Santosh Trophy 2024: കൊച്ചിയിൽ നിന്ന് മഞ്ചേരി വരെ, കേരളത്തിൻ്റെ ഏഴ് സന്തോഷ കീരീടങ്ങൾ! ഹൈദരാബാദിലും ചരിത്രം പിറക്കുമോ?

Kerala Santosh Trophy History: 16-ാം സന്തോഷ് ട്രോഫി ഫെെനലിനാണ് കേരളം ഒരുങ്ങുന്നത്. ഏഴ് തവണ ജേതാക്കളായ കേരളം, എട്ട് തവണ റണ്ണേഴ്സ് അപ്പുമായി. അതേസമയം 47-ാം തവണ സന്തോഷ് ട്രോഫി ഫൈനലിനിറങ്ങുന്ന ബം​ഗാളിന്റെ ലക്ഷ്യം 33-ാം കിരീടം.

Santosh Trophy 2024: കൊച്ചിയിൽ നിന്ന് മഞ്ചേരി വരെ, കേരളത്തിൻ്റെ ഏഴ് സന്തോഷ കീരീടങ്ങൾ! ഹൈദരാബാദിലും ചരിത്രം പിറക്കുമോ?

Santosh Trophy History

Published: 

31 Dec 2024 | 01:49 PM

പുതുവർഷപുലരിയിൽ കേരളത്തിന്റെ കായിക ഭൂപടത്തിന്റെ ഒരു അറ്റത്ത് സന്തോഷ് ട്രോഫി കിരീടമുണ്ടാകുമോ എന്ന ചിന്തയിലാണ് ഫുട്ബോൾ ആരാധകർ. എട്ടാം കിരീടം തേടി സന്തോഷ് ട്രോഫി പന്തുതട്ടാൻ കേരളം ഇന്നിറങ്ങും. ബം​ഗാളാണ് കേരളത്തിന്റെ എതിരാളികൾ.
ഇന്ത്യൻ ഫുട്ബോളിലെ എൽ ക്ലാസികോയ്ക്ക് വേദിയാകുക ഹെെദരാബാദ്. എട്ടാം കിരീടം തേടിയിറങ്ങുന്ന ജി സജ്ഞുവിനും സംഘത്തിനും മുന്നിലേക്ക് 32 തവണ ജേതാക്കളെന്ന തലയെടുപ്പോടെയാണ് ബം​ഗാൾ എത്തുന്നത്. ഇന്ത്യൻ ഫുട്ബോളിന് വിപി സത്യനെയും ഐഎം വിജയനെയുമെല്ലാം സംഭാവന ചെയ്ത കേരള ഫുട്ബോളിന്റെ സന്തോഷ് ട്രോഫിയിലെ കിരീടനേട്ടത്തെ കുറിച്ച് അറിയാം…

കേരളത്തിന്റെ സന്തോഷ് ട്രോഫി കിരീടനേട്ടങ്ങൾ

സന്തോഷ് ട്രോഫിയിൽ കേരളം ആദ്യമായി വിജയ കിരീടം ചൂടിയത് 1973-ൽ ആയിരുന്നു. 1973 ഡിസംബർ 7ന് കൊച്ചിയിൽ നടന്ന ഫെെനലിൽ റെയിൽവേസിനെ പരാജയപ്പെടുത്തിയാണ് കേരളത്തിന്റെ സന്തോഷ് ട്രോഫി കിരീടനേട്ടം. രണ്ടിനെതിരെ മൂന്ന് ​ഗോളുകൾക്കായിരുന്നു ഒളിമ്പ്യൻ സെെമൺ സുന്ദർ രാജ് പരിശീലിപ്പിച്ച കേരളാ ടീമിന്റെ ജയം. ഫെെനലിൽ കേരളത്തിന് തുണയായത് ക്യാപ്റ്റൻ മണിയുടെ കാലിൽ നിന്ന് പിറന്ന ഹാട്രിക് ​​​ഗോളുകൾ.

കേരളത്തിന്റെ രണ്ടാം സന്തോഷ് ട്രോഫി കിരീടനേട്ടത്തിന് വേണ്ടി വർഷങ്ങളോളം ഫുട്ബോൾ പ്രേമികൾക്ക് കാത്തിരിക്കേണ്ടി വന്നു. 1992-ലായിരുന്നു രണ്ടാം സന്തോഷ് ട്രോഫി കിരീടധാരണം. ഫെെനലിൽ ​ഗോവയെ തോൽപ്പിച്ചത് എതിരില്ലാത്ത മൂന്ന് ​ഗോളുകൾക്ക്. ഇന്ത്യൻ ഫുട്ബോളിലെ പ്രതിരോധത്തിലെ വൻമതിലായിരുന്ന വിപി സത്യന് കീഴിലായിരുന്നു അന്ന് കേരളം കീരിടം ഉയർത്തിയത്. 1973-ൽ കിരീടം നേടിയ ടീമിന്റെ വെെസ് ക്യാപ്റ്റൻ ടിഎ ജാഫറായിരുന്നു പരിശീലകൻ.

1993-ൽ സ്വന്തം മണ്ണിൽ നടന്ന ടൂർണമെന്റിൽ കേരളം കിരീടം നിലനിർത്തി. കൊച്ചിയായിരുന്നു വേ​ദി. ടി എ ജാഫർ പരിശീലിപ്പിച്ച ടീം ഫെെനലിൽ മഹാരാഷ്ട്രയെ തോൽപ്പിച്ച് കിരീടം നിലനിർത്തി. എതിരില്ലാത്ത രണ്ട് ​ഗോളുകൾക്കായിരുന്നു ജയം. ​കുരികേശ് മാത്യു ആയിരുന്നു കേരളത്തിന്റെ കപ്പിത്താൻ. വീണ്ടും ഏഴ് വർഷത്തെ കാത്തിരിപ്പിന് ശേഷം മുംബെെയിൽ കേരളം നാലാം സന്തോഷ് ട്രോഫി കിരീടത്തിൽ മുത്തമിട്ടു. വി ശിവകുമാർ നായകനായ കേരളാ ടീം ഫെെനലിൽ ​ഗോവയെ തോൽപ്പിച്ചാണ് കിരീടം സ്വന്തമാക്കിയത്. എം പിതാംബരൻ പരിശിലിപ്പിച്ച സംഘമായിരുന്നു 2001-ൽ കേരളത്തിനായി സന്തോഷ് ട്രോഫിയിൽ ബൂട്ടുകെട്ടിയത്.

പഞ്ചാബിനെ തോൽപ്പിച്ച് 2004ലും കേരളം ചാമ്പ്യന്മാരായി. ഡൽഹിയിൽ വച്ച് നടന്ന ഫെെനലിൽ ഇരുടീമുകളും രണ്ട് ​ഗോളുകളുമായി തുല്യശക്തിയായി നിലകൊണ്ടു. എക്സ്ട്ര ടെെമിൽ ക്യാപ്റ്റൻ സിൽവെസ്‌റ്റർ ഇ​ഗ്നേഷ്യസിന്റെ നേതൃത്വത്തിലുള്ള സംഘവും കിരീടം സ്വന്തമാക്കി. കേരളപ്പിറവിയുടെ തലേന്ന ആ മത്സരം ആവേശോജ്ജ്വലമായിരുന്നു. കേരളം അഞ്ചാം കിരീടം നേടിയപ്പോൾ പരിശീലകൻ പീതാംബരന്റെ കീഴിൽ കേരളം നേടുന്ന രണ്ടാം കിരീടധാരണം കൂടിയായിരുന്നു 2004-ലേത്.

ALSO READ: Santosh Trophy 2024 Live Streaming : ലക്ഷ്യം എട്ടാം കിരീടം; കേരളം-ബംഗാൾ സന്തോഷ് ട്രോഫി ഫൈനൽ മത്സരം എവിടെ, എപ്പോൾ ലൈവായി കാണാം?

2004-ൽ സിൽവെസ്‌റ്റർ ഇഗ്നേഷ്യസിന്റെ നേതൃത്വത്തിലുള്ള സംഘം സന്തോഷ് ട്രോഫിയിൽ മുത്തമിട്ടതിന് ശേഷം ഏകദേശം ഒരു വ്യാഴവട്ട കാലത്തോളം കേരളം കാത്തിരുന്നതിന് ശേഷമായിരുന്നു കേരളത്തിന്റെ മറ്റൊരു കിരീടനേട്ടം. 2014-ൽ 10 വർഷങ്ങൾക്ക് ശേഷം സന്തോഷ് ട്രോഫിയിൽ കേരളം വീണ്ടും കപ്പുയർത്തി. കൊൽക്കത്തയിൽ ബം​ഗാളിനെ തോൽപ്പിച്ചുള്ള കേരളത്തിന്റെ കിരീടധാരണം പെനാൽറ്റി ഷൂട്ടൗട്ടിലായിരുന്നു. രാഹുൽ വി രാജായിരുന്നു കേരളത്തെ നയിച്ചത്. സതീവൻ ബാലൻ മുഖ്യ പരിശീലകൻ. വീണ്ടും 8 വർഷങ്ങൾക്ക് ശേഷമായിരുന്നു കേരളത്തിന്റെ അടുത്ത കീരീടനേട്ടം. 2022-ലെ കിരീടനേട്ടത്തിന് മറ്റൊരു പ്രത്യേകതയുമുണ്ട്. മലപ്പുറം മഞ്ചേരിയിലെ പയ്യനാട് സ്റ്റേഡിയത്തിൽ ബിനോ ജോർജ്ജിന്റെ ശിക്ഷണത്തിൽ ഇറങ്ങിയ കേരളം ഫെെനലിൽ തോൽപ്പിച്ചത് ബം​ഗാളിനെ. ജിജോ ജോസഫും സംഘവും പെനാൽറ്റി ഷൂട്ടൗട്ടിലൂടെയായിരുന്നു ഏഴാം സന്തോഷ് ട്രോഫി കീരിടമുയർത്തിയത്. ഈ പട്ടികയിലേക്ക് ഇടംപിടിക്കാനാണ് നായകൻ ജി സ‍ഞ്ജുവും ബിബി തോമസും.

16-ാം സന്തോഷ് ട്രോഫി ഫെെനലിനാണ് കേരളം ഒരുങ്ങുന്നത്. ഏഴ് തവണ ജേതാക്കളായ കേരളം, എട്ട് തവണ റണ്ണേഴ്സ് അപ്പുമായി. അതേസമയം 47-ാം തവണ സന്തോഷ് ട്രോഫി ഫൈനലിനിറങ്ങുന്ന ബം​ഗാളിന്റെ ലക്ഷ്യം 33-ാം കിരീടം. കഴിഞ്ഞ 10 വർഷത്തിനിടെ ഒരു തവണ പോലും സന്തോഷ് ട്രോഫിയിൽ ബം​ഗാൾ കിരീടം നേടിയിട്ടില്ല. ഈ നാണക്കേട് കൂടി മറക്കാനാകും ഇന്ന് ഹെെദരാബാ​ദിലെ ബാലയോ​ഗി സ്റ്റേഡിയത്തിൽ ടീം ഇറങ്ങുക.

സന്തോഷ് ട്രോഫിയുടെ ചരിത്രത്തിൽ കേരളവും ബം​ഗാളും അഞ്ചാമത്തെ തവണയാണ് കലാശപ്പോരിൽ ഏറ്റുമുട്ടുന്നത്. നാല് തവണയും കീരിട ജേതാക്കളെ നിർണയിച്ചത് പെനാൽറ്റി ഷൂട്ടൗട്ട്. ഇരു ടീമുകളും രണ്ട് തവണ വീതം കപ്പിൽ മുത്തമിട്ടു. 2014-ലും 2022-ലും ബം​ഗാളിനെ തോൽപ്പിച്ചാണ് കേരളം സന്തോഷ് ട്രോഫിയിൽ കപ്പുയർത്തിയത്.

Follow Us
Related Stories
7-1ന് ജയിച്ച് ജർമനി, ശരിക്കും ‘ജയിച്ചത്’ ക്യൂറസാവോ! നെതർലൻഡ്‌സിന്റെ രണ്ട് അ‌ടിയിലും സമനില തെറ്റാതെ ജപ്പാൻ
FIFA World Cup 2026: ആലപ്പുഴയുടെ പോലും വലിപ്പമില്ലാത്ത രാജ്യം; ജര്‍മ്മനിയെ വിറപ്പിക്കുമോ ക്യുറസാവോ?
FIFA World Cup 2026: ‘സൂപ്പര്‍ സണ്‍ഡേ’യില്‍ അഞ്ച് മത്സരങ്ങള്‍! കാനറികളും ജര്‍മന്‍ പടയും ഇറങ്ങുന്നു; കണ്ണൂരുകാരനും നാസോണും കളിക്കളത്തിലേക്ക്‌
FIFA World Cup 2026 Highlights : ഫുൾ പവറിൽ അമേരിക്ക, സമനില തെറ്റാതെ കാനഡ; ആതിഥേയരുടെ തുടക്കം തോൽവി ഭാരമില്ലാതെ
FIFA World Cup 2026: ആ മോഹം വേണ്ട, അര്‍ജന്റീനയ്ക്ക് കപ്പ് കിട്ടില്ല; കിരീടം ഇവര്‍ കൊണ്ടുപോകും
ഹൃദയം കവർന്ന ‘ക്ലാസ്സ്’ പ്ലെയർ! ന്യൂസിലൻഡിന്റെ ഇതിഹാസ ക്രിക്കറ്റ് താരം കെയ്ൻ വില്യംസൺ വിരമിച്ചു
ഇഞ്ചി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്? ഇതറിഞ്ഞോളൂ
വീട്ടിൽ കൂൺ കൃഷി എങ്ങനെ ചെയ്യാം?
വനിതാ ടി20 ലോകകപ്പില്‍ ഉറ്റുനോക്കേണ്ട 7 ഇന്ത്യന്‍ താരങ്ങള്‍
പ്രമേഹം പമ്പ കടക്കാന്‍ ഈ പഴമൊന്ന് മതി; വേഗം കഴിച്ചോളൂ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്