​Gaza Ceasefire: ഗാസയിൽ 15 മാസത്തെ യുദ്ധത്തിന് വിരാമം; വെടിനിർത്തൽ കരാർ ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ

Israel And Hamas Ceasefire In Gaza: തന്റെയും ട്രംപിന്റെയും ഒരുമിച്ചുള്ള ശ്രമങ്ങളാണ് വെടിനിർത്തലിലേക്ക് നയിച്ചതെന്ന് സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കി. ഗാസയിലെ ജനങ്ങളുടെ ധീരതയുടെ വിജയമാണിതെന്ന് ഹമാസ് പ്രതികരിച്ചു.

​Gaza Ceasefire: ഗാസയിൽ 15 മാസത്തെ യുദ്ധത്തിന് വിരാമം; വെടിനിർത്തൽ കരാർ ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ

Representational Image

Updated On: 

16 Jan 2025 | 07:30 AM

ജറൂസലേം: ​15 മാസം നീണ്ടു നിന്ന ഗാസ യുദ്ധത്തിന് വിരാമം ഇട്ടുകൊണ്ട് ഇസ്രായേലും ഹമാസും വെടിനിർത്തൽ കരാർ അംഗീകരിച്ചു. ദോഹയിൽ ഒരാഴ്ചയിലേറെ നീണ്ട ചർച്ചകൾക്കൊടുവിലാണ് തീരുമാനം. യുഎസിന്റെ നേതൃത്വത്തിലും ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയിലും നടന്ന ചർച്ചകളാണ് ഇപ്പോൾ വിജയം കണ്ടത്. ഇതോടെ, ഞായറാഴ്ച മുതൽ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വരുമെന്ന് ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽത്താനി വ്യക്തമാക്കി.

ഇസ്രയേലിന്റെ യുദ്ധകാല കാബിനറ്റ് ഇന്ന് വെടിനിർത്തൽ കരാറിന് അന്തിമ അംഗീകാരം നൽകുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. ഡൊണാൾഡ് ട്രംപ് പ്രസിഡന്റായി സ്ഥാനമേൽക്കുന്ന ദിനമായ ജനുവരി 20ന് മുൻപ് വെടിനിർത്തൽ പ്രഖ്യാപനം നടത്താൻ യുഎസ് സമ്മർദ്ദം ചെലുത്തിയിരുന്നു. അതേസമയം, തന്റെയും ട്രംപിന്റെയും ഒരുമിച്ചുള്ള ശ്രമങ്ങളാണ് വെടിനിർത്തലിലേക്ക് നയിച്ചതെന്ന് സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ജോ ബൈഡനും വ്യക്തമാക്കി. ഗാസയിലെ ജനങ്ങളുടെ ധീരതയുടെ വിജയമാണിതെന്ന് ഹമാസ് പ്രതികരിച്ചു. വെടിനിർത്തൽ പ്രഖ്യാപനം വന്നതോടെ ഗാസയിൽ ഉടനീളം ജനങ്ങൾ ആഹ്ലാദ പ്രകടനം നടത്തി.

ഗാസ – ഈജിപ്ത് അതിർത്തിയിലെ ഫിലാഡൽഫിയ ഇടനാഴിയിൽ സൈന്യം തുടരുമെന്ന് ഇസ്രായേൽ സ്വീകരിച്ച നിലപാടിനെ ഹമാസ് എതിർത്തതോടെ ചർച്ചകൾ തടസ്സപ്പെട്ടിരുന്നു. പിന്നാലെ ഖത്തർ പ്രധാനമന്ത്രി ഇരുപക്ഷവുമായി വെവ്വേറെ നടത്തിയ അവസാനഘട്ട ചർച്ചകളിലാണ് ധാരണയായത്. ചർച്ചയിൽ ഫിലാഡൽഫിയ ഇടനാഴിയിൽ സൈനിക സാന്നിധ്യം കുറച്ചു കൊണ്ടുവരാൻ ധാരണയായി.

ALSO READ: ഗാസയിൽ വെടിനിർത്തലിന് ധാരണ: കരാർ അം​ഗീകരിച്ച് ഇസ്രയേലും ഹമാസും

കരാർ പ്രകാരം 42 ദിവസം നീളുന്ന ആദ്യ ഘട്ടത്തിന്റെ തുടക്കത്തിൽ ഹമാസിന്റെ ബന്ദികളായ 100 പേരിൽ 33 പേരെ മോചിപ്പിക്കും. ഇതിന് പകരമായി ഇസ്രായേൽ ജയിലിലുള്ള നൂറിലേറെ പലസ്തീൻകാരെ വിട്ടയയ്ക്കും. കൂടാതെ, ഗാസയിലെ ജനവാസ മേഖലകളിൽ നിന്ന് ഇസ്രായേൽ സൈന്യം പിന്മാറും. ആദ്യഘട്ടം അവൻസാനിക്കുന്നതിന് മുൻപ് തന്നെ രണ്ടാം ഘട്ടത്തിനുള്ള ചർച്ചകൾ ആരംഭിക്കും.

2023 ഒക്ടോബർ ഏഴിലെ ഹമാസ് കടന്നാക്രമണത്തെ തുടർന്നാണ് യുദ്ധത്തിന് തുടക്കമായത്. ആക്രമണത്തിൽ 1200 ഓളം പേർ കൊല്ലപ്പെടുകയും, 250 പേരെ ഹമാസ് ബന്ദികളാക്കുകയും ചെയ്തു. നവംബറിലെ ഹ്രസ്വകാല വെടിനിർത്തലയിൽ ഇതിൽ പകുതിയോളം പേരെ ഹമാസ് വിട്ടയച്ചിരുന്നു. അതേസമയം, യുദ്ധത്തിൽ ഗാസയുടെ ഭൂരിഭാഗം പ്രദേശവും തകർന്നടിഞ്ഞു. 23 ലക്ഷം പലസ്തീൻകാരിൽ ഏകദേശം 90 ശതമാനവും അഭയാർഥികളായി മാറി.

Follow Us
Related Stories
Brain – Computer Interface: എലോൺ മസ്കിൻ്റെ ന്യൂറോലിങ്കിന് എന്ത് സംഭവിക്കുമെന്ന് ഇനി കണ്ടറിയണം, ലോകത്തിലെ ആദ്യ ബ്രെയിൻ ചിപ്പ് പുറത്തിറക്കാൻ ചൈന
Iran War: കരാറില്‍ ഇന്ന് ഒപ്പുവെക്കുമെന്ന് ട്രംപ്, അങ്ങനെയൊന്ന് നടക്കാന്‍ പോകുന്നില്ലെന്ന് ഉറപ്പിച്ച് ഇറാന്‍
PM Modi to Meet US President: ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും
Elon Musk: ചരിത്രത്തിലാദ്യം! സ്‌പേസ് എക്‌സ് ഓഹരികൾ കുതിച്ചുയർന്നു, എലോൺ മസ്‌ക് ലോകത്തിലെ ആദ്യ ‘ട്രില്യണയർ’
UAE Labour Law: വാക്കാൽ മാത്രമുള്ള പിരിച്ചുവിടലിന് നിയമസാധുതയില്ല… യുഎഇയിൽ ജോലി ചെയ്യുന്നവർ അറിയേണ്ട നിയമം
UAE Passport and Visa Services: യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, വിസ സേവനങ്ങൾ ഇനി അൽ ഹിന്ദ് വഴി; ജൂലൈ 1 മുതൽ പുതിയ മാറ്റം
ഇഞ്ചി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്? ഇതറിഞ്ഞോളൂ
വീട്ടിൽ കൂൺ കൃഷി എങ്ങനെ ചെയ്യാം?
വനിതാ ടി20 ലോകകപ്പില്‍ ഉറ്റുനോക്കേണ്ട 7 ഇന്ത്യന്‍ താരങ്ങള്‍
പ്രമേഹം പമ്പ കടക്കാന്‍ ഈ പഴമൊന്ന് മതി; വേഗം കഴിച്ചോളൂ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്