Nenmara Double Murder: വിശന്നാൽ ഭക്ഷണത്തിനിറങ്ങുന്ന ചെന്താമരയ്ക്കായി വലവീശി പോലീസ്; അന്വേഷണം തമിഴ്നാട്ടിലേക്കും

Nenmara Double Murder Police Search: നെന്മാറ ഇരട്ടക്കൊലപാതകക്കേസിൽ പോലീസ് അന്വേഷണം വ്യാപിപ്പിക്കുന്നു. പ്രതി ചെന്താമരയ്ക്കായി ഏഴ് പേർ വീതമുള്ള നാല് ടീമുകൾ തമിഴ്നാട് ഉൾപ്പെടെ വിവിധയിടങ്ങളിൽ പരിശോധന നടത്തുന്നുണ്ട്. ആലത്തൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് തിരച്ചിൽ.

Nenmara Double Murder: വിശന്നാൽ ഭക്ഷണത്തിനിറങ്ങുന്ന ചെന്താമരയ്ക്കായി വലവീശി പോലീസ്; അന്വേഷണം തമിഴ്നാട്ടിലേക്കും

പ്രതീകാത്മക ചിത്രം

Published: 

28 Jan 2025 | 07:27 AM

നെന്മാറ ഇരട്ടക്കൊലപാതകക്കേസിൽ പ്രതി ചെന്താമരയ്ക്കായി വലവീശി പോലീസ്. തമിഴ്നാട്ടിലേക്കടക്കമാണ് തിരച്ചിൽ വ്യാപിപ്പിച്ചിരിക്കുന്നത്. ആലത്തൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഏഴ് പേർ വീതമുള്ള നാല് ടീമുകൾ വിവിധയിടങ്ങളിലായി പരിശോധന നടത്തിവരികയാണ്. വിശന്നാൽ ഭക്ഷണം കഴിക്കാൻ ഒളിവിലുള്ള സ്ഥലത്തുനിന്ന് ചെന്താമര പുറത്തിറങ്ങുമെന്നും അപ്പോൾ പിടികൂടാമെന്നും പോലീസ് കരുതുന്നു. ജനുവരി 27നാണ് ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതി അയൽക്കാരായ അമ്മയെയും മകനെയും വെട്ടിക്കൊലപ്പെടുത്തി ഒളിവിൽ പോയത്.

നേരത്തെ നടത്തിയ കൊലപാതകത്തിന് ശേഷം ചെന്താമര ഒളിവിൽ കഴിഞ്ഞ പോത്തുണ്ടി, നെല്ലിയാമ്പതി മലയടിവാരങ്ങളിൽ തിരച്ചിൽ വ്യാപിപ്പിക്കാനാണ് പോലീസിൻ്റെ തീരുമാനം. നാട്ടുകാരും തിരച്ചിൽ സംഘത്തിലുണ്ട്. മലയടിവാരങ്ങളിലാണ് പ്രതി ഒളിവിൽ കഴിയുന്നതെങ്കിൽ ഭക്ഷണത്തിനായി ഇയാൾ പുറത്തിറങ്ങിയേക്കുമെന്നാണ് പോലീസിൻ്റെ നിഗമനം. ഇങ്ങനെ പുറത്തിറങ്ങുമ്പോൾ പിടികൂടാമെന്നും പോലീസ് കരുതുന്നു. പ്രതിയുടെ വീട്ടിൽ നിന്ന് പാതി ഉപയോഗിച്ച നിലയിൽ വിഷക്കുപ്പി കണ്ടെത്തിയിരുന്നു. അതുകൊണ്ട് തന്നെ ചെന്താമര ആത്മഹത്യ ചെയ്യാനുള്ള സാധ്യതയുമുണ്ട്. ഇതും പോലീസ് പരിഗണിക്കുന്നുണ്ട്.

കൊല്ലപ്പെട്ട സുധാകരൻ്റെയും അമ്മ ലക്ഷ്മിയുടെയും മൃതദേഹങ്ങൾ ഇന്ന് പോസ്റ്റ്മോർട്ടം നടത്തും. ശേഷം മൃതദേഹങ്ങൾ തേവർമണിയിലെ വീട്ടിലേക്ക് കൊണ്ടുവന്ന് ചടങ്ങുകൾക്ക് ശേഷം വക്കാവ് ശ്മശാനത്തിൽ സംസ്കരിക്കും. 2019ലാണ് ഇയാൾ സുധാകരൻ്റെ ഭാര്യയും ലക്ഷ്മിയുടെ മകളുമായ സജിതയെ കൊലപ്പെടുത്തിയത്.

Also Read: Nenmara Double Murder : നെന്മാറയിൽ അമ്മയെയും മകനെയും വെട്ടിക്കൊലപ്പെടുത്തി; പ്രതി കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ ആൾ

നെന്മാറ ഇരട്ടക്കൊല
ജനുവരി 27-ാം തീയതി തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയാണ് നാടിനെ ഞെട്ടിച്ച ഇരട്ടക്കൊലപാതകം നടന്നത്. വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ സുധാകരനെയും ലക്ഷ്മിയെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതിയായ ചെന്താമര മാനസികരോഗിയാണെന്നാണ് നാട്ടുകാർ പറയുന്നു. ജാമ്യം നൽകിയ ഉടൻ തന്നെ നാട്ടുകാർ ഇയാൾക്കെതിരെ പോലീസിൽ പരാതിനൽകുകയും ചെയ്തിരുന്നു.

2019ലാണ് എല്ലാത്തിൻ്റെയും തുടക്കം. 2019 ഓഗസ്റ്റ് 31നാണ് സുധാകരൻ്റെ ഭാര്യ സജിതയെ ചെന്താമര വീട്ടിൽ അതിക്രമിച്ചുകയറി കൊലപ്പെടുത്തുന്നത്. വീട്ടിൽ ആരുമില്ലാത്ത തക്കം നോക്കി എത്തിയ പ്രതി സജിതയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. താനുമായി ഭാര്യ അകന്ന് ജീവിക്കുന്നതിൻ്റെ കാരണം സജിതയാണെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. കേസിൽ വിചാരണ ആരംഭിക്കാനിരിക്കെ ചെന്താമരയ്ക്ക് കോടതി ജാമ്യം അനുവദിച്ചു. ജാമ്യത്തിലിറങ്ങിയ പ്രതി സുധാകരനെയും ലക്ഷ്മിയെയും കൂടി കൊലപ്പെടുത്തുകയായിരുന്നു.

ഇരട്ടക്കൊലപാതകത്തിൽ ഇൻക്വസ്റ്റ് നടപടികൾക്കായി എത്തിയ നെന്മാറ പോലീസിനെ നാട്ടുകാർ തടഞ്ഞു. ചെന്താമരയുടെ കാര്യത്തിൽ പോലീസ് ജാഗ്രത കാണിച്ചില്ലെന്നും അതുകൊണ്ടാണ് രണ്ട് ജീവൻ നഷ്ടമായതെന്നും നാട്ടുകാർ ആരോപിച്ചു. ഇക്കാര്യത്തിൽ നാട്ടുകാരും പോലീസുമായി വാക്കേറ്റമുണ്ടാവുകയും ചെയ്തു.

നരഭോജിക്കടുവ ചത്തനിലയിൽ
വയനാട്ടിലെ പഞ്ചാരക്കൊല്ലിയിൽ ഭീതി വിതച്ചിരുന്ന നരഭോജിക്കടുവയെ ചത്ത നിലയിൽ കണ്ടെത്തി. കടുവയെ വെടിവച്ച് കൊലപ്പെടുത്താനുള്ള തീരുമാനമായതിന് ശേഷം നടത്തിയ തിരച്ചിലിലാണ് നരഭോജിയെ ചത്തനിലയിൽ കണ്ടെത്തിയത്. ഈ മാസം 27ന് പുലർച്ചെ 2.30ന് പഞ്ചാരക്കൊല്ലിക്ക് സമീപം പിലാക്കാവ് ഭാഗത്തുനിന്ന് കടുവയുടെ മൃതദേഹം ലഭിച്ചു. തോട്ടം തൊഴിലാളിയായ രാധയെയാണ് കടുവ കൊലപ്പെടുത്തിയത്. ഇതിന് പിന്നാലെ കടുവയെ വെടിവച്ച് കൊലപ്പെടുത്താൻ സർക്കാർ ഉത്തരവിടുകയായിരുന്നു.

Related Stories
RRTS Project: ആർആർടിഎസ് മണ്ടൻ പദ്ധതി, കേരളത്തിൽ പ്രായോഗികമല്ല; ഇലക്ഷൻ മുന്നിൽ കണ്ടുള്ള നീക്കമെന്ന് ഇ ശ്രീധരൻ
Actress Assault Case: ‘മൊബൈല്‍ ഇതുവരെ കണ്ടെടുത്തിട്ടില്ല, ശിക്ഷ റദ്ദാക്കണം’; നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയില്‍ അപ്പീലുമായി പൾ‌സർ‌ സുനി
Viral Video: ‘സ്‌കൂളിൽ കഞ്ഞിവയ്‌ക്കുന്ന കമലേച്ചിക്ക് കുട്ടികൾ നൽകിയ സമ്മാനം കണ്ടോ? വീഡിയോ വൈറൽ
Sabarimala Gold Scam: ‘പോറ്റിയെ വിശ്വാസമായിരുന്നു, സാമ്പത്തിക ഇടപാടോ തട്ടിപ്പോ അറിയില്ല’; ശബരിമല സ്വർണക്കൊള്ളയിൽ നടൻ ജയറാമിനെ ചോദ്യം ചെയ്തു
Kerala Weather Update: ചൂടിൽ ഉരുകാൻ കേരളം; ഒരേയൊരു ജില്ലയിൽ മാത്രം മഴ സാധ്യത, കാലാവസ്ഥ പ്രവചനം
Pathanamthitta Murder: ബലാത്സംഗംചെയ്ത് യുവതിയെ കെട്ടിത്തൂക്കിക്കൊന്നു; നഖത്തിനടിയിൽ നിന്ന് കിട്ടിയ തൊലിയും ബീജവും തെളിവായി; നസീര്‍ കുറ്റക്കാരൻ
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ