Donald Trump: വൈറ്റ് ഹൗസിലെത്തി ട്രംപ്; സമാധാനപരമായ അധികാര കൈമാറ്റം നടക്കുമെന്ന് ഉറപ്പുനൽകി ബൈഡനും ട്രംപും

Donald Trump Meets Joe Biden: സമാധാനപരമായ അധികാര കൈമാറ്റം ഉറപ്പ് നൽകിയ ജോ ബൈഡൻ, ട്രംപിന് ആവശ്യമായതെല്ലാം ഉറപ്പാക്കാൻ തന്നാൽ കഴിയുന്നതെല്ലാം ചെയ്യുമെന്നും അറിയിച്ചു.

Donald Trump: വൈറ്റ്  ഹൗസിലെത്തി ട്രംപ്; സമാധാനപരമായ അധികാര കൈമാറ്റം നടക്കുമെന്ന് ഉറപ്പുനൽകി ബൈഡനും ട്രംപും

ഡൊണാൾഡ് ട്രംപും ജോ ബൈഡനും വൈറ്റ് ഹൗസിൽ (Image Credits: PTI)

Updated On: 

14 Nov 2024 | 07:24 AM

വാഷിങ്ടൺ: വൈറ്റ് ഹൗസ് സന്ദർശിച്ച് നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പ്രസിഡന്റ് സ്ഥാനമൊഴിയുന്ന ജോ ബൈഡൻ ട്രംപിനെ ഹസ്തദാനം ചെയ്ത് സ്വീകരിച്ചു. 2020-ൽ നടന്ന അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ശേഷം ഇതാദ്യമായാണ് ട്രംപും ബൈഡനും കൂടിക്കാഴ്ച നടത്തുന്നത്. 2025 ജനുവരി 20-ന് സമാധാനപരമായ അധികാര കൈമാറ്റം നടക്കുമെന്ന് ഇവർ ഇരുവരും ഉറപ്പ് നൽകിയതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ജോ ബൈഡൻ അല്പം വൈകിയാണ് കൂടിക്കാഴ്ചയ്ക്ക് എത്തിയതെങ്കിലും, തിരഞ്ഞെടുപ്പിൽ വിജയിച്ച ട്രംപിനെ അദ്ദേഹം അഭിനന്ദിച്ചു. അധികാരകൈമാറ്റം സുഗമമാക്കുമെന്നും ട്രംപിനെ കാണുമെന്നും ബൈഡൻ നേരത്തെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കൂടിക്കാഴ്ച. സമാധാനപരമായ അധികാര കൈമാറ്റം ഉറപ്പ് നൽകിയ ജോ ബൈഡൻ, ട്രംപിന് ആവശ്യമായതെല്ലാം ഉറപ്പാക്കാൻ തന്നാൽ കഴിയുന്നതെല്ലാം ചെയ്യുമെന്നും അറിയിച്ചു. എല്ലാ കാര്യങ്ങളും സുഗമമായി തന്നെ നടക്കുമെന്നാണ് പ്രതീക്ഷയെന്ന് ട്രംപും പറഞ്ഞു. പ്രഥമ വനിതാ ജിൽ ബൈഡനും ട്രംപിന്റെ വിജയത്തെ അഭിനന്ദിച്ചു.

ALSO READ: ട്രംപിന്റെ വിജയത്തെ ഇന്ത്യൻ ടെലികോം കമ്പനികൾ പേടിക്കുന്നത് എന്തിന്?

അതേസമയം, 2020-ലെ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട അന്നത്തെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, വിജയിച്ച ജോ ബൈഡനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചിരുന്നില്ല. മാത്രമല്ല, അദ്ദേഹം ബൈഡന്റെ സത്യപ്രതിജ്ഞാച്ചടങ്ങിലും പങ്കെടുത്തിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.

ഡെമോക്രാറ്റിക്‌ സ്ഥാനാർഥിയായ കമല ഹാരിസിനെ പരാചയപ്പെടുത്തിയാണ് ട്രംപ് വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് തിരിച്ചെത്തുന്നത്. 20 വർഷത്തിനിടെ ജനപ്രിയ വോട്ടുനേടി പ്രസിഡന്റാവുന്ന ആദ്യ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയാണ് ട്രംപ്. കൂടാതെ, തുടർച്ചയല്ലാത്ത രണ്ടുവട്ടം പ്രസിഡന്റാവുന്ന രണ്ടാമത്തെ വ്യക്തി കൂടിയാണ് അദ്ദേഹം.

2016-ൽ ഇലക്ടറൽ വോട്ടുകളുടെ പിൻബലത്തോടെയാണ് ട്രംപ് വിജയിച്ചത്. അന്ന് പോപ്പുലർ വോട്ടുകളിൽ വിജയം എതിർ സ്ഥാനാർഥിയായ ഹിലരി ക്ലിന്റനായിരുന്നു. എന്നാൽ, ഇത്തവണ ഇലക്ടറൽ കോളജ്- പോപ്പുലർ വോട്ടുകൾക്ക് പുറമെ സെനറ്റും കീഴടക്കിയാണ് ട്രംപ് വിജയം കൈവരിച്ചത്. കമല ഹാരിസ് 226 വോട്ടുകൾ നേടിയപ്പോൾ, ട്രംപ് 312 ഇലക്ടറൽ വോട്ടുകൾ സ്വന്തമാക്കി വിജയമുറപ്പിച്ചു.

Follow Us
Related Stories
PM Modi to Meet US President: ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും
Elon Musk: ചരിത്രത്തിലാദ്യം! സ്‌പേസ് എക്‌സ് ഓഹരികൾ കുതിച്ചുയർന്നു, എലോൺ മസ്‌ക് ലോകത്തിലെ ആദ്യ ‘ട്രില്യണയർ’
UAE Labour Law: വാക്കാൽ മാത്രമുള്ള പിരിച്ചുവിടലിന് നിയമസാധുതയില്ല… യുഎഇയിൽ ജോലി ചെയ്യുന്നവർ അറിയേണ്ട നിയമം
UAE Passport and Visa Services: യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, വിസ സേവനങ്ങൾ ഇനി അൽ ഹിന്ദ് വഴി; ജൂലൈ 1 മുതൽ പുതിയ മാറ്റം
Dr. Shamsheer Vayalil: ദുബായ് വാഹനാപകടം; കുടുംബങ്ങൾക്ക് 2.6 കോടി രൂപയുടെ സഹായവുമായി ഡോ. ഷംഷീർ വയലിൽ
Iran War: ഇന്ത്യന്‍ കപ്പലുകള്‍ തകര്‍ക്കാന്‍ ശ്രമിച്ച് ഇറാന്‍; ആരോപണവുമായി ട്രംപ്
വ്യാജ മുളകുപൊടി എങ്ങനെ തിരിച്ചറിയാം?
ഒലീവ് ഓയിൽ സൂപ്പർഫുഡ് ആണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മത്തന്‍ കഴിച്ചാല്‍ ഷുഗര്‍ ലെവല്‍ ഉയരുമോ? എല്ലാം ശ്രദ്ധിച്ച് മതി
ചായയോ കാപ്പിയോ? രാവിലെ കുടിക്കാൻ നല്ലതേത്
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്