Abu Dhabi Fishing : മീൻപിടുത്ത പരിധി ലംഘിച്ചു; അബുദാബിയിൽ ഉല്ലാസ ബോട്ടുടമയ്ക്ക് 20,000 ദിർഹം പിഴ

Abu Dhabi Boat Owner Fined : ദിവസേന നൽകുന്ന മീൻപിടുത്ത പരിധി ലംഘിച്ച ബോട്ടുടമയ്ക്ക് ഭീമമായ പിഴ വിധിച്ച് അബുദാബി പാരിസ്ഥിതിക ഏജൻസി. കൃത്യമായ ലൈസൻസില്ലാതെ ഉല്ലാസബോട്ടിൽ കറങ്ങി മീൻപിടിച്ചയാൾക്കാണ് പിഴ വിധിച്ചത്.

Abu Dhabi Fishing : മീൻപിടുത്ത പരിധി ലംഘിച്ചു; അബുദാബിയിൽ ഉല്ലാസ ബോട്ടുടമയ്ക്ക് 20,000 ദിർഹം പിഴ

മീൻപിടുത്തം (Image Courtesy - Social Media)

Published: 

03 Nov 2024 | 12:43 PM

മീൻപിടുത്ത പരിധി ലംഘിച്ച ബോട്ടുടമയ്ക്ക് അബുദാബിയിൽ 20,000 ദിർഹം പിഴ. ഓരോ ദിവസവും അനുവദിച്ച പരിധിയിൽ കവിഞ്ഞ് മത്സ്യബന്ധനം നടത്തിയതിനാണ് അബുദാബി പാരിസ്ഥിതിക ഏജൻസി ഭീമമായ പിഴയിട്ടത്. ഇക്കാര്യം ഇവർ തന്നെ ഔദ്യോഗികമായി അറിയിച്ചു. പരിധിയിൽ കവിഞ്ഞ് മീൻ പിടിക്കണമെങ്കിൽ ബോട്ടുടമയ്ക്ക് വാണിജ്യ മീൻപിടുത്ത ലൈസൻസ് ഉണ്ടായിരിക്കണം. ഈ ലൈസൻസ് ഇല്ലാതെ മീൻപിടിക്കുന്നത് പാരിസ്ഥിതിക നിയമങ്ങളുടെ ലംഘനമാണ്.

ഉല്ലാസബോട്ടുകളിൽ സഞ്ചരിച്ച് മീൻ പിടിക്കുന്നവർക്ക് പലപ്പോഴും വാണിജ്യ ലൈസൻസ് ഉണ്ടാവാറില്ല. എന്നാൽ, ഇങ്ങനെ വാണിജ്യ ലൈസൻസ് ഇല്ലാത്ത ബോട്ടുടമകൾ ഒരു പരിധിയിൽ കവിഞ്ഞ് മീൻ പിടിക്കാനും പാടില്ല. വാണിജ്യ ലൈസൻസ് ഉണ്ടെങ്കിലേ ഒരു പരിധിയിൽ കൂടുതൽ മീൻ പിടിക്കാവൂ എന്ന നിയമം പലർക്കും അറിയില്ല. അതുകൊണ്ട് തന്നെ ഇത്തരം നിയമലംഘനങ്ങൾ ഉണ്ടാവാനുള്ള സാധ്യത ഏറെയാണ്. ആദ്യത്തെ തവണ ചെയ്യുന്ന നിയമലംഘനത്തിന് പിഴയാണ് ശിക്ഷ. തെറ്റ് ആവർത്തിച്ചാൽ ഒരു മാസം വള്ളം പിടിച്ചുവെക്കും. വീണ്ടും ആവർത്തിച്ചാൽ ബോട്ടിൻ്റെ ലൈസൻസ് റദ്ദാക്കും. ഭാവി തലമുറയ്ക്കായി കരുതിവെക്കുക എന്നതാണ് ഇത്തരം നിയമങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്ന് പാരിസ്ഥിതിക ഏജൻസി പറഞ്ഞു.

Also Read : Viral Video: ‘ആൺസുഹൃത്തുക്കൾ പാടില്ല; ചെരുപ്പിന് യോജിക്കുന്ന ബാഗ് മാത്രമേ ധരിക്കാവൂ’; കോടീശ്വരൻ ഭർത്താവിന്റെ നിയമങ്ങൾ പങ്കുവെച്ച്‌ ഭാര്യ

വിവിധ ഇനം മത്സ്യങ്ങൾ പിടിക്കുന്നതിന് വിവിധ സമയങ്ങളാണ് യുഎഇ സർക്കാർ നിജപ്പെടുത്തിയിരിക്കുന്നത്. ഈ സമയത്ത് ഇവയെയല്ലാതെ മറ്റ് ഏതെങ്കിലും ഇനം മത്സ്യത്തെ പിടിക്കുന്നത് ശിക്ഷാർഹമാണ്. സ്രാവുകളെ പിടിക്കുന്നത് ഒരു സമയത്തും അനുവദനീയമല്ല. ഗിൽ നെറ്റുകൾ (വളഞ്ഞ വലകൾ) ഉപയോഗിക്കുന്നതും ഗർഗൂറുകൾ എന്നറിയപ്പെടുന്ന വല ഉപയോഗിച്ച് മീൻ പിടിക്കുന്നതും അബുദാബിയിൽ ഉൾപ്പെടെ ഒരു സമയത്തും അനുവദനീയമല്ല. വളഞ്ഞ വലകൾ ഉപയോഗിക്കുന്നതിന് ദുബായിലും വിലക്കുണ്ട്.

ജൂലായ് മാസത്തിൽ നത്തോലിയും മത്തിയും പിടിക്കാൻ പാടില്ല. ഷാർജ, അജ്മാൻ, ഉമ്മൽ ക്വയ്ൻ, റാസൽ ഖൈമ, ഫുജൈറ എന്നിവിടങ്ങളിൽ ജൂൺ മുതൽ ഒക്ടോബർ വരെയുള്ള സമയത്ത് വളഞ്ഞ വലകൾ ഉപയോഗിക്കാൻ പാടില്ല എന്നും നിയമമുണ്ട്. ഈ നിയമങ്ങൾ ലംഘിക്കുന്നവർക്ക് കടുത്ത ശിക്ഷയാണ് ലഭിക്കുക.

Follow Us
Related Stories
Narendra Modi: പ്രധാനമന്ത്രി സ്ലോവാക്യയില്‍; 1993ന് ശേഷം ഇതാദ്യം, വ്യാപാര കരാറിന് സാധ്യത
Iran War: പശ്ചിമേഷ്യന്‍ യുദ്ധം അവസാനിച്ചു; കരാറിലെത്തിയതായി ട്രംപ്, ഹോര്‍മുസ് തുറന്നതായി വാദം
Brain – Computer Interface: എലോൺ മസ്കിൻ്റെ ന്യൂറോലിങ്കിന് എന്ത് സംഭവിക്കുമെന്ന് ഇനി കണ്ടറിയണം, ലോകത്തിലെ ആദ്യ ബ്രെയിൻ ചിപ്പ് പുറത്തിറക്കാൻ ചൈന
Iran War: കരാറില്‍ ഇന്ന് ഒപ്പുവെക്കുമെന്ന് ട്രംപ്, അങ്ങനെയൊന്ന് നടക്കാന്‍ പോകുന്നില്ലെന്ന് ഉറപ്പിച്ച് ഇറാന്‍
PM Modi to Meet US President: ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും
Elon Musk: ചരിത്രത്തിലാദ്യം! സ്‌പേസ് എക്‌സ് ഓഹരികൾ കുതിച്ചുയർന്നു, എലോൺ മസ്‌ക് ലോകത്തിലെ ആദ്യ ‘ട്രില്യണയർ’
ഇഞ്ചി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്? ഇതറിഞ്ഞോളൂ
വീട്ടിൽ കൂൺ കൃഷി എങ്ങനെ ചെയ്യാം?
വനിതാ ടി20 ലോകകപ്പില്‍ ഉറ്റുനോക്കേണ്ട 7 ഇന്ത്യന്‍ താരങ്ങള്‍
പ്രമേഹം പമ്പ കടക്കാന്‍ ഈ പഴമൊന്ന് മതി; വേഗം കഴിച്ചോളൂ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്