India vs England: ഒരൊറ്റ തർക്കത്തിൻ്റെ പേരിലുണ്ടായ വാങ്കഡെ സ്റ്റേഡിയം, ഇന്ത്യയുടെ ഭാഗ്യ മൈതാനമോ?
തർക്കം മുറുകിയപ്പോൾ അപ്പോഴത്തെ മുംബൈ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയായിരുന്ന എസ്കെ വാങ്കഡെയുടെ നേതൃത്വത്തിൽ പുതിയൊരു ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിക്കാൻ ആരംഭിച്ചു. 13 മാസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കിയ സ്റ്റേഡിയം
1970-കളിൽ സുനിൽ ഗവാസ്ക്കറും, അജിത് വധേക്കറും തുടങ്ങി പ്രമുഖ താരങ്ങളുണ്ടായിരുന്നെങ്കിലും, പറയത്തക്ക അടിസ്ഥാന സൗകര്യങ്ങള്‍ മുംബൈയുടെ
ക്രിക്കറ്റ് സ്വപ്നങ്ങളെ പിന്നോട്ടടിച്ചിരുന്നു. അക്കാലത്താണ് ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യയും, ബോംബെ ക്രിക്കറ്റ് അസോസിയേഷനും തമ്മിലൊരു തർക്കം ഉടലെടുക്കുന്നത്. അന്താരാഷ്ട്ര മത്സരങ്ങളുടെ ടിക്കറ്റ് വിതരണം സംബന്ധിച്ചുള്ളതായിരുന്നു അത്.
തർക്കം മുറുകിയപ്പോൾ അപ്പോഴത്തെ മുംബൈ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയായിരുന്ന എസ്കെ വാങ്കഡെയുടെ നേതൃത്വത്തിൽ പുതിയൊരു ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിക്കാൻ ആരംഭിച്ചു. 13 മാസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കിയ സ്റ്റേഡിയം 1975-ൽ മത്സരത്തിന് തുറന്നു കൊടുത്തു. അതാണ് ഇന്ന് ഇന്ത്യ- ഇംഗ്ലണ്ട് ടി-20 സെമി നടക്കുന്ന സാക്ഷാൽ വാങ്കഡെ സ്റ്റേഡിയം. . 1975-ൽ നടന്ന ഇന്ത്യ വെസ്റ്റിൻഡീസ് മത്സരമായിരുന്നു ഇവിടുത്തെ ആദ്യ മാച്ച്. വെസ്റ്റിൻഡീസാണ് മത്സരം ജയിച്ചത്.
ഇന്ത്യയുടെ ഭാഗ്യ മൈതാനമോ?
സ്റ്റേഡിയത്തിലെ ആദ്യ മാച്ചിൽ തന്നെ ഇന്ത്യക്ക് പരാജയമായിരുന്നെങ്കിലും 2011-ലെ ഇന്ത്യയുടെ ലോകകപ്പ് നേട്ടവും, സുനിൽ ഗവാസ്കർ, വിരാട് കോഹ്ലി എന്നിവരുടെ ഡബിൾ സെഞ്ചുറി നേട്ടവും വാങ്കഡെ സ്റ്റേഡിയം സാക്ഷ്യം വഹിച്ചവയാണ്. 1976-ലായിരുന്നു സ്റ്റേഡിയത്തിൽ ആദ്യമായി ഇന്ത്യ ഇംഗ്ലണ്ടിനോട് ഏറ്റുമുട്ടിയത്. അന്ന് കളി സമനിലയിൽ പിരിഞ്ഞു. ഇംഗ്ലണ്ടുമായി ഏറ്റുമുട്ടിയ 2 ടി-20കളിൽ ഒന്നിൽ ജയം നേടി. ബാറ്റിംഗിന് അനുകൂലമാണ് വാങ്കഡെ സ്റ്റേഡിയം എന്നാണ് പൊതുവേ പറയാറ്.
സെമിയിൽ വന്നപ്പോൾ
ഇതിന് മുൻപ് രണ്ട് ടി-20 സെമിയിലാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ ഏറ്റുമുട്ടിയത്. ആദ്യ മത്സരം 2022-ൽ അഡ്ലൈഡ് ഒാവലിൽ ഇംഗ്ലണ്ട് 10 വിക്കറ്റിന് വിജിയിച്ചപ്പോൾ, 2024-ൽ പ്രൊവിഡൻസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ 68 റൺസിന് വിജയിച്ചു. ഇത്തവണത്തെ ഇന്ത്യയുടെ വിജയം ക്രിക്കറ്റ് നിരീക്ഷകർ ഉറ്റുനോക്കുന്ന ഒന്നാണ്. രാത്രി ഏഴിനാണ് മത്സരം നടക്കുന്നത്.