Great Walk Against Drugs : രാഷ്ട്രീയവും വിശ്വാസവും മറന്ന്, തങ്ങളുടെ മക്കൾക്ക് വേണ്ടി ഒരുമിച്ച് നടന്ന് കേരളം
ജൂൺ 22ന് ലഹരി വിരുദ്ധ ദിനത്തിൽ കൊല്ലം ആശ്രാമം മൈതാനത്ത് നിന്നും ചിന്നക്കടയിലേക്ക് നടത്തിയ ചെറിയ ഒരു ജാഥയിൽ നിന്നാണ് വോക്ക് എഗെയ്ൻസ്റ്റ് ഡ്രഗസ് എന്ന ക്യാമ്പയിൻ തുടക്കമായത്.

Great Walk Against Drugs
കൊച്ചി : ഇന്ന് മറൈൻ ഡ്രൈവിന് മറ്റൊരു ഭാവമാണ്. ശക്തമായ ഈ ജനതയെ നിയന്ത്രിക്കാൻ വേദിയോ, രാഷ്ട്രീയ പാർട്ടിയുടെ കൊടിത്തോരണങ്ങളോ, വിശ്വാസത്തിൻ്റെ വേർതിരിവോ, പോലീസിൻ്റെ ബാരിക്കേഡോ ഇല്ല. എന്നിരുന്നാലും അവരുടെ കാലടിപ്പാടുകൾ ഒരേ താളത്തിൽ വന്നു ലക്ഷ്യത്തിൽ ലയിച്ചു. പൗരപ്രമുഖരും സന്യാസിശേഷ്ഠരും രാഷ്ട്രീയസാംസ്കാരിക പ്രമുഖരും വിദ്യാർഥികളും സാധാരണക്കാരും തുടങ്ങി എല്ലാവരും ഒരേ ലക്ഷ്യത്തിനായി ഒരുമിച്ച് നടന്നു.
മുൻ ആഭ്യന്തര മന്ത്രിയും കോൺഗ്രസിൻ്റെ മുതിർന്ന നേതാവുമായ രമേശ് ചെന്നിത്തല നയിച്ച ‘ഗ്രേറ്റ് വോക്ക് എഗെയ്ൻസ്റ്റ് ഡ്രഗ്സ്’ എന്ന ക്യാമ്പയിന് കൊച്ചിയിൽ സമാപനം. മയക്കുമരുന്ന് എന്ന വിപത്തിനെതിരെ രമേശ് ചെന്നിത്തലയുടെ പ്രൈഡ് കേരളയുടെ ബനറിൽ സംസ്ഥാനത്തെ 13 ജില്ലകളിൽ സംഘടിപ്പിച്ച ജില്ലാതല ക്യാമ്പയിനാണ് കൊച്ചി മറൈൻ ഡ്രൈനിൽ സമാപനം കുറിച്ചത്.
കൊല്ലത്ത് ആരംഭിച്ച ഒരു ധാർമിക യാത്ര
ഈ വർഷം ജൂൺ 22 ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് കൊല്ലം ആശ്രാമം മൈതാനത്ത് നിന്നും ചിന്നക്കട ജങ്ഷൻ വരെ സംഘടിപ്പിച്ച ചെറിയ ജാഥയാണ്, ഇന്ന് മറൈൻ ഡ്രൈവിൽ ഗ്രേറ്റ് വോക്ക് എഗെയ്ൻസ്റ്റ് ഡ്രഗസ് എന്ന മുദ്രാവാക്യവുമായി പതിനായരിങ്ങൾ അണിനിരന്നത്. കൊല്ലത്ത് ആരംഭിച്ച ഈ ചെറിയ ക്യാമ്പയിൻ സംസ്ഥാനത്തുടനീളമായി തരംഗമായി മാറി. ഈ ക്യാമ്പയിൻ്റെ ഭാഗമായി ലഹരിക്കെതിരെ സംഘടിപ്പിച്ച മനുഷ്യചങ്ങലയിൽ പങ്കെടുക്കാൻ വിദ്യാർഥികളും അധ്യാപകരും മറ്റ് സാധാരണക്കാരും ഉൾപ്പെടെ നിരവധി പേരാണ് സ്വയം രംഗത്തെത്തിയത്. തുടർന്ന് സെപ്റ്റംബർ 20ന് വയനാട്ടിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ മാർച്ചിൽ ദേശീയ നേതാക്കളായ സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഭാഗമായിരുന്നു.
13 ജില്ലകളും കഴിഞ്ഞ അവസാനം ഗ്രേറ്റ് വോക്ക് എഗെയ്ൻസ്റ്റ് ഡ്രഗ്സ് കൊച്ചിയിൽ സമാപനം കുറിക്കുമ്പോൾ എല്ലാവരും ഒരേസ്വരത്തിൽ പറഞ്ഞു ഇതൊരു തുടക്കം മാത്രമാണ്. ലഹരിക്കെതിരെയുള്ള പോരാട്ടത്തിൻ്റെ ആദ്യഘട്ടത്തിനാണ് കൊച്ചിയിൽ സമാപനമായിരിക്കുന്നത്. സംസ്ഥാനത്തെ കാർന്ന് തിന്നുന്ന ലഹരിയുടെ വ്യാപനത്തിനെതിരെ സംഘടിപ്പിക്കുന്ന പ്രതിഷേധമല്ല, മറിച്ച് ഇതൊരു പാപപരിഹരമാണം. ഈ ക്യാമ്പയിൻ അടുത്ത ഘട്ടമായി ഗ്രേറ്റ് വോക്ക് എഗെയ്ൻസ്റ്റ് ഡ്രഗ്സ് ക്യാമ്പസുകളിലേക്കെത്തിക്കും. ക്യാമ്പസുകളിൽ പ്രത്യേകം വർക്ക്‌ഷോപ്പുകളും ആർട്ട് ഇൻസ്റ്റാളേഷനുകളും, യൂത്ത് സർക്കിളുകളും നടത്തും.
മുന്നിൽ നിന്നല്ല അവർക്കൊപ്പം നടന്ന ഒരു നേതാവ്
ഒരു രാഷ്ട്രീയപ്രവർത്തനമെന്നത് വാക്ചാതുര്യം മാത്രമല്ലയെന്നും പ്രവർത്തനവും സംയമനവുമാണ് വേണ്ടതെന്ന് തെളിയിച്ച നേതാവാണ് രമേശ് ചെന്നിത്തല. ഒരിക്കലും അദ്ദേഹം കയ്യടി തേടുകയോ അവകാശപ്പെടുകയോ ചെയ്തിട്ടില്ല. എന്നാലും അദ്ദേഹത്തിൻ്റെ മുഖമുദ്ര എല്ലായിടത്തുമുണ്ടായിരുന്നു. ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായിരിക്കെ ക്യാമ്പസിലെ ലഹരിവ്യാപനത്തിനും സാധാരണക്കാർക്കെതിരെയുള്ള സാമ്പത്തിക ചൂഷ്ണത്തിനെതിരെയും രമേശ് ചെന്നിത്തല കൈക്കൊണ്ട നടപടികളാണ് ഓപ്പറേഷൻ കുബേരയും ഓപ്പറേഷൻ ക്യാമ്പസും. അന്ന് വെറും പ്രചാരണമാണെന്നും പറഞ്ഞ ആ നീക്കങ്ങൾ, ഇപ്പോൾ ഇതിൻ്റെയെല്ലാം ആവശ്യകത ജനം തിരിച്ചറിയുന്നു. ഇന്നും തൻ്റെ ലക്ഷ്യങ്ങൾക്ക് വേണ്ടി അദ്ദേഹം നടക്കുന്നു. എന്നാൽ മന്ത്രിയോ നേതാവോ എന്ന നിലയിൽ അല്ല, മറിച്ച് ഒരു പൗരനെന്ന നിലയിൽ
മക്കൾക്കായി കേരളം തെരുവിൽ
രാഷ്ട്രീയം, മതം, സ്വത്വം, പ്രത്യയശാസ്ത്രം ഇങ്ങനെ പല കാരണങ്ങളാൽ വിഭജിക്കപ്പെട്ട കേരളം ഇന്ന് അസാധാരണമായ രീതിയിൽ ഒരുമിച്ചു. എല്ലാ വേർതിരിവുകളും മാറ്റിവെച്ച് മക്കൾക്ക് വേണ്ടി കേരളം തെരുവിൽ ഒരുമിച്ച് കൈപിടിച്ച് നടന്നു. പുരോഹിതന്മാർ, സന്യാസിശ്രേഷ്ഠർ, മതപണ്ഡതന്മാർ, വിദ്യാർഥികൾ, സിനിമതാരങ്ങളായ മിയ ജോർജ്, ടിനി ടോം, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയ ഒരൊറ്റ ലക്ഷ്യത്തിനായി കൊക്കോർത്തു.
കഴിഞ്ഞ നാല് വർഷത്തിനിടെ 87,000 ത്തിലധികം മയക്കുമരുന്ന് കേസുകളാണ് കേരളത്തിൽ രജിസ്റ്റർ ചെയ്തത്. എന്നാൽ ആസക്തിയിൽ ഒരു കുട്ടിയെ നഷ്ടപ്പെടുന്ന ഒരു രക്ഷിതാക്കളുടെ നാണക്കേടോ ഒരു അധ്യാപകന്റെ നിസ്സഹായതയോ ഈ അക്കങ്ങളില്ല പറയുന്നില്ല. ഈ ഒരുമിച്ചുള്ള നടത്തം അവരുടെ നിശ്ശബ്ദതയ്ക്ക് ശബ്ദം നൽകി. ഇതൊരു പ്രതിഷേധമായിരുന്നില്ല. എന്നാൽ അതൊരു പ്രായശ്ചിത്തമായിരുന്നു.
കേരളം രാജ്യത്തിന് ഒരു കണ്ണാടി
മയക്കുമരുന്നിനെതിരെ കേരളം നടത്തിയ ഈ കാൽനട ജാഥ കേവലം ഒരു പ്രചാരണം മാത്രമല്ല, അത് രാജ്യത്തിന് മുന്നിലുള്ള ഒരു കണ്ണാടിയാണ്. അടിസ്ഥാനപരമായ മാറ്റത്തിന് എന്നും തുടക്കം കുറിക്കുന്നത് തെരുവിൽ നിന്നും തന്നെയാണ്. അവിടെ നിന്നും നാളെത്തെ സമൂഹമായ വിദ്യാർഥികളിലേക്ക് എത്തും. സാക്ഷരത, ആരോഗ്യ സംരക്ഷണം, സാമൂഹിക പരിഷ്കരണം എന്നീ മേഖലകളിൽ കേരളം പലപ്പോഴും ഇന്ത്യയെ നയിച്ചിട്ടുണ്ട്. ഇത്തവണ അത് സഹാനുഭൂതിയിലേക്ക് നയിച്ചു, ഒരു സംസ്ഥാനത്തിന്റെ യഥാർത്ഥ മഹത്വം അതിന്റെ ജിഡിപിയിലോ ഭരണത്തിലോ അല്ല, മറിച്ച് അതിന്റെ മാനവികതയിലാണ്.
അനുകമ്പ, ധൈര്യം, കൂട്ടായ ഇച്ഛാശക്തി എന്നിവയിൽ ഒരിക്കൽ വിശ്വസിച്ചിരുന്നതിനെ ഓർമ്മിപ്പിക്കാൻ ഇത് നടന്നു. ആ ആൾക്കൂട്ടത്തിനിടയിൽ, ആയിരക്കണക്കിന് ആളുകൾക്കിടയിൽ നിശബ്ദമായി നടക്കുമ്പോൾ, രാഷ്ട്രീയത്തെ മറികടന്ന ആളുകളിലുള്ള വിശ്വാസമുള്ള ഒരു മനുഷ്യൻ ഉണ്ടായിരുന്നു. രമേശ് ചെന്നിത്തല മുന്നിൽ നിന്ന് നയിച്ചില്ല; അദ്ദേഹം ഉള്ളിൽ നിന്ന് നയിച്ചു, അത് എല്ലാ വ്യത്യാസങ്ങളും ഉണ്ടാക്കി.