AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Marayoor: ‘സ്വർണം’ വിളയും കേരള മണ്ണ്; മറയൂരിലെ ഈ രഹസ്യത്തിന് പിന്നിൽ എന്ത്

Marayoor Sandalwood History: കൊടുംതണുപ്പും നല്ല വെയിലും ചെളികലർന്ന വെളുത്ത മണ്ണും മലയ്ക്കപ്പുറത്ത് പെയ്യുന്ന മഴയുമാണ് ചന്ദനത്തിൻ്റെ സ്വാഭാവിക വളർച്ചയ്ക്ക് പിന്നിലെ കാരണം. മൂന്നാറിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ യാത്ര ചെയ്താൽ തമിഴ്‌നാട് അതിർത്തിയോട് ചേർന്നുകിടക്കുന്ന മറയൂരിലെത്താം. ഇവിടം വിനോദസഞ്ചാരികളുടെയും ട്രക്കിങ്ങുകളുടെയും പ്രിയപ്പെട്ട ഇടമാണ്.

Marayoor: ‘സ്വർണം’ വിളയും കേരള മണ്ണ്; മറയൂരിലെ ഈ രഹസ്യത്തിന് പിന്നിൽ എന്ത്
Marayoor Sandalwood Image Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 18 Jan 2026 | 06:56 PM

കാലങ്ങൾക്ക് മുമ്പ് വെറുമൊരു മരമായി മാത്രമാണ് മറയൂരുകാർ ചന്ദനത്തെ കണ്ടിരുന്നത്. എന്നാൽ ഇന്ന് സ്ഥിതി അങ്ങനെയല്ല. ഒരു കിലോ ചന്ദനത്തടിക്ക് വില 20,000ത്തിന് മുകളിൽ പോകും. കാന്തല്ലൂരും അതിന്റെ അയൽ പ്രദേശമായ മറയൂരും മാത്രമാണ് കേരളത്തിൽ ചന്ദനമരങ്ങൾ സ്വാഭാവികമായി വളരുന്നത്. കൊടുംതണുപ്പും നല്ല വെയിലും ചെളികലർന്ന വെളുത്ത മണ്ണും മലയ്ക്കപ്പുറത്ത് പെയ്യുന്ന മഴയുമാണ് ചന്ദനത്തിൻ്റെ സ്വാഭാവിക വളർച്ചയ്ക്ക് പിന്നിലെ കാരണം.

ചന്ദനം മാത്രമല്ല മറ്റൊരു പൊന്ന് കൂടിയായ ശർക്കരയുടെ നാടെന്ന പേരും മറയൂരിന് സ്വന്തമാണ്. അതുകൊണ്ട് തന്നെ മൂന്നാറിൽ എത്തുന്ന വിനോദ സഞ്ചാരികൾ തീർച്ചയായും മറയൂരിന്റെ സൗന്ദര്യത്തിലേക്കും യാത്ര ചെയ്യും. ചന്ദനത്തിൻ്റെ സുഗന്ധത്തിനും ശർക്കരയുടെ മാധുര്യത്തിന് സഞ്ചാരികൾ നൽകിയ പേരാണ് ‘ഹോം ഓഫ് ലിക്വിഡ് ഗോർഡ്’ എന്ന്. തനി സ്വർണം വിളയുന്ന മണ്ണ്, അതാണ് മറയൂർ. കരിമ്പിൻപാടങ്ങളും മലനിരകളും തട്ടുതട്ടായ കൃഷിയിടവും ചന്ദനക്കാടുകളുമാണ് മറയൂരിന്റെ സൗന്ദര്യം.

ALSO READ: തലശ്ശേലി എങ്ങനെ കേരളത്തിൻ്റെ പാരീസ് ആയി; അറിയാനും കാണാനും ഇഷ്ടംപോലെ

മൂന്നാറിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ യാത്ര ചെയ്താൽ തമിഴ്‌നാട് അതിർത്തിയോട് ചേർന്നുകിടക്കുന്ന മറയൂരിലെത്താം. ഇവിടം വിനോദസഞ്ചാരികളുടെയും ട്രക്കിങ്ങുകളുടെയും പ്രിയപ്പെട്ട ഇടമാണ്. ആനമുടി മലനിരകളിൽനിന്ന് കരകവിഞ്ഞൊഴുകുന്ന പമ്പാനദിയുടെ മനോഹാരിത മറയൂരിൻറെ പ്രധാന ആകർഷണമാണ്. ചന്ദനക്കാടുള്ള കേരളത്തിലെ ഏക പ്രദേശം. കൂടാതെ കണ്ണെത്താ ദൂരത്ത്, അതായത് 1500 ഏക്കറിൽ പരന്നുകിടക്കുന്ന കരിമ്പ് തോട്ടങ്ങൾ, മറയൂരിൻറെ മറ്റൊരു പ്രത്യേകതയാണ്.

മറയൂരിൽ ഏകദേശം 65,000ത്തിലധികം ചന്ദനമരങ്ങളുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. വനം വകുപ്പിൻ്റെ നിയത്രണത്തിലായതിനാൽ അവരുടെ അനുമതി നേടിയ ശേഷം മാത്രമെ കാട്ടിൽ ചുറ്റിക്കറങ്ങാനും ചന്ദന സംസ്കരണം കാണാനും അനുവാദമുള്ളൂ. കൂടാതെ, ശുദ്ധമായ ചന്ദനതൈലവും കരകൗശല വസ്തുക്കളുമെല്ലാം വാങ്ങാനും സാധിക്കും. വനം വകുപ്പിൻറെ സംരക്ഷണത്തിലാണ് ഇവിടെയുള്ള ഓരോ മരങ്ങളും. അതിനാൽ അവയ്ക്ക് നാശമാകുന്ന തരത്തിൽ യാതൊരു പ്രവർത്തിയും സഞ്ചാരികളുടെ ഭാഗത്ത് നിന്ന് ഉണ്ടാകാൻ പാടില്ല.

മറയൂർ സന്ദർശിക്കാൻ പറ്റിയ സമയം

സെപ്റ്റംബർ മുതൽ മാർച്ച് വരെയുള്ള സമയത്താണ് മറയൂർ ഏറ്റവും മനോഹരമായി കാണപ്പെടുന്നത്. തണുപ്പും, കോടയും ഒപ്പം പ്രകൃതിയുടെ മനോഹാരിതയും തുളമ്പി നിൽക്കുന്ന സമയമാണിത്. ലക്കം വെള്ളച്ചാട്ടം, തൂവാനം വെള്ളച്ചാട്ടം, മുനിയറകൾ, ചിന്നാർ വന്യജീവി സങ്കേതം തുടങ്ങി മറയൂരിനടത്ത് കാണാൻ പറ്റിയ മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങൾ വേറെയുമുണ്ട്.