Amoebic Meningoencephalitis: വായുവിലൂടെയും കണ്ണിലൂടെയും അമീബിക് മസ്തിഷ്കജ്വരം പടരുമോ?

Brain-eating amoeba causes concern: നൈഗ്ലേരിയ ഫൗളരിക്ക് പുറമെ അകാന്തമീബ (Acanthamoeba), സാപ്പിനിയ (Sappinia), ബാലമുത്തിയ (Balamuthia) എന്നീ അമീബകളും മെനിഞ്ചോ എൻസെഫലൈറ്റിസിന് കാരണമാകുന്നുണ്ട്.

Amoebic Meningoencephalitis: വായുവിലൂടെയും കണ്ണിലൂടെയും അമീബിക് മസ്തിഷ്കജ്വരം പടരുമോ?

Amoeba

Updated On: 

30 Sep 2025 | 05:56 PM

കൊച്ചി: അപൂർവവും എന്നാൽ അതീവ മാരകവുമായ മസ്തിഷ്‌ക അണുബാധയാണ് പ്രൈമറി അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ്. ‘ബ്രെയിൻ ഈറ്റിങ് അമീബ’ എന്നറിയപ്പെടുന്ന നൈഗ്ലേരിയ ഫൗളരി (Naegleria fowleri) ആണ് ഈ രോഗത്തിന് പ്രധാനമായും കാരണമാകുന്നത്. ഗ്രാനുലോമാറ്റസ് മെനിഞ്ചോ എൻസെഫലൈറ്റിസ് എന്ന മറ്റൊരു വിഭാഗം കൂടിയുണ്ടെങ്കിലും, കൂടുതൽ അപകടകാരിയായ PAM-ലാണ് പ്രധാനമായും പഠനങ്ങൾ കേന്ദ്രീകരിച്ചിരിക്കുന്നത്.

നവജാത ശിശുവിനു വരെ രോ​ഗം സ്ഥിരീകരിച്ച സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ വായുവിലൂടെയും മറ്റും രോ​ഗാണു ശരീരത്തിലെത്തുമോ എന്നുള്ള പഠനങ്ങൾ നടന്നിരുന്നു. ഇതിന്റെ വെളിച്ചത്തിൽ മനസ്സിലാക്കാൻ കഴിഞ്ഞത് പല തരത്തിലുള്ള അമീബകൾ ഈ രോ​ഗത്തിനു കാരണമാകുന്നുണ്ടെന്നാണ്. ഇതിന്റെ പൊതു സ്വഭാവങ്ങളും മറ്റും നോക്കാം.

 

രോഗം ഉണ്ടാകുന്നതെങ്ങനെ?

നൈഗ്ലേരിയ ഫൗളരി അമീബകൾ സാധാരണയായി കുളങ്ങൾ, തടാകങ്ങൾ, നദികൾ തുടങ്ങിയ ശുദ്ധജല സ്രോതസ്സുകളിലാണ് കാണപ്പെടുന്നത്. ഈ വെള്ളം ഉപയോഗിക്കുമ്പോൾ, മൂക്കിനെയും മസ്തിഷ്കത്തെയും വേർതിരിക്കുന്ന നേർത്ത പാളിയിലെ അപൂർവമായ സുഷിരങ്ങൾ വഴിയോ, കർണപടലത്തിലെ സുഷിരം വഴിയോ അമീബ തലച്ചോറിലേക്ക് പ്രവേശിക്കുന്നു. തലച്ചോറിൽ പ്രവേശിച്ച ശേഷം, അമീബ കോശങ്ങളെ നശിപ്പിക്കുകയും നീർവീക്കം ഉണ്ടാക്കുകയും ചെയ്യുന്നു. ഇത് മരണത്തിന് കാരണമാകാം.

 

Also read – ഈ ലക്ഷണങ്ങൾ അവഗണിക്കരുത്.. വൃക്കകൾ അപകടത്തിലാവാം

 

മറ്റ് അമീബകളും മരണനിരക്കും

 

നൈഗ്ലേരിയ ഫൗളരിക്ക് പുറമെ അകാന്തമീബ (Acanthamoeba), സാപ്പിനിയ (Sappinia), ബാലമുത്തിയ (Balamuthia) എന്നീ അമീബകളും മെനിഞ്ചോ എൻസെഫലൈറ്റിസിന് കാരണമാകുന്നുണ്ട്. PAM-ന്റെ ഏറ്റവും വലിയ വെല്ലുവിളി അതിന്റെ ഉയർന്ന മരണനിരക്കാണ്. ഈ രോഗം ബാധിക്കുന്നവരിൽ 97 ശതമാനത്തിലധികം പേരും മരണപ്പെടുന്നു.

 

പ്രധാന നിരീക്ഷണങ്ങൾ

 

  • കൊച്ചുകുട്ടികളുടെ തലയോട്ടിക്ക് വേണ്ടത്ര കട്ടിയുണ്ടാവാത്തതിനാൽ അവരിൽ രോഗം കൂടുതലായി കണ്ടുവരുന്നു. സംസ്ഥാനത്ത് കുട്ടികളിൽ ഉൾപ്പെടെ നിരവധി കേസുകൾ മുൻപ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
  • ഈ രോഗം മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരില്ല.
  • നൈഗ്ലേരിയ ഫൗളരിക്ക് കടൽവെള്ളത്തിൽ നിലനിൽക്കാൻ കഴിയില്ല. എന്നാൽ 45.8 ഡിഗ്രി സെൽഷ്യസ് ചൂടിൽ പോലും മനുഷ്യശരീരത്തിൽ ഇവയ്ക്ക് നിലനിൽപ്പുള്ളതിനാൽ വേനൽക്കാലത്താണ് രോഗബാധ കൂടുന്നത്. ചൂടുവെള്ളത്തിൽ കാണുന്ന സയാനോബാക്ടീരിയയാണ് ഈ അമീബയുടെ ഇഷ്ടഭക്ഷണം.
തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
വയനാട് പനമരം മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയപ്പോൾ
അറസ്റ്റിലായ ഷിംജിതയെ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ
നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് കയറി
ആ ചേച്ചി പറഞ്ഞില്ലായിരുന്നെങ്കിലോ? ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചത് കണ്ടോ