Fraudulent Scheme: 450 കോടിയുടെ ചിട്ടി തട്ടിപ്പ്; ഗിൽ ഉൾപ്പെടെയുള്ള നാല് ഇന്ത്യൻ താരങ്ങൾക്ക് നോട്ടീസ്

Ponzi Scheme Fraudulent Case: കേസുമായി ബന്ധപ്പെട്ട് ഇ‍തുവരെ എഴ് പേരെയാണ് സിഐഡി ക്രെെം ഇതുവരെ അറസ്റ്റ് ചെയ്തത്. ഇവരിൽ ഭൂപേന്ദ്രസിംഗ് സാലയുടെ അക്കൗണ്ട് നോക്കിയിരുന്ന റുഷിക് മേഹ്ത്തയും ഉൾപ്പെടുന്നു.

Fraudulent Scheme: 450 കോടിയുടെ ചിട്ടി തട്ടിപ്പ്; ഗിൽ ഉൾപ്പെടെയുള്ള നാല് ഇന്ത്യൻ താരങ്ങൾക്ക് നോട്ടീസ്

Shubman Gill

Published: 

03 Jan 2025 | 08:24 AM

ന്യൂഡൽഹി: 450 കോടി രൂപയുടെ ചിട്ടിത്തട്ടിപ്പ് നടത്തിയ കേസിൽ ശുഭ്മാൻ ഗിൽ ഉൾപ്പെടെ നാല് ഇന്ത്യൻ താരങ്ങൾക്ക് ഗുജറാത്ത് സിഐടി നോട്ടീസ്. ഐപിഎൽ ഫ്രാഞ്ചെസിയായ ഗുജറാത്ത് ടൈറ്റൻസിന്റെ താരങ്ങൾക്കാണ് സിഐഡി സമൻസ് അയച്ചതെന്ന് അഹമ്മദാബാദ് മിറർ റിപ്പോർട്ട് ചെയ്തു. ഗില്ലിനെ കൂടാതെ, സായ് സുദർശൻ, രാഹുൽ തെവാട്ടിയ, മോഹിത് ശർമ്മ എന്നിവർക്കാണ് സമൻസ് ലഭിച്ചത്.

പോൻസി സ്കീമിന്റെ തട്ടിപ്പിന് പിന്നിലെ സൂത്രധാരൻ വീരൻ ഭൂപേന്ദ്രസിംഗ് സാലയെ ചോദ്യം ചെയ്തതിന് ശേഷമാണ് യുവതാരങ്ങൾക്ക് സിഐഡി സമൻസ് അയച്ചത്. ചോദ്യം ചെയ്യലിൽ ഗിൽ ഉൾപ്പെടെയുള്ള താരങ്ങൾക്ക് പോൻസിയിൽ നിക്ഷേപിച്ച പണം തിരികെ നൽകിയിട്ടില്ലെന്ന് ഭൂപേന്ദ്രസിംഗ് സാല പറഞ്ഞു. ഗുജറാത്ത് ടൈറ്റൻസിന്റെ ക്യപ്റ്റനായ ഗിൽ പദ്ധതിയിൽ 1.95 കോടി രൂപ നിക്ഷേപിച്ചതായി സിഐഡി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് കൊണ്ട് അഹമ്മദാബാദ് മിറർ റിപ്പോർട്ട് ചെയ്തു. സായ് സുദർശൻ, രാഹുൽ തെവാട്ടിയ, മോഹിത് ശർമ്മ
എന്നിവർ ചെറിയ തുകയാണ് നിക്ഷേപം നടത്തിയിട്ടുള്ളതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

സിഐഡി സമൻസ് ഇതുവരെയും പ്രതികരിക്കാൻ താരങ്ങൾ തയ്യാറായിട്ടില്ല. നിലവിൽ ബോർഡർ ഗവാസ്കർ ട്രോഫിയുടെ ഭാഗമായി ഓസ്ട്രേലിയയിലാണ് ശുഭ്മാൻ ഗിൽ. താരം ഇന്ത്യയിൽ തിരിച്ചെത്തിയാൽ ചോദ്യം ചെയ്യലിനായി നാല് താരങ്ങളെയും ഒരുമിച്ച് വിളിപ്പിക്കുമെന്ന് സിഐഡി ഉദ്യോഗസ്ഥർ അറിയിച്ചു. താരങ്ങളുടെ സൗകര്യത്തിന് അനുസരിച്ചായിരിക്കും ചോദ്യം ചെയ്യലിനായി വിളിച്ചു വരുത്തുകയെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

ആരാണ് ഭൂപേന്ദ്രസിംഗ് സാല

സബർകാന്തയിലെ ഹിമ്മത്‌നഗർ സ്വദേശിയായ ഭൂപേന്ദ്രസിംഗ് സാല 2020 മുതൽ 2024 വരെ ഗുജറാത്തിലുടനീളം പോൻസിയുടെ 17 ബ്രാഞ്ചുകൾ ആരംഭിച്ചു. 11000 നിക്ഷേപകരിൽ നിന്നാണ് 450 കോടി രൂപ സാല തട്ടിയെടുത്ത്. ഈ നിക്ഷേപകരുടെ കൂട്ടത്തിലാണ് ഗില്ലും മറ്റ് താരങ്ങളും ഉൾപ്പെടുന്നത്. നിക്ഷേപകരിൽ 10 പേർ ഒരു കോടിയിൽ അധികം നിക്ഷേപിച്ചിട്ടുണ്ടെന്ന് ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് (സിഐഡി-ക്രൈം) പരീക്ഷിത റാത്തോഡ് പറഞ്ഞു.

ജനുവരി 4 വരെ കസ്റ്റഡിയിലുള്ള സാല, ഒളിവിൽ കഴിയുന്നതിനിടെ ഡിസംബർ 27 നാണ് പിടിയിലാകുന്നത്. കാലാവധി പൂർത്തിയാകുമ്പോൾ നിക്ഷേപത്തിന്റെ ഇരട്ടിത്തുക ലഭിക്കുമെന്ന് വാഗ്ദാനം ചെയ്താണ് ഇയാൾ പണം തട്ടിയെടുത്തത്. സാലയുടെ ഏജൻ്റുമാർ, സ്വത്ത് വിവരങ്ങൾ എന്നിവയെ കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും റാത്തോഡ് പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് ഇ‍തുവരെ എഴ് പേരെയാണ് സിഐഡി ക്രെെം ഇതുവരെ അറസ്റ്റ് ചെയ്തത്. ഇവരിൽ ഭൂപേന്ദ്രസിംഗ് സാലയുടെ അക്കൗണ്ട് നോക്കിയിരുന്ന റുഷിക് മേഹ്ത്തയും ഉൾപ്പെടുന്നു. പ്രതിയുടെ പക്കൽ നിന്ന് 52 കോടിയുടെ സാമ്പത്തിക ഇടപാടുകൾ നടത്തിയ അനൗദ്യോഗിക അക്കൗണ്ട് ബുക്ക് അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്.

Loading...
Unable to load recommendations.
Follow Us
Related Stories
India vs Brazil: സാമ്പാ താളത്തിന് മുന്നില്‍ പൊരുതാനുറച്ച് ബ്ലൂ ടൈഗേഴ്‌സ്‌; ആവേശപ്പോരാട്ടത്തിന് ഇനി അധികം നാളുകളില്ല
Sanju Samson: സഞ്ജു സാംസണ്‍ ഇന്‍, വൈഭവ് ഔട്ട്; ടി20 പരമ്പര പ്ലെയിങ് ഇലവനില്‍ ചേട്ടനുണ്ടാകും
India vs Brazil: ബ്ലൂ ടൈഗേഴ്‌സിനെ നേരിടാനൊരുങ്ങി വിനീഷ്യസ് ജൂനിയറും സംഘവും; ഇന്ത്യയിലേക്ക് എത്തുന്ന കാനറിപ്പടയില്‍ ആരെല്ലാം?
Sanju Samson: സഞ്ജു സാംസൺ തിരിച്ചെത്തി, ഇനി ആര് പുറത്താകും? ഓപ്പണിങിൽ ഗംഭീറിന് മുന്നിൽ വമ്പൻ തലവേദന
Sanju Samson: സഞ്ജു സാംസണെ സിഎസ്‌കെയും കൈവിട്ടു? ക്യാപ്റ്റനായി പരിഗണിക്കണമെന്ന് ആവശ്യം
റോണോ ഇല്ല, മെസി ബാലൺ ഡി ഓർ ചുരുക്കപ്പട്ടികയിൽ; കിട്ടിയാൽ റെക്കോർഡുകളുടെ പൊടിപൂരം!
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ