AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

SIR: വോട്ടർപട്ടികയിൽ പേരുണ്ടോ? കരട് വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും

Kerala SIR draft voter list: എസ്ഐആർ നടപടിയിലൂടെ 24 ലക്ഷത്തിലധികം പേരെയാണ് പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്. ക്രിസ്മസ് അവധിക്ക് നാട്ടില്‍ എത്തുന്നവര്‍ക്കു കൂടി വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാന്‍ അവസരമൊരുക്കണമെന്നാണ് രാഷ്ട്രീയ പാര്‍ട്ടികൾ ആവശ്യപ്പെട്ടിട്ടുണ്ട്.

SIR: വോട്ടർപട്ടികയിൽ പേരുണ്ടോ? കരട് വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും
SIRImage Credit source: PTI
nithya
Nithya Vinu | Updated On: 23 Dec 2025 08:01 AM

തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ഭാ​ഗമായുള്ള കരട് വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. പട്ടിക സംബന്ധിച്ച് പരാതികളും ആക്ഷേപങ്ങളും ഉണ്ടെങ്കിൽ ഇന്ന് മുതൽ ജനുവരി 22 വരെ ഉന്നയിക്കാവുന്നതാണ്. എസ്ഐആർ നടപടിയിലൂടെ 24 ലക്ഷത്തിലധികം പേരെയാണ് പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്. ഇതിനെതിരെ പ്രതിഷേധം നിലനില്‍ക്കുന്നതിനിടെയാണ് പുതിയ നടപടികളിലേക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കടക്കുന്നത്.

ക്രിസ്മസ് അവധിക്ക് നാട്ടില്‍ എത്തുന്നവര്‍ക്കു കൂടി വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാന്‍ അവസരമൊരുക്കണമെന്നാണ് രാഷ്ട്രീയ പാര്‍ട്ടികൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരിൽ നല്ലൊരു ശതമാനവും ‘കണ്ടെത്താന്‍ സാധിക്കാത്ത’വര്‍ ഉള്‍പ്പെട്ട എ എസ് ഡി പട്ടികയിലാണ്. ഇവര്‍ പുറത്താകാതിരിക്കാന്‍ സമയം നീട്ടണമെന്നാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് സംസ്ഥാന സര്‍ക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.

 

പട്ടികയിൽ പേരില്ലെങ്കിൽ എന്തുചെയ്യണം?

 

കരട് പട്ടിക പ്രസിദ്ധീകരിച്ച ശേഷം അതിൽ ഉൾപ്പെടാത്തവരുടെ ബൂത്ത് തിരിച്ചുള്ള പട്ടിക ഇലക്ടറൽ ഓഫിസർമാരുടെ നോട്ടിസ് ബോർഡുകളിൽ പ്രദർശിപ്പിക്കും. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റിലും പട്ടിക പ്രസിദ്ധീകരിക്കും. ബിഎൽഒമാർക്കും അം​ഗീകൃത രാഷ്ട്രീയ പാർട്ടികൾക്കും പട്ടിക കൈമാറുന്നതാണ്.

പട്ടിക സംബന്ധിച്ച് പരാതികളും ആക്ഷേപങ്ങളും ഉണ്ടെങ്കിൽ ഈ മാസം 23 മുതൽ ജനുവരി 22 വരെ ഫോം ആറിനൊപ്പം സത്യവാങ്മൂലം സമർപ്പിച്ച് പേര് ചേർക്കാവുന്നതാണ്.

പ്രവാസി വോട്ടർമാർക്ക് ഫോം 6എ, വിലാസം മാറ്റാനും തിരുത്താനും ഫോം 8 നൽകേണ്ടതാണ്. ഈ ഫോമുകൾ https://voters.eci.gov.in/ എന്ന ലിങ്കിൽ ലഭ്യമാണ്.

ALSO READ: വോട്ടർ പട്ടികയിൽ പേരുണ്ടോ? വോട്ടർമാരെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന റിപ്പോർട്ട് കള്ളത്തരമാണെന്ന് ആരോപണം

ആവശ്യമായ വിവരങ്ങൾ സമർപ്പിക്കാത്തവപെ ഹിയറിങ്ങിന് വിളിക്കും. അതിന് ശേഷവും പേര് ഒഴിവാക്കുകയാണെങ്കിൽ ജില്ല തിരഞ്ഞെടുപ്പ് ഓഫീസർക്ക് ഒന്നാം അപ്പീൽ നൽകാവുന്നതാണ്.

ഒന്നാം അപ്പീലിലെ ഉത്തരവ് വന്ന് മുപ്പത് ദിവസത്തിന് ശേഷം രണ്ടാം അപ്പീൽ നൽകാം. ഇലക്ടറൽ ഓഫീസർക്കാണ് രണ്ടാം അപ്പീൽ നൽകേണ്ടത്.

അന്തിമ വോട്ടർപട്ടിക ഫെബ്രുവരി 21ന് പ്രസിദ്ധീകരിക്കും.

ശേഷം നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതി വരെ പട്ടികയിൽ പേര് ചേർക്കാനും മാറ്റങ്ങൾ വരുത്താനുമുള്ള അവസരമുണ്ടാകും.