India vs Bangladesh : രണ്ടാം ദിനം ഒരു പന്ത് പോലും എറിഞ്ഞില്ല; കാൺപൂർ ടെസ്റ്റ് മഴയിൽ മുങ്ങുന്നു

India vs Bangladesh Second Day Abandoned : ഇന്ത്യ - ബംഗ്ലാദേശ് രണ്ടാം ടെസ്റ്റിൻ്റെ രണ്ടാം ദിവസം മഴ മൂലം ഉപേക്ഷിച്ചു. ഒരു പന്ത് പോലും എറിയാൻ കഴിയാതെയാണ് ഇന്നത്തെ മത്സരം ഉപേക്ഷിച്ചത്. ആദ്യ ദിവസം വെറും 35 ഓവർ മാത്രമാണ് എറിയാനായത്.

India vs Bangladesh : രണ്ടാം ദിനം ഒരു പന്ത് പോലും എറിഞ്ഞില്ല; കാൺപൂർ ടെസ്റ്റ് മഴയിൽ മുങ്ങുന്നു

ഇന്ത്യ - ബംഗ്ലാദേശ് (Image Credits - PTI)

Published: 

28 Sep 2024 | 03:29 PM

ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ കാൺപൂരിൽ നടക്കുന്ന രണ്ടാം ടെസ്റ്റ് മഴയിൽ മുങ്ങുന്നു. ടെസ്റ്റിൻ്റെ രണ്ടാം ദിനമായ ഇന്ന് ഒരു പന്ത് പോലും എറിയാനായില്ല. ആദ്യ ദിവസം മോശം ഔട്ട്ഫീൽഡ് കാരണം വൈകിയാണ് കളി ആരംഭിച്ചത്. പിന്നീട് ഇടക്കിടെ മഴ പെയ്തതോടെ കളി നേരത്തെ അവസാനിപ്പിക്കുകയും ചെയ്തിരുന്നു. ഈ കളി മഴ മൂലം മുടങ്ങിയാൽ ആദ്യ ടെസ്റ്റിൽ തകർപ്പൻ ജയം കുറിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കും.

ടെസ്റ്റിൻ്റെ ആദ്യ ദിനം വെറും 35 ഓവർ മാത്രമാണ് എറിയാനായത്. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ബംഗ്ലാദേശിനെ ബാറ്റിംഗിനയക്കുകയായിരുന്നു മഴയെതുടർന്ന് ആദ്യ ദിനം നേരത്തെ കളിനിർത്തുമ്പോൾ ബംഗ്ലാദേശ് 3 വിക്കറ്റ് നഷ്ടത്തിൽ 107 റൺസ് നേടിയിരുന്നു. 40 റൺസ് നേടി പുറത്താവാതെ നിൽക്കുന്ന മോമിനുൽ ഹഖ് ആണ് ബംഗ്ലാദേശ് ടോപ്പ് സ്കോറർ. ക്യാപ്റ്റൻ നസ്മുൽ ഹൊസൈൻ ഷാൻ്റോ 31 റൺസിലും സാക്കിർ ഹസൻ റൺസൊന്നും നേടാതെയും പുറത്തായി. മോമിനുൽ ഹഖിനൊപ്പം 6 റൺസുമായി മുഷ്ഫിക്കർ റഹീമാണ് ക്രീസിലുള്ളത്. ഇന്ത്യക്കായി ആകാശ് ദീപ് രണ്ട് വിക്കറ്റും ആർ അശ്വിൻ ഒരു വിക്കറ്റും വീഴ്ത്തി. വെറും മൂന്ന് ദിവസമാണ് ഇനി ടെസ്റ്റിൽ അവശേഷിക്കുന്നത്. ഇടയ്ക്കിടെയുള്ള മഴ ഭീഷണി കൂടിയാകുമ്പോൾ മത്സരത്തിന് ഫലം ഉണ്ടായേക്കില്ല.

Also Read : Musheer Khan: ഇന്ത്യൻ താരം സർഫറാസ് ഖാന്റെ സഹോദരന് വാഹനാപകടത്തിൽ ​ഗുരുതര പരിക്ക്; കാർ മലക്കം മറിഞ്ഞതിന്റെ ദൃശ്യങ്ങൾ പുറത്ത്

മുൻ നായകൻ ഷാക്കിബ് അൽ ഹസൻ്റെ അവസാന ടെസ്റ്റ് കൂടിയാവും ഇത്. ടെസ്റ്റ്, ടി20 കരിയറുകൾ മതിയാക്കുകയാണെന്ന് താരം അറിയിച്ചിരുന്നു. നാട്ടിലേക്ക് മടങ്ങാനായാൽ ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് മത്സരമാവും അവസാനത്തെ ടെസ്റ്റ്. അതിന് കഴിഞ്ഞില്ലെങ്കിൽ കാൺപൂർ ടെസ്റ്റോടെ കരിയർ അവസാനിപ്പിക്കുമെന്ന് താരം പറഞ്ഞിരുന്നു.

പ്രധാനമന്ത്രിയായിരുന്ന ഷെയ്ഖ് ഹസീനയുടെ പാർട്ടിയിലെ എംപിയായിരുന്നു ഷാക്കിബ് അൽ ഹസൻ. രാജ്യത്ത് നടന്ന ആഭ്യന്തര കലാപത്തിനിടെ മുഹമ്മദ് റുബെൽ എന്നയാൾ കൊല്ലപ്പെട്ടിരുന്നു. ഈ കൊലപാതകത്തിൻ്റെ പ്രതിപ്പട്ടികയിലാണ് ഷാക്കിബ് ഉൾപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ താൻ രാജ്യത്ത് തിരികെയെത്തിയാൽ തൻ്റെ ജീവന് ഭീഷണിയുണ്ടെന്നാണ് ഷാക്കിബ് പറയുന്നത്.

Follow Us
Related Stories
FIFA World Cup 2026 : ഇനി മിശിഹയുടെ ടൈം! ഫിഫ ലോകകപ്പ് അർജൻ്റീന അൽജീരിയ മത്സരം എപ്പോൾ, എവിടെ കാണാം?
FIFA World Cup 2026: മെസിയും, റൊണാള്‍ഡോയും, എംബാപ്പെയും ഇറങ്ങുന്നു; ബുധനാഴ്ച അഞ്ച് സൂപ്പര്‍ പോരാട്ടങ്ങള്‍
അ‌ത് ആനന്ദക്കണ്ണീർ അ‌ല്ല! വിസയ്ക്ക് പണമില്ലായിരുന്നു… കേപ് വെർദേ ഹീറോ വോസിഞ്ഞയുടെ സങ്കടമായി അ‌മ്മ
തിരിച്ചടിയല്ലേ ഇവരുടെ മെയിൻ! പിന്നിൽ നിന്ന് പൊരുതിക്കയറി ന്യൂസിലൻഡിനെ സമനിലയിൽ തളച്ച് ഇറാൻ
FIFA World Cup 2026: ‘സമനില’ തെറ്റാതെ ടീമുകള്‍; ലുകാകുവിന്റെ എന്‍ട്രിയില്‍ ബെല്‍ജിയം രക്ഷപ്പെട്ടു; ഉറുഗ്വേയെ വിറപ്പിച്ച് സൗദി
FIFA World Cup 2026 : ബസ് അല്ല ട്രെയിൻ പാർക്കിങ് ആയിരുന്നു! കറ്റാലന്മാരെ സമനിലയിൽ പൂട്ടി കാബോ വെർഡി
മുടിയുടെയും ആരോഗ്യത്തിന് ​ഗ്രാമ്പു മതിയോ?
ഭാരം കുറയും സൗന്ദര്യം കൂടും! റാ​ഗിയുടെ ​ഗുണങ്ങൾ
പാൽ പിരിഞ്ഞാൽ കളയേണ്ട, അടിപൊളി പലഹാരം റെഡിയാക്കാം
അടുക്കളയില്‍ ഈച്ചശല്യമുണ്ടോ? ടെന്‍ഷന്‍ വേണ്ട, വഴിയുണ്ട്‌
Viral Video: ജഴ്സിയിൽ വൈറലായ ലക്ഷ്മി അമ്മാൾ
കാട്ടാന ഗേറ്റ് തകർക്കുന്നത് കണ്ടോ?
Viral Video: മലയിടിഞ്ഞു വന്നു, ഞൊടിയിടയിൽ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം