Israel-Iran Conflict: ഇന്ത്യയില്‍ നിന്ന് മടങ്ങിയ ഇറാന്‍ കപ്പല്‍ യുഎസ് മുക്കി; 87 മരണം

Iranian Warship Attacked in Indian Ocean: അന്താരാഷ്ട്ര ജലാശയത്തില്‍ സുരക്ഷിതമെന്ന് കരുതിയ ഒരു ഇറാനിയന്‍ യുദ്ധക്കപ്പലിനെ അമേരിക്കന്‍ അന്തര്‍വാഹിനി മുക്കി, ടോര്‍പ്പിഡോ ഉപയോഗിച്ചാണ് മുക്കിയതെന്ന് ഹെഗ്‌സെത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.

Israel-Iran Conflict: ഇന്ത്യയില്‍ നിന്ന് മടങ്ങിയ ഇറാന്‍ കപ്പല്‍ യുഎസ് മുക്കി; 87 മരണം

പ്രതീകാത്മക ചിത്രം

Published: 

05 Mar 2026 | 06:10 AM

ടെഹ്‌റാന്‍: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വെച്ച് ഇറാനിയന്‍ യുദ്ധക്കപ്പലിന് നേരെ ആക്രമണം അഴിച്ചുവിട്ട് യുഎസ്. ഇന്ത്യയില്‍ നാവികാഭ്യാസം നടത്തി മടങ്ങുകയായിരുന്ന കപ്പല്‍, യുഎസ് ഇന്ത്യന്‍ മഹാസുദ്രത്തില്‍ മുക്കുകയായിരുന്നു. സംഭവത്തില്‍ ഇതുവരെ 87 പേരുടെ മരണം രേഖപ്പെടുത്തി. ഐറിസ് ദേന എന്ന കപ്പലാണ് ആക്രമണത്തിന് ഇരയായത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം.

2024ലും മൗഡ്ജ് ക്ലാസ് ഫ്രിഗേറ്റായ ഐറിസ് ദേന, മിലാന്‍ എന്ന പേരില്‍ നടത്തുന്ന ബഹുമുഖ നാവികാഭ്യാസത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലെത്തിയിരുന്നു. അതിന്റെ 2026ലെ പതിപ്പാണ് കഴിഞ്ഞ ദിവസം നടന്നത്. ഇറാന്‍ കപ്പലിനെതിരെ നടന്ന ആക്രമണം യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് സ്ഥിരീകരിച്ചു. ഇറാനെതിരായി നടക്കുന്ന യുദ്ധത്തിന്റെ ആഗോള വ്യാപ്തിയുടെ തെളിവാണിതെന്നാണ് പ്രതികരണം.

അന്താരാഷ്ട്ര ജലാശയത്തില്‍ സുരക്ഷിതമെന്ന് കരുതിയ ഒരു ഇറാനിയന്‍ യുദ്ധക്കപ്പലിനെ അമേരിക്കന്‍ അന്തര്‍വാഹിനി മുക്കി, ടോര്‍പ്പിഡോ ഉപയോഗിച്ചാണ് മുക്കിയതെന്ന് ഹെഗ്‌സെത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം, യുഎസ് യുദ്ധക്കപ്പല്‍ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അന്തര്‍വാഹിനി പെരിസ്‌കോപ്പ് പോലെ തോന്നിക്കുന്നതും സ്‌ഫോടനം നടക്കുന്നതും കാണിക്കുന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് വീഡിയോ യുഎസ് യുദ്ധവകുപ്പാണ് പുറത്തുവിട്ടത്. ഒരു അന്തര്‍വാഹനി കപ്പല്‍ ആക്രമണം നടത്തുന്നതിന്റെ വീഡിയോ ഇതാദ്യമായാണ് യുദ്ധവകുപ്പ് പുറത്തുവിടുന്നത്. പെരിസ്‌കോപ്പ് ആഴത്തില്‍ പോലും ഇറാനിയന്‍ കപ്പലുകള്‍ക്ക് യുഎസ് അന്തര്‍വാഹിനികളെ കണ്ടെത്താന്‍ സാധിച്ചില്ലെന്ന വിമര്‍ശനവും ഇതോടൊപ്പം ഉയരുന്നുണ്ട്.

Also Read: Submarine Attack: ശ്രീലങ്കന്‍ തീരത്ത് ഇറാനിയന്‍ കപ്പലിന്‌ നേരെ ആക്രമണം; 101 പേരെ കാണാനില്ല; നിരവധി പേര്‍ക്ക് പരിക്ക്‌

അതേസമയം, ഇന്തോ-പസഫിക് മേഖലയിലെ ഏറ്റവും വലിയ ബഹുമുഖ നാവിക അഭ്യാസങ്ങളിലൊന്നാണ് മിലാന്‍ 2026. പ്രവര്‍ത്തനക്ഷമത, സമുദ്ര മേഖല അവബോധം, കൂട്ടായ പ്രവര്‍ത്തനം എന്നിവ ശക്തിപ്പെടുത്തുന്നതിനായി ലോകമെമ്പാടുമുള്ള നാവികസേനകളെ ഒരുമിച്ച് കൊണ്ടുവന്ന് നടത്തുന്ന അഭ്യാസമാണിത്.

Follow Us
Related Stories
Hajj 2026: കണ്ണൂരിൽ നിന്ന് 4550 ഹാജിമാർ യാത്ര തിരിക്കും, ആദ്യ വിമാനം മെയ് ആറിന്
Gulf Flights : പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ, വിമാന സർവീസുകൾക്ക് നിയന്ത്രണം; ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദ്ദേശം
Iran War: ആണവ പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ല; ട്രംപിന്റെ മുന്നില്‍ ഉപാധികള്‍ നിരത്തി ഇറാന്‍
Dubai Road Projects: ഗതാഗതക്കുരുക്കില്ലാത്ത ദുബായ്; 11 കിലോമീറ്റർ പാലങ്ങളും തുരങ്കങ്ങളും, വരാൻ പോകുന്ന മാറ്റങ്ങൾ ഇതാ
Gulf Travel: പ്രവാസികൾക്ക് ആശ്വാസം: ഗൾഫ് വ്യോമപാതകൾ തുറക്കുന്നു; യാത്രക്കാർ ശ്രദ്ധിക്കേണ്ട പുതിയ മാറ്റങ്ങളും എയർലൈൻ അപ്‌ഡേറ്റുകളും
Donald Trump: വൈറ്റ് ഹൗസിലെ അത്താഴ വിരുന്നിനിടെ വെടിവെപ്പ്; ട്രംപിനെയും പ്രഥമ വനിതയെയും ഉടൻ മാറ്റി
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
വേനൽക്കാലത്ത് കോഴിയോ മീനോ ആരോഗ്യകരം?
വെളുത്തുള്ളി ചതച്ച് തളിച്ചാൽ പാമ്പ് വരില്ലേ?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്