Benjamin Netanyahu: വെടി നിർത്തൽ താൽക്കാലികം, ആവശ്യമെങ്കിൽ പോരാട്ടം തുടരും; ബെഞ്ചമിന്‍ നെതന്യാഹു

Israel PM Benjamin Netanyahu on Gaza Cease Fire: വെടിനിർത്തൽ കരാറിന്റെ ഭാഗമായി ആദ്യ ബന്ധിമോചനത്തിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് മോചിപ്പിക്കുന്ന ബന്ദികളെ കുറിച്ചുള്ള വിവരങ്ങൾ നൽകിയില്ലെങ്കിൽ കരാറുമായി മുന്നോട്ട് പോകാൻ സാധിക്കില്ലെന്ന് നെതന്യാഹു അറിയിച്ചത്.

Benjamin Netanyahu: വെടി നിർത്തൽ താൽക്കാലികം, ആവശ്യമെങ്കിൽ പോരാട്ടം തുടരും; ബെഞ്ചമിന്‍ നെതന്യാഹു

ബെഞ്ചമിൻ നെതന്യാഹു

Published: 

19 Jan 2025 | 06:49 AM

ടെൽഅവീവ്: ഹമാസുമായുള്ള വെടിനിർത്തൽ കരാർ താൽക്കാലികം ആണെന്നും ആവശ്യമെങ്കിൽ പോരാട്ടം തുടരുമെന്നും അറിയിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ലെബനൻ, സിറിയ എന്നിവിടങ്ങളിൽ ഇസ്രായേലിന് ഉണ്ടായ സൈനിക വിജയമാണ് ഹമാസിനെ വെടിനിർത്തലിന് പ്രേരിപ്പിച്ചത്, അതിനാൽ ഇസ്രായേലിന് പോരാട്ടം തുടരാൻ അവകാശമുണ്ടെന്നും നെതന്യാഹു പറഞ്ഞു.

അതേസമയം, തനിക്ക് യുഎസ് നിയുക്ത പ്രസിഡന്റായ ഡൊണാൾഡ് ട്രംപിന്റെ പിന്തുണ ഉണ്ടെന്നും നെതന്യാഹു വ്യക്തമാക്കി. നേരത്തെ, മോചിപ്പിക്കുന്ന ബന്ദികൾ ആരൊക്കെയെന്ന് പുറത്തുവിടാതെ വെടിനിർത്തൽ കരാറിന് തയ്യാറല്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി അറിയിച്ചിരുന്നു. തുടർന്ന് സുരക്ഷാ കാബിനറ്റ് വെടി നിർത്തൽ വിഷയത്തിൽ അന്തിമ തീരുമാനം എടുക്കാൻ സർക്കാരിനെ നിയോഗിച്ചു. കാബിനറ്റിലും ഭൂരിപക്ഷ പിന്തുണ വെടി നിർത്തലിന് അനുകൂലമായതോടെ ആണ് ഒടുവിൽ ഇസ്രയേലും കരാറിലേർപ്പെടാൻ തയ്യാറായത്.

അതേസമയം, വെടിനിർത്തൽ കരാറിന്റെ ഭാഗമായി ആദ്യ ബന്ധിമോചനത്തിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് മോചിപ്പിക്കുന്ന ബന്ദികളെ കുറിച്ചുള്ള വിവരങ്ങൾ നൽകിയില്ലെങ്കിൽ കരാറുമായി മുന്നോട്ട് പോകാൻ സാധിക്കില്ലെന്ന് നെതന്യാഹു അറിയിച്ചത്. ഔദ്യോഗിക എക്സ് അക്കൗണ്ട് വഴിയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഞായറാഴ്ച രാവിലെ 8.30 നാണ് (ഇസ്രായേൽ സമയം) ബന്ദികളെ കൈമാറുന്നതിന് ധാരണയായിട്ടുള്ളത്. എന്നാൽ, ആരെയൊക്കെ മോചിപ്പിക്കുമെന്നത് സംബന്ധിച്ച ലിസ്റ്റ് ഹമാസ് കൈമാറിയിട്ടില്ലെന്നും, ഇത് കരാർ ലംഘനമാണെന്നും ഇസ്രായേൽ വ്യക്തമാക്കി. ഇതോടെയാണ് ആവശ്യമെങ്കിൽ അമേരിക്കയുടെ പിന്തുണയോടെ യുദ്ധം പുനരാരംഭിക്കുമെന്നും, ഹമാസ് ബന്ദികളാക്കിയ എല്ലാവരെയും തിരികെ രാജ്യത്തെത്തിക്കും എന്നും ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകി.

വെടി നിർത്തൽ കരാർ പ്രകാരം 42 ദിവസം നീളുന്നതാണ് ആദ്യഘട്ടം. ഈ കാലയളവിൽ ഹമാസ് 33 ബന്ദികളെ ഘട്ടംഘട്ടമായി മോചിപ്പിക്കുമെന്നാണ് ധാരണ. അതിൽ മൂന്ന് പേരെയാണ് ഇന്ന് (ഞായറാഴ്ച) വിട്ടയയ്ക്കുക. പുറത്തുവരുന്ന റിപോർട്ടുകൾ പ്രകാരം ഇവർ 30 വയസിൽ താഴെ പ്രായമായുള്ള ഇസ്രയേലിന്റെ വനിതാ സൈനികരായിരിക്കും. എന്നാൽ, ഇസ്രായേൽ ആദ്യഘട്ടത്തിൽ മോചിപ്പിക്കുന്ന 737 പലസ്തീൻ തടവുകാരെ കുറിച്ചുള്ള വിവരങ്ങൾ നേരത്തെ നീതിന്യായ വകുപ്പ് പുറത്തുവിട്ടിരുന്നു.

ഇതിൽ ഞായറാഴ്ച മോചിപ്പിക്കുന്ന ആദ്യസംഘത്തിൽ 95 പേർ ഉണ്ടാകും. ഇവരെ വൈകീട്ട് നാലിന് ശേഷം മാത്രമേ കൈമാറുകയുള്ളു എന്ന് ഇസ്രായേൽ അറിയിച്ചിരുന്നു. കൂടാതെ, ആദ്യഘട്ടത്തിൽ ജനവാസ മേഖലകളിൽ നിന്നും സൈന്യം പിന്മാറും. 42 ദിവസം നീളുന്ന ആദ്യഘട്ട വെടിനിർത്തലിന്റെ 16-ാം ദിവസം രണ്ടും മൂന്നും ഘട്ടങ്ങൾ എങ്ങനെ ആയിരിക്കണം എന്നതിനെ കുറിച്ച് ചർച്ച ആരംഭിക്കും. വെള്ളിയഴ്ച രാത്രിയോടെയാണ് ഇസ്രായേൽ മന്ത്രിസഭാ വെടി നിർത്തൽ കരാറിന് അംഗീകാരം നൽകിയത്.

Follow Us
Related Stories
Brain – Computer Interface: എലോൺ മസ്കിൻ്റെ ന്യൂറോലിങ്കിന് എന്ത് സംഭവിക്കുമെന്ന് ഇനി കണ്ടറിയണം, ലോകത്തിലെ ആദ്യ ബ്രെയിൻ ചിപ്പ് പുറത്തിറക്കാൻ ചൈന
Iran War: കരാറില്‍ ഇന്ന് ഒപ്പുവെക്കുമെന്ന് ട്രംപ്, അങ്ങനെയൊന്ന് നടക്കാന്‍ പോകുന്നില്ലെന്ന് ഉറപ്പിച്ച് ഇറാന്‍
PM Modi to Meet US President: ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും
Elon Musk: ചരിത്രത്തിലാദ്യം! സ്‌പേസ് എക്‌സ് ഓഹരികൾ കുതിച്ചുയർന്നു, എലോൺ മസ്‌ക് ലോകത്തിലെ ആദ്യ ‘ട്രില്യണയർ’
UAE Labour Law: വാക്കാൽ മാത്രമുള്ള പിരിച്ചുവിടലിന് നിയമസാധുതയില്ല… യുഎഇയിൽ ജോലി ചെയ്യുന്നവർ അറിയേണ്ട നിയമം
UAE Passport and Visa Services: യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, വിസ സേവനങ്ങൾ ഇനി അൽ ഹിന്ദ് വഴി; ജൂലൈ 1 മുതൽ പുതിയ മാറ്റം
ഇഞ്ചി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്? ഇതറിഞ്ഞോളൂ
വീട്ടിൽ കൂൺ കൃഷി എങ്ങനെ ചെയ്യാം?
വനിതാ ടി20 ലോകകപ്പില്‍ ഉറ്റുനോക്കേണ്ട 7 ഇന്ത്യന്‍ താരങ്ങള്‍
പ്രമേഹം പമ്പ കടക്കാന്‍ ഈ പഴമൊന്ന് മതി; വേഗം കഴിച്ചോളൂ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്