Indian Crows : കാക്കകൾ ഭയങ്കര ശല്യമാണ്; കൊന്ന് കളയാൻ ഒരുങ്ങി കെനിയ
Indian crows in Kenya: കാക്കകളെ കൂട്ടത്തോടെ കൊല്ലാനൊരുങ്ങി കെനിയൻ ഭരണകൂടം.

കെനിയയിൽ ആറുമാസത്തിനകം കൊന്നൊടുക്കാൻ പോകുന്നത് ഏകദേശം 10 ലക്ഷത്തോളം കാക്കകളേയാണെന്ന് റിപ്പോർട്ട്.

കെനിയൻ തീരമേഖലയിലെ ഹോട്ടലുടമകളുടെയും കർഷകരുടെയും പൊതു പ്രതിഷേധത്തെത്തുടർന്നാണ് നടപടി.

കെനിയയിലെ പ്രാദേശിക പക്ഷി ഇനങ്ങളുടെ നിലനിൽപ്പിനെയും കാക്കകളുടെ സാന്നിധ്യം പ്രതികൂലമായി ബാധിക്കുന്നുണ്ട്.

ഈ സാഹചര്യത്തിലാണ് അവയുടെ എണ്ണം കുറയ്ക്കാൻ കെനിയ വൈൽഡ് ലൈഫ് സർവീസ് (കെഡബ്ല്യുഎസ്) തീരുമാനിച്ചിരിക്കുന്നത്.

കെനിയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയ്ക്ക് കാക്കകളുടെ സാന്നിധ്യം വേണ്ട. മാത്രമല്ല ഈ കാക്കകൾ പ്രാദേശിക പക്ഷികളെ വേട്ടയാടുകയും ചെയ്യുന്നു.

ഇവയുടെ സാന്നിധ്യം മൂലം കെനിയയുടെ തീരദേശ മേഖലയിലെ പല പക്ഷി വർഗ്ഗങ്ങളുടെയും എണ്ണത്തിൽ ഗണ്യമായ കുറവ് വന്നിട്ടുണ്ട്.

നാടൻ പക്ഷികളുടെ എണ്ണത്തിൽ കുറവ് വരുന്നത് ആ പ്രദേശത്തിന്റെ സ്വാഭാവിക ആവാസ വ്യവസ്ഥയെ തന്നെ പ്രതികൂലമായി ബാധിക്കും. കീടങ്ങളുടെയും പ്രാണികളുടെയും എണ്ണം പെരുകും എന്നതാണ് പ്രധാന പ്രശ്നം.