Iran-Israel Conflict: യുദ്ധം തുടരാൻ 20,000 കോടി ഡോളർ അനുവദിക്കണം; വൈറ്റ്ഹൗസിനോട് പെൻ്റഗണിൻ്റെ ആവശ്യം
Iran-Israel Conflict Update:ഇറാൻ ഇസ്രയേൽ സംഘർഷം ആരംഭിച്ചതുമുതൽ ഇതുവരെ ഇറാനിലെ 7,800 കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം നടത്തുകയും എണ്ണായിരത്തിലേറെ യുദ്ധവിമാനങ്ങളും 120ലേറെ ഇറാൻ കപ്പലുകളും ഇല്ലാതാക്കുകയും ചെയ്തതായാണ് യുഎസ് സെൻട്രൽ കമാൻഡ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. യുദ്ധത്തിനായി ആദ്യ ആഴ്ചയിൽ ഏകദേശം 110 കോടി ഡോളർ യുഎസ് ചെലവഴിച്ചതായാണ് വിവരം.

Donald Trump
വാഷിങ്ടൻ: ഇറാനുമായുള്ള യുദ്ധം (Iran-Israel Conflict Update) തുടരാൻ 20,000 കോടി ഡോളർ (ഏകദേശം 18.64 ലക്ഷം കോടി രൂപ) അനുവദിക്കണമെന്ന് യുഎസ് കോൺഗ്രസിനോട് ആവശ്യപ്പെട്ട് പെന്റഗൺ. ഈ ആവശ്യം യുഎസ് കോൺഗ്രസ് അംഗീകരിച്ചാൽ മൂന്നാഴ്ചയായി തുടരുന്ന യുദ്ധം കൂടുതൽ കടുക്കാനാണ് സാധ്യത.
ഇറാൻ ഇസ്രയേൽ സംഘർഷം ആരംഭിച്ചതുമുതൽ ഇതുവരെ ഇറാനിലെ 7,800 കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം നടത്തുകയും എണ്ണായിരത്തിലേറെ യുദ്ധവിമാനങ്ങളും 120ലേറെ ഇറാൻ കപ്പലുകളും ഇല്ലാതാക്കുകയും ചെയ്തതായാണ് യുഎസ് സെൻട്രൽ കമാൻഡ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. യുദ്ധത്തിനായി ആദ്യ ആഴ്ചയിൽ ഏകദേശം 110 കോടി ഡോളർ യുഎസ് ചെലവഴിച്ചതായാണ് വിവരം.
ALSO READ: ഇറാൻ്റെ ഭീഷണി ഫലിച്ചില്ല; ഇന്ത്യയിലേക്ക് എണ്ണ എത്തിക്കാൻ റെഡ് സീ പാതയുമായി സൗദി
പെന്റഗണിൻ്റെ ആവശ്യം അംഗീകരിച്ച് ഇനിയും 20,000 കോടി ഡോളർ കൂടി അനുവദിച്ചാൽ ഇറാന്റെ ജിഡിപിയുടെ പകുതിയിലേറെ തുല്യമായ തുകയാകും യുഎസ് ഈ യുദ്ധത്തിനായി ചെലവിടുക. 2025ൽ ഇറാന്റെ ജിഡിപി ഏകദേശം 35,600 കോടി ഡോളറായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
സെനറ്റ് അപ്രോപ്രിയേഷൻസ് കമ്മിറ്റിയുടെ കണക്കനുസരിച്ച്, 2026 സാമ്പത്തിക വർഷത്തേക്കുള്ള പ്രതിരോധ ധനസഹായത്തിനായി കോൺഗ്രസ് ഇതിനകം 838.5 ബില്യൺ ഡോളറാണ് അംഗീകരിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പെന്റഗൺ ഇത്തരത്തിൽ നിരവധി തവണ പണം ആവശ്യപ്പെട്ടിരുന്നതായും റിപ്പോർട്ടുകൾ പറയുന്നു. ഇപ്പോഴത്തെ ആവശ്യം വൈറ്റ്ഹൗസ് അംഗീകരിക്കുമോ എന്ന കാര്യം വരും ദിവസങ്ങളിൽ വ്യക്തമാകും.