Chittur River Tragedy: മൃതദേഹം ഓവുചാലിൽ കുടുങ്ങി; ചിറ്റൂർ പുഴയിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർത്ഥികളും മരിച്ചു

Two Students Drowned in Chittur River: കോയമ്പത്തൂർ കർപ്പകം കോളേജിലെ വിദ്യാർത്ഥികളായ പത്ത് പേരടങ്ങുന്ന സംഘം ഇന്ന് (ഓഗസ്റ്റ് 9) ഉച്ചയോടെയാണ് ചിറ്റൂർ ഷൺമുഖം കോസ്‌വേയിൽ കുളിക്കാൻ എത്തിയത്.

Chittur River Tragedy: മൃതദേഹം ഓവുചാലിൽ കുടുങ്ങി; ചിറ്റൂർ പുഴയിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർത്ഥികളും മരിച്ചു

ശ്രീഗൗതവും അരുൺ കുമാറും

Updated On: 

09 Aug 2025 | 08:01 PM

പാലക്കാട് : ചിറ്റൂർ പുഴയിലെ ഷൺമുഖം കോസ്‌വേയിൽ കുളിക്കാനിറങ്ങി ഒഴിക്കിൽപ്പെട്ട രണ്ട് വിദ്യാർത്ഥികളും മരിച്ചു. കോയമ്പത്തൂർ രാമനാഥപുരം സ്വദേശി ശ്രീഗൗതം, നെയ് വേലി സ്വദേശി അരുൺ കുമാർ എന്നിവരാണ് മരിച്ചത്. ഏറെ നേരം നടത്തിയ തിരച്ചിലിന് ഒടുവിലാണ് ചെക്ക്ഡാമിന്റെ ഓവുചാലിൽ കുടുങ്ങിയ നിലയിൽ അരുൺ കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്.

കോയമ്പത്തൂർ കർപ്പകം കോളേജിലെ വിദ്യാർത്ഥികളായ പത്ത് പേരടങ്ങുന്ന സംഘം ഇന്ന് (ഓഗസ്റ്റ് 9) ഉച്ചയോടെയാണ് ചിറ്റൂർ ഷൺമുഖം കോസ്‌വേയിൽ കുളിക്കാൻ എത്തിയത്. ഇതിന് പിന്നാലെയാണ് അരുൺകുമാറും ശ്രീഗൗതവും ഒഴുക്കിൽപ്പെടുന്നതും കാണാതാവുന്നതും. ഓവിനുള്ളിൽ അകപ്പെട്ടതോടെ പുറത്തിറങ്ങാൻ കഴിയാതെ വരികയായിരുന്നു.

ചിറ്റൂർ അഗ്നിരക്ഷാ സേനയും പോലീസും നാട്ടുകാരും സംയുക്തമായി നടത്തിയ തിരച്ചിലിൽ ശ്രീഗൗതത്തിന്റെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. വിദ്യാർത്ഥിയെ ഉടൻ തന്നെ ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. തുടർന്ന് നടത്തിയ തിരച്ചിലിലാണ് അരുൺകുമാറിന്റെ മൃതദേഹം കണ്ടെത്തിയത്.

ALSO READ: ഇന്ന് സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യും, മൂന്ന് ജില്ലകളിൽ അലർട്ട്

ഓവുചാലിനുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറും. സംഭവത്തിൽ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

Follow Us
മുടി വളരാൻ ഉലുവ മാത്രം മതി! ഇങ്ങനെ ഉപയോ​ഗിക്കണം
തടി കുറയ്ക്കാന്‍ രാത്രി ചോറ് കഴിക്കാതിരുന്നാല്‍ മതിയോ? സത്യമറിഞ്ഞോളൂ
ഒറ്റ നര പോലും ഇല്ലാതെ മുടി കറുപ്പിക്കാൻ ഇതാ ഒറ്റമൂലി
ഇഞ്ചി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്? ഇതറിഞ്ഞോളൂ
Viral Video: മലയിടിഞ്ഞു വന്നു, ഞൊടിയിടയിൽ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം