Gaza Airstrikes: യുദ്ധം തുടരുകയല്ലാതെ ഇസ്രായേലിന് മുന്നില്‍ മറ്റ് മാര്‍ഗങ്ങളില്ല, 48 മണിക്കൂറിനിടെ 90 പലസ്തീനികള്‍ കൊല്ലപ്പെട്ടു: നെതന്യാഹു

Will Continue Fighting in Gaza Says Netanyahu: ഗാസയിലെ സ്ഥിതി പഴയത് പോലെ ആകുന്നത് വരെ യുദ്ധവുമായി മുന്നോട്ട് പോകും. ഇസ്രായേലി ബന്ദികളുടെ കുടുംബങ്ങള്‍, റിസര്‍വ് സൈനികര്‍, വിരമിച്ച സൈനികര്‍ എന്നിവര്‍ക്കിടയിലുള്ള ബുദ്ധിമുട്ടില്‍ താന്‍ സമ്മര്‍ദം നേരിടുന്നു. ഹമാസ് തടവിലാക്കിയ 59 ബന്ദികളുടെ മോചനം ആവശ്യപ്പെട്ട് പ്രകടനങ്ങള്‍ പതിവായിരിക്കുകയാണെന്നും നെതന്യാഹു ചൂണ്ടിക്കാട്ടുന്നു.

Gaza Airstrikes: യുദ്ധം തുടരുകയല്ലാതെ ഇസ്രായേലിന് മുന്നില്‍ മറ്റ് മാര്‍ഗങ്ങളില്ല, 48 മണിക്കൂറിനിടെ 90 പലസ്തീനികള്‍ കൊല്ലപ്പെട്ടു: നെതന്യാഹു

ബെഞ്ചമിന്‍ നെതന്യാഹു

Updated On: 

20 Apr 2025 | 07:36 AM

ജെറുസലേം: ഗാസയില്‍ സൈനിക നീക്കം തുടരുകയല്ലാതെ ഇസ്രായേലിന് മുന്നില്‍ മറ്റ് വഴികളില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഹമാസിനെ നശിപ്പിക്കുകയും, ബന്ദികളെ മോചിപ്പിക്കുകയും ചെയ്യുന്നത് വരെ ഇതേ അവസ്ഥയില്‍ മുന്നോട്ട് പോകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

സ്ഥിതി പഴയത് പോലെ ആകുന്നത് വരെ യുദ്ധവുമായി മുന്നോട്ട് പോകും. ഇസ്രായേലി ബന്ദികളുടെ കുടുംബങ്ങള്‍, റിസര്‍വ് സൈനികര്‍, വിരമിച്ച സൈനികര്‍ എന്നിവര്‍ക്കിടയിലുള്ള ബുദ്ധിമുട്ടില്‍ താന്‍ സമ്മര്‍ദം നേരിടുന്നു. ഹമാസ് തടവിലാക്കിയ 59 ബന്ദികളുടെ മോചനം ആവശ്യപ്പെട്ട് പ്രകടനങ്ങള്‍ പതിവായിരിക്കുകയാണെന്നും നെതന്യാഹു ചൂണ്ടിക്കാട്ടുന്നു.

ഹമാസിന്റെ ആവശ്യങ്ങള്‍ക്ക് കീഴടങ്ങാതെ ബന്ദികളെ അവരുടെ വീട്ടിലേക്ക് കൊണ്ടുവരാന്‍ കഴിയുമെന്ന് താന്‍ വിശ്വസിക്കുന്നു. തങ്ങളിപ്പോള്‍ ഒരു നിര്‍ണായക ഘട്ടത്തിലാണ്. ഈ ഘട്ടത്തില്‍ വിജയത്തിനായി ക്ഷമയും ദൃഢനിശ്ചയവും ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇറാന്‍ കൂടുതല്‍ ആയുധങ്ങള്‍ ശേഖരിക്കുന്നത് തടയുന്നത് തുടരുമെന്നും നെതന്യാഹു ടെലിവിഷനിലൂടെ പറഞ്ഞു. ഇറാന്‍ ആയുധങ്ങള്‍ നേടുന്നത് തടയാന്‍ താന്‍ പ്രതിജ്ഞാബദ്ധനാണ്. അതില്‍ നിന്നും ഒരിക്കലും പിന്മാറുകയില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

അതേസമയം, കഴിഞ്ഞ 48 മണിക്കൂറിനിടെ ഇസ്രായേല്‍ ഗാസയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത് 90 ലധികം പലസ്തീനികളാണ്. ഗാസ ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് പുറത്തുവന്നതിന് പിന്നാലെയായിരുന്നു ആക്രമണം ഇനിയും തുടരുമെന്ന നെതന്യാഹുവിന്റെ പ്രസ്താവന.

Also Read: Russian Ceasefire: ഈസ്റ്റർ പ്രമാണിച്ച് താത്കാലിക വെടിനിർത്തൽ പ്രഖ്യാപനവുമായി റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമർ പുടിൻ

സ്ത്രീകളും കുട്ടികളുമാണ് കൊല്ലപ്പെട്ടവരില്‍ ഏറെയുമുള്ളത്. ഖാന്‍ യൂനിസിലെ മുവാസിയിലെ മാനുഷിക മേഖലയില്‍ കഴിഞ്ഞിരുന്ന 15 പേര്‍ കൊല്ലപ്പെട്ടു. റാഫയില്‍ അമ്മയും മകളും ഉള്‍പ്പെടെ നാലുപേരും കൊല്ലപ്പെട്ടിട്ടുണ്ട്. മധ്യ ഗാസയില്‍ നുസൈറത്തിന് പടിഞ്ഞാറ് ഒരാള്‍ കൊല്ലപ്പെട്ടതായി അല്‍ അവ്ദ ആശുപത്രി സ്ഥിരീകരിച്ചു.

Loading...
Unable to load recommendations.
Follow Us
Related Stories
നേപ്പാൾ പ്രളയം: കൈലാസ തീർത്ഥാടകരെ കണ്ടെത്താൻ തിരച്ചിൽ ഊർജിതമായി തുടരുന്നു; ഈഷാ ഫൗണ്ടേഷൻ
പ്രവാസികളുടെ ശ്രദ്ധയ്ക്ക്; റാസൽഖൈമയിലെ ഫ്ലെമിംഗോ ബീച്ചിൽ ബാർബീക്യൂവിന് കർശന നിരോധനം
മോദി-ഷീ കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പ് മനസ്സ് തുറന്ന് ചൈന; ‘ഭിന്നതകൾ പരിഹരിക്കും, ലക്ഷ്യം നല്ല അയൽപക്ക ബന്ധം’
അബുദാബിയിലെ പ്രധാന ഹൈവേയിലെ വേഗപരിധി കുറച്ചു; തിങ്കളാഴ്ച മുതൽ മാറ്റങ്ങൾ പ്രാബല്യത്തിൽ
യുക്രൈനിലേക്ക് യൂറോപ്യൻ സൈന്യത്തെ അയച്ചാൽ റഷ്യക്കെതിരെയുള്ള യുദ്ധമായി കണക്കാക്കും: മുന്നറിയിപ്പുമായി പുടിൻ
2027-ൽ പ്രവാസികളെ കാത്തിരിക്കുന്നത് നീണ്ട അവധികൾ; യു.എ.ഇയിലെ പൊതു അവധി ദിനങ്ങൾ അറിയൂ!
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ