‍ പാര്‍ട്ടിയാണ് തീരുമാനമെടുക്കേണ്ടതെന്നും തെഹ്ലിയ.
-
പിഷാരടിയെ തടഞ്ഞവർക്കെതിരെ കേസ്
പാലക്കാട് യുഡിഎഫ് സ്ഥാനാർഥിയെ തടഞ്ഞ സംഭവത്തിൽ ബിജെപി പ്രവർത്തകർക്കെതിരെ കേസെടുത്തു. പാലക്കാട് നഗരസഭയിലെ ബിജെപി അംഗമായ സിന്ധു രാജനെ ഒന്നാം പ്രതിയാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തത്. സിന്ധു അടക്കം മൂന്നുപേർക്കെതിരെയാണ് ടൗൺ പോലീസ് കേസ് എടുത്തത്. Read More
സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് പ്രവേശിക്കുന്നു. വോട്ടെടുപ്പിന് ഇനി ഒരാഴ്ച പോലും സമയമില്ല. അഞ്ച് ദിവസങ്ങൾ കൊണ്ട് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തിരശ്ശീല വീഴുകയും ചെയ്യും. റോഡ് ഷോയും വീട് കയറിയിലുള്ള പ്രാചരണ ചൂടിലാണ് മുന്നണികളും പാർട്ടി പ്രവർത്തകരും. അതേസമയം വിവാദമെന്ന് പേരിൽ പാലക്കാടും പേരാമ്പ്ര മണ്ഡലങ്ങളും വാർത്തക്കോളങ്ങളിൽ നിറയുന്നു.