Ranji Trophy: രഞ്ജിയിൽ കേരളത്തിന്റെ ഉയർത്തേഴുന്നേൽപ്പ്; ബംഗാളുമായുള്ള മത്സരം സമനിലയിൽ, പോയിന്റ് പട്ടികയിൽ രണ്ടാമത്

Bengal vs Kerala: ടൂർണമെന്റിൽ ഉത്തർപ്രദേശുമായാണ് കേരളത്തിൻറെ അടുത്ത മത്സരം. നവംബർ 6 മുതലാണ് ഉത്തർപ്രദേശുമായുള്ള മത്സരം ആരംഭിക്കുന്നത്.

Ranji Trophy: രഞ്ജിയിൽ കേരളത്തിന്റെ ഉയർത്തേഴുന്നേൽപ്പ്; ബംഗാളുമായുള്ള മത്സരം സമനിലയിൽ, പോയിന്റ് പട്ടികയിൽ രണ്ടാമത്

Ranji Trophy Bengal vs Kerala (Image Credits: Social Media)

Published: 

29 Oct 2024 20:18 PM

കൊൽക്കത്ത: മഴ വെല്ലുവിളിയുയർത്തിയ മത്സരത്തിൽ വാലറ്റക്കാർ തിളങ്ങിയതോടെ രഞ്ജി ട്രോഫിയിൽ കേരള- ബം​ഗാൾ മത്സരം സമനിലയിൽ. ഒരു ഘട്ടത്തിൽ 6 ന് 83 എന്ന കൂട്ടത്തകർച്ചയിൽ നിന്നാണ് കേരളത്തിന്റെ ശക്തമായ തിരിച്ചുവരവ്. മത്സരത്തിൽ ഒന്നാം ഇന്നിംഗ്സ് ലീഡോടെ സമനില നേടിയ കേരളം പോയിൻറ് പട്ടികയിൽ കർണ്ണാടകയെ പിന്തള്ളി രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. ഒന്നാം ഇന്നിം​ഗ്സിൽ ലീഡ് സ്വന്തമാക്കിയതിനാൽ കേരളത്തിന് രണ്ടും കർണ്ണാടകയ്ക്ക് ഒരു പോയിൻറും ലഭിച്ചു.

മൂന്ന് മത്സരങ്ങളിൽ രണ്ട് സമിനലയും ഒരു ജയവും സ്വന്തമാക്കി, 10 പോയിൻറുമായാണ് കേരളം എലെെറ്റ് ​ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായത്. 13 പോയിന്റുമായി ഹരിയാനയാണ് മുന്നിൽ. മൂന്ന് മത്സരങ്ങളിൽ നിന്ന് ഒരു ജയവും രണ്ട് സമനിലയുമുള്ള കർണാടക എട്ട് പോയിൻറുമായി മൂന്നാമതാണ്. ഏഴ് പോയിൻറുമായി ബംഗാൾ നാലാം സ്ഥാനത്തും ആറ് പോയിൻറുമായി പഞ്ചാബ് അ‍ഞ്ചാം സ്ഥാനത്തുമാണ്. ഉത്തർപ്രദേശ്, ബിഹാർ, മധ്യപ്രദേശ് എന്നീ ടീമുകളാണ് യഥാക്രമം ആറ്, ഏഴ്, എട്ട് സ്ഥാനങ്ങളിൽ. എലെെറ്റ് ​ഗ്രൂപ്പിലെ ആ​ദ്യ രണ്ട് സ്ഥാനക്കാരാണ് ക്വാർട്ടർ ഫൈനലിന് യോ​ഗ്യത നേടു. ടൂർണമെന്റിൽ ഉത്തർപ്രദേശുമായാണ് കേരളത്തിൻറെ അടുത്ത മത്സരം. നവംബർ 6 മുതലാണ് ഉത്തർപ്രദേശുമായുള്ള മത്സരം ആരംഭിക്കുന്നത്.

ഒന്നാം ഇന്നിം​ഗ്സിൽ കേരളം 120 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 356 റൺസ് സ്വന്തമാക്കിയിരുന്നു. മറുപടി ബാറ്റിം​ഗിന് ക്രീസിലിറങ്ങിയ ബംഗാൾ 63 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 181 റൺസെടുത്ത് നിൽക്കെ വെളിച്ചക്കുറവ് മൂലം മത്സരം നിർത്തിവെച്ചതോടെയാണ് സമനിലയിൽ പിരിഞ്ഞത്. സ്കോർ കേരളം 356-9, ബംഗാൾ 181-3.

ശുവം ഡേ (67), സദീപ് ചാറ്റർജി (57) എന്നിവരുടെ പ്രകടനമാണ് ബം​ഗാളിന് ഭേ​ദപ്പെട്ട സ്കോർ സമ്മാനിച്ചത്. അവിലിൻ ഘോഷാണ് (4) ബം​ഗാൾ നിരയിലെ പുറത്തായ മറ്റൊരു താരം. സുദീപ് കുമാർ ഗരാമി (31)അനുസ്തൂപ് മജുംദാർ (21) എന്നിവർ പുറത്താകാതെ നിന്നു. കേരളത്തിനായി ആദിത്യ സർവതെ രണ്ടും ജലജ് സക്സേന ഒരു വിക്കറ്റും വീഴ്ത്തി.

നേരത്തെ, 9 വിക്കറ്റ് നഷ്ടത്തിൽ 356 റൺസുമായാണ് കേരളം ഇന്നിം​ഗ്സ് ഡിക്ലയർ ചെയ്തത്. സൽമാൻ നിസാർ (95), ജലജ് സക്സേന (84), വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് അസ്ഹറുദ്ദീൻ (84), അക്ഷയ് ചന്ദ്രൻ (31) എന്നിവരുടെ വെടിക്കെട്ട് പ്രകടനമാണ് കേരളത്തിം​ഗ് ഒന്നാം ഇന്നിം​ഗ്സ് ലീഡ് സമ്മാനിച്ചത്. തകർച്ചയുടെ വക്കിലായിരുന്ന കേരളത്തെ രക്ഷിച്ചത് ജലജ് സക്സേന- സൽമാൻ നിസാർ സഖ്യവും സൽമാൻ നിസാർ -മുഹമ്മദ് അസ്ഹറുദ്ദീൻ കൂട്ടുകെട്ടുമാണ്. സൽമാൻ – സക്സേന സഖ്യം 140 റൺസും, സൽമാൻ – അസ്ഹറുദ്ദീൻ സഖ്യം124 റൺസും കൂട്ടിച്ചേർത്തതോടെയാണ് കേരളം മികച്ച നിലയിലെത്തിയത്.

രോഹൻ എസ്. കുന്നുമ്മൽ(23), വത്സൽ ഗോവിന്ദ് (5), ബാബ അപരാജിത് (0), ആദിത്യ സർവതെ (5), ക്യാപ്റ്റൻ സച്ചിൻ ബേബി (12), എം.ഡി. നിധീഷ് (0) എന്നിവർ നിരാശപ്പെടുത്തി. ബംഗാളിനായി ഇഷാൻ പോറൽ 6 വിക്കറ്റുമായി തിളങ്ങി. 30 ഓവറിൽ 103 റൺസ് വഴങ്ങിയാണ് താരം ആറു വിക്കറ്റ് സ്വന്തമാക്കിയത്.

Related Stories
Kolkata Messi Event Chaos: അലമ്പെന്ന് പറഞ്ഞാല്‍ ഭൂലോക അലമ്പ് ! സാള്‍ട്ട് ലേക്കിലെ സംഘര്‍ഷത്തില്‍ മുഖ്യസംഘാടകന്‍ കസ്റ്റഡിയില്‍; ടിക്കറ്റ് തുക തിരികെ നല്‍കും
Lionel Messi: മെസി വന്നിട്ട് വേഗം പോയി; കുപ്പിയും കസേരയും വലിച്ചെറിഞ്ഞ് ആരാധകർ; മാപ്പപേക്ഷിച്ച് മുഖ്യമന്ത്രി മമത ബാനർജി
Lionel Messi: ലയണൽ മെസി കൊൽക്കത്തയിലെത്തി; ഫുട്ബോൾ ഇതിഹാസത്തിന് ഊഷ്മള സ്വീകരണം
ISL: ഐഎസ്എല്ലില്‍ വീണ്ടും പ്രതിസന്ധി; കടുപ്പിച്ച് ക്ലബുകള്‍; ടീമുകളുടെ കടുംപിടുത്തത്തിന് പിന്നില്‍
Lionel Messi: മെസ്സിക്കൊപ്പം ഫോട്ടോ എടുക്കാം, അവസരം നൂറ് പേർക്ക്; ആരാധകർക്ക് ഇനി എന്തു വേണം!
Smriti Mandhana: പലാശുമായുള്ള വിവാഹം റദ്ദാക്കിയതിനു പിന്നാലെ സ്മൃതി മന്ദാന കളിക്കളത്തിലേക്ക്; പരിശീലിക്കുന്ന ചിത്രം വൈറല്‍
മുട്ട കാൻസറിനു കാരണമാകുമോ?
ഐപിഎല്‍ ലേലത്തില്‍ ഇവര്‍ കോടികള്‍ കൊയ്യും?
ക്രിസ്മസ് അവധിയല്ലേ, കണ്ടിരിക്കേണ്ട കെ-ഡ്രാമകൾ ഇതാ
തലവേദനയ്ക്ക് കാരണം ബിപിയോ? എങ്ങനെ മനസ്സിലാക്കാം
70 അടി നീളമുള്ള മെസിയുടെ പ്രതിമ
മെസിക്കൊപ്പം രാഹുൽ ഗാന്ധി
യുഡിഎഫ് ജയിക്കില്ലെന്ന് പന്തയം; പോയത് മീശ
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ