AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Student Attack Teacher: ക്ലാസിൽ വിഡിയോ ​ഗെയിം, ചോദ്യം ചെയ്ത മലയാളി അധ്യാപികയെ മർദിച്ച് വിദ്യാർഥി

Malayali Teacher Attacked by Student: കമ്പ്യൂട്ടർ ലാമ്പിൽ ക്ലാസ് എടുക്കുന്നതിനിടെ എട്ടാം ക്ലാസ് വിദ്യാർഥി വിഡിയോ ​ഗെയിം കളിക്കുന്നത് ശ്രദ്ധയിൽപ്പെട്ട അധ്യാപിക പലതവണ താക്കീത് ചെയ്തു. എന്നാൽ ഇതനുസരിക്കാതെ വിദ്യാർഥി ​ഗെയിം കളിക്കുന്നത് തുടരുകയായിരുന്നു.സംഭവത്തിൽ ഹൈക്കമ്മിഷണറുമായി ബന്ധപ്പെട്ടിട്ടുണ്ട്. മൂക്കിന് ​ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

Student Attack Teacher: ക്ലാസിൽ വിഡിയോ ​ഗെയിം, ചോദ്യം ചെയ്ത മലയാളി അധ്യാപികയെ മർദിച്ച് വിദ്യാർഥി
പ്രതീകാത്മക ചിത്രംImage Credit source: Tatiana Maksimova/Moment/Getty Images
Nithya Vinu
Nithya Vinu | Updated On: 14 Apr 2026 | 12:40 PM

ക്ലാസിൽ വിഡിയോ ​ഗെയിം കളിച്ചത് ചോദ്യം ചെയ്ത അധ്യാപികയെ മർദിച്ച് വിദ്യാർഥി. മാലദ്വീപിലെ സ്കൂളിലാണ് സംഭവം. മാലദ്വീപിലെ ഗധൂ ദ്വീപിൽ ഗഫ് ധാൽ അടോൾ സ്കൂളിലെ അധ്യാപികയായ ചെങ്ങന്നൂർ സ്വദേശി സ്മിത എൻ. പിള്ളയ്ക്കാണ് വിദ്യാർഥിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. മൂക്കിന് ​ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും അടിയന്തര ശസ്ത്രക്രിയ ആവശ്യമാണെന്നും ഡോക്ടർമാർ അറിയിച്ചു.

കഴിഞ്ഞ 12ാം തീയതിയാണ് സംഭവം. കമ്പ്യൂട്ടർ ലാമ്പിൽ ക്ലാസ് എടുക്കുന്നതിനിടെ എട്ടാം ക്ലാസ് വിദ്യാർഥി വിഡിയോ ​ഗെയിം കളിക്കുന്നത് ശ്രദ്ധയിൽപ്പെട്ട അധ്യാപിക പലതവണ താക്കീത് ചെയ്തു. എന്നാൽ ഇതനുസരിക്കാതെ വിദ്യാർഥി ​ഗെയിം കളിക്കുന്നത് തുടരുകയായിരുന്നു. പിന്നാലെ ഇനിയും ​ഗെയിം കളിച്ചാൽ പ്രിൻസിപ്പലിന് റിപ്പോർട്ട് ചെയ്യുമെന്ന് പറഞ്ഞപ്പോൾ സ്മിതയുടെ ഫോൺ എടുത്തെറിയുകയും മൂക്കിൽ തുടർച്ചയായി ഇടിക്കുകയുമായിരുന്നു.

ALSO READ: കോഴിക്കോട് 16 കാരിയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി

പെട്ടെന്നുണ്ടായ ആക്രമത്തിൽ രക്തം വാർന്ന് സ്മിത ബോധരഹിതയായി വീണു. ഉടൻ തന്നെ മറ്റ് അധ്യാപികർ ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആദ്യം പ്രാഥമികാരോ​ഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും പ്രഥമശുശ്രൂഷയ്ക്ക് ശേഷം കൂടുതൽ സൗകര്യമുള്ള പ്രവേശിപ്പിക്കാൻ നിർദേശിച്ചു.

സംഭവത്തിൽ മാലദ്വീപ് ഹൈക്കമ്മിഷണറുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും സ്മിതയെ ഉടനെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമം നടത്തുകയാണെന്നും ഭർത്താവ് ദീപക് പറഞ്ഞു. സ്കൂൾ അധികൃതർ പോലീസിൽ പരാതിപ്പെട്ടിട്ടുണ്ട്.

Follow Us