AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

SIR: വോട്ടർ പട്ടികയിൽ പേരുണ്ടോ? വോട്ടർമാരെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന റിപ്പോർട്ട് കള്ളത്തരമാണെന്ന് ആരോപണം

SIR in Kerala: വോട്ടർമാരെ കണ്ടെത്താനായില്ലെന്ന ബൂത്ത് ലെവൽ ഓഫീസർമാരുടെ (BLO) റിപ്പോർട്ട് കള്ളത്തരമാണെന്ന് സിപിഎം നേതാവ് എം.വി. ജയരാജൻ ആരോപിച്ചു. തിരുവനന്തപുരത്തെ ഒരു ബൂത്തിൽ മാത്രം 710 പേരെ ഇത്തരത്തിൽ ഒഴിവാക്കിയതായി കോൺഗ്രസ് പ്രതിനിധി എം.കെ. റഹ്മാൻ ചൂണ്ടിക്കാട്ടി.

SIR: വോട്ടർ പട്ടികയിൽ പേരുണ്ടോ? വോട്ടർമാരെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന റിപ്പോർട്ട് കള്ളത്തരമാണെന്ന് ആരോപണം
SIRImage Credit source: Tv9 Network
aswathy-balachandran
Aswathy Balachandran | Published: 20 Dec 2025 16:32 PM

തിരുവനന്തപുരം: സംസ്ഥാനത്തെ സമഗ്ര വോട്ടർ പട്ടിക പരിഷ്‌കരണവുമായി (SIR) ബന്ധപ്പെട്ട ആദ്യഘട്ട നടപടിക്രമങ്ങൾ പൂർത്തിയാകുമ്പോൾ രാഷ്ട്രീയ പാർട്ടികൾക്കിടയിൽ പ്രതിഷേധം ശക്തമാകുന്നു. തിരുവനന്തപുരത്ത് നടന്ന യോഗത്തിൽ ബിജെപി ഒഴികെയുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളും തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടികളെ രൂക്ഷമായി വിമർശിച്ചു.

പ്രധാന പരാതികളും ആരോപണങ്ങളും

 

വോട്ടർമാരെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന ഉദ്യോഗസ്ഥരുടെ റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്നാണ് പ്രധാന ആരോപണം. ഫോം കൃത്യമായി സമർപ്പിച്ചിട്ടും തന്നെയും ഭാര്യയെയും പട്ടികയിൽ നിന്ന് ഒഴിവാക്കിയതായി സിപിഐ നേതാവും മുൻ എംഎൽഎയുമായ രാജാജി മാത്യു തോമസ് പരാതിപ്പെട്ടു. 1991 മുതൽ എല്ലാ തിരഞ്ഞെടുപ്പിലും വോട്ട് ചെയ്യുന്ന തന്നെ 2002-ലെ പട്ടികയിൽ പേരില്ലെന്ന കാരണം പറഞ്ഞാണ് ബിഎൽഒ ഒഴിവാക്കിയതെന്ന് അദ്ദേഹം വെളിപ്പെടുത്തി.

ALSO READ: വാളയാറിലെ ആൾക്കൂട്ടക്കൊലയിൽ അഞ്ച് പേർ അറസ്റ്റിൽ; മർദ്ദനം ‘നീ ബംഗ്ലാദേശിയാണോ’ എന്ന് ചോദിച്ച്

വോട്ടർമാരെ കണ്ടെത്താനായില്ലെന്ന ബൂത്ത് ലെവൽ ഓഫീസർമാരുടെ (BLO) റിപ്പോർട്ട് കള്ളത്തരമാണെന്ന് സിപിഎം നേതാവ് എം.വി. ജയരാജൻ ആരോപിച്ചു. തിരുവനന്തപുരത്തെ ഒരു ബൂത്തിൽ മാത്രം 710 പേരെ ഇത്തരത്തിൽ ഒഴിവാക്കിയതായി കോൺഗ്രസ് പ്രതിനിധി എം.കെ. റഹ്മാൻ ചൂണ്ടിക്കാട്ടി.

ഒഴിവാക്കപ്പെട്ടവരുടെ കണക്കുകൾ

 

ആകെ 2,78,50,822 എന്യൂമറേഷൻ ഫോമുകളാണ് ഡിജിറ്റൈസ് ചെയ്തത്. ഇതിൽ 6,45,548 വോട്ടർമാരെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് കമ്മിഷൻ റിപ്പോർട്ട് ചെയ്യുന്നു. ഇത് ആകെ വോട്ടർമാരുടെ 2.32 ശതമാനമാണ്. എസ്ഐആർ നടപടികൾ പൂർത്തിയാകുമ്പോൾ ആകെ 24,08,503 പേരെയാണ് വിവിധ കാരണങ്ങളാൽ ഒഴിവാക്കിയിരിക്കുന്നത്.
ഇതിൽ മരിച്ചവർ 6,49,885 പേരാണ് സ്ഥിരമായി താമസം മാറിയവർ 8,16,221 പേരും. ഒന്നിൽ കൂടുതൽ തവണ പേരുള്ളവർ 1,36,029 പേരുമാണ്. 1,60,830 പേർ മറ്റു കാരണങ്ങളാൽ ഒഴിവാക്കപ്പെട്ടിട്ടുണ്ട്.

തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട്

 

പരാതികൾ ഗൗരവമായി പരിശോധിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ കേൽക്കർ അറിയിച്ചു. രാജാജി മാത്യു തോമസിന്റെ പേര് ഒല്ലൂർ മണ്ഡലത്തിലെ ഒഴിവാക്കപ്പെട്ടവരുടെ ലിസ്റ്റിൽ നിലവിൽ ഇല്ലെന്നും പരാതി പരിശോധിക്കുമെന്നും കമ്മിഷൻ വ്യക്തമാക്കി. കരട് പട്ടികയിലെ പിഴവുകൾ ഇലക്ടറൽ റജിസ്‌ട്രേഷൻ ഓഫീസർമാർ വഴി തിരുത്താൻ സാധിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. വോട്ടർ പട്ടിക പുതുക്കലിനായുള്ള സമയം നീട്ടി നൽകണമെന്ന ആവശ്യവും രാഷ്ട്രീയ പാർട്ടികൾ യോഗത്തിൽ ഉന്നയിച്ചു.