AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

PM Modi with Austrian Chancellor: ‘ഇത് യുദ്ധത്തിനുള്ള സമയമല്ല’ യുക്രൈൻ വിഷയം ചർച്ച ചെയ്ത് പ്രധാനമന്ത്രി മോദിയും ഓസ്ട്രിയൻ ചാൻസലറും

PM Modi discusses Ukraine war with Austrian Chancellor: 41 വർഷത്തിനു ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഓസ്ട്രിയ സന്ദർശിക്കുന്നത്. പരസ്പര ബന്ധത്തിന് 75 വർഷം തികയുന്ന വേളയിലാണ് ഈ സന്ദർശനം എന്ന പ്രത്യേകതയുമുണ്ട്.

PM Modi with Austrian Chancellor: ‘ഇത് യുദ്ധത്തിനുള്ള സമയമല്ല’ യുക്രൈൻ വിഷയം ചർച്ച ചെയ്ത് പ്രധാനമന്ത്രി മോദിയും ഓസ്ട്രിയൻ ചാൻസലറും
PM Modi discusses Ukraine war with Austrian Chancellor
Aswathy Balachandran
Aswathy Balachandran | Published: 11 Jul 2024 | 07:32 AM

വിയന്ന : യുക്രെനിലെ സംഘർഷം, ഭീകരതയ്‌ക്കെതിരായ ആഗോള പോരാട്ടം തുടങ്ങി നിരവധി വിഷയങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച വിയന്നയിൽ ഓസ്ട്രിയൻ ചാൻസലർ കാൾ നെഹാമറുമായി ചർച്ച നടത്തി. വിയന്നയിൽ നെഹാമറുമായി നടത്തിയ സംയുക്ത പത്രപ്രസ്താവനയിൽ , ഇത് യുദ്ധത്തിനുള്ള സമയമല്ലെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. “വാർഫീൽഡിലെ പ്രശ്നങ്ങൾക്ക് ഒരു പരിഹാരം കണ്ടെത്താൻ ഞങ്ങൾക്ക് കഴിയില്ല. അത് എവിടെയായിരുന്നാലും.. എന്നാൽ നിരപരാധികളെ കൊല്ലുന്നത് അംഗീകരിക്കാനാവില്ല. മോസ്കോ സന്ദർശനത്തിന് ശേഷം യുക്രെയ്ൻ സംഘർഷത്തെക്കുറിച്ച് റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനുമായി ചർച്ച ചെയ്ത പ്രധാനമന്ത്രി മോദി പറഞ്ഞു.

പ്രധാനമന്ത്രി മോദിക്ക് ഗംഭീര സ്വീകരണം

റഷ്യ സന്ദർശനത്തിന് ശേഷം വിയന്നയിലെത്തിയ പ്രധാനമന്ത്രി മോദിക്ക് ഗംഭീര സ്വീകരണമാണ് ലഭിച്ചത്. ഓസ്ട്രിയൻ ചാൻസലർ തന്നെ അദ്ദേഹത്തെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തി. ഇന്ത്യയും ഓസ്ട്രിയയും തമ്മിലുള്ള പങ്കാളിത്തവും ബന്ധവും ശക്തിപ്പെടുത്തുകയാണ് ഈ സന്ദർശനത്തിലൂടെ പ്രധാനമന്ത്രി മോദിയുടെ പ്രധാന ലക്ഷ്യം. വിയന്നയിൽ പ്രധാനമന്ത്രി മോദി ഒരു സാംസ്കാരിക പരിപാടിയിൽ പങ്കെടുക്കുകയും ഇന്ത്യൻ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്തു.

ALSO READ : സമൂഹത്തില്‍ സ്ത്രീകളുടെ പങ്കും അധികാരവും വര്‍ധിച്ചതോടെ പുരുഷന്മാര്‍ ആത്മഹത്യ ചെയ്യുന്നു: ദക്ഷിണ കൊറിയന്‍ നേതാവ

ലോകത്ത് നിലനിൽക്കുന്ന തർക്കങ്ങളെക്കുറിച്ച് ഇരു നേതാക്കളും തമ്മിൽ ചർച്ച നടന്നതായി നെഹാമറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം പ്രധാനമന്ത്രി പറഞ്ഞു. ഇത് യുദ്ധത്തിനുള്ള സമയമല്ലെന്നും യുദ്ധം തടയാനുള്ള ശ്രമങ്ങൾ തുടരാൻ ഇരു നേതാക്കളും സമ്മതിച്ചതായും പ്രധാനമന്ത്രി വ്യക്തമാക്കി. പ്രസംഗത്തിനിടെ വിയന്നയിൽ തനിക്ക് ലഭിച്ച ഗംഭീര സ്വീകരണത്തിന് പ്രധാനമന്ത്രി സർക്കാരിനോട് നന്ദി പറഞ്ഞു. 41 വർഷത്തിനു ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഓസ്ട്രിയ സന്ദർശിക്കുന്നത്. പരസ്പര ബന്ധത്തിന് 75 വർഷം തികയുന്ന വേളയിലാണ് ഈ സന്ദർശനം എന്ന പ്രത്യേകതയുമുണ്ട്.

പരസ്പര സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പുതിയ സാധ്യതകൾ ഞങ്ങൾ കണ്ടെത്തിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബന്ധങ്ങൾ തന്ത്രപരമായ ദിശയിൽ മുന്നോട്ട് കൊണ്ടുപോകാൻ ഞങ്ങൾ തീരുമാനിച്ചു എന്നും ഇരു രാജ്യങ്ങൾക്കുമിടയിൽ നടന്നുകൊണ്ടിരിക്കുന്ന പദ്ധതികളെക്കുറിച്ച് പ്രധാനമന്ത്രി മോദി പറഞ്ഞു. “ഇരു രാജ്യങ്ങളിലെയും യുവശക്തിയെയും മേഖലകളെയും ബന്ധിപ്പിക്കുന്നതിന് സ്റ്റാർട്ടപ്പ് ബ്രിഡ്ജ് ശക്തിപ്പെടുത്തും. സാംസ്കാരികവും വിദ്യാഭ്യാസപരവുമായ ബന്ധങ്ങൾ പ്രോത്സാഹിപ്പിക്കും എന്നും അദ്ദേഹം വ്യക്തമാക്കി.

Follow Us