ഹോര്‍മുസില്‍ ഇന്ത്യന്‍ പതാകയുള്ള കപ്പലുകള്‍ക്ക് നേരെ ഇറാന്റെ വെടിവയ്പ്? ജീവനക്കാര്‍ സുരക്ഷിതര്‍
Vessels Attacked in Hormuz: ഹോര്‍മുസ് കടലിടുക്കില്‍ ഇന്ത്യന്‍ പതാകയുള്ള ടാങ്കറുകള്‍ക്ക് നേരെ വെടിവെച്ച് ഇറാന്‍. കപ്പലിലെ ജീവനക്കാര്‍ സുരക്ഷിതരാണ്. കപ്പലുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഒമാന് വടക്കുകിഴക്കായാണ് ആക്രമണം നടന്നത്. തുടര്‍ന്ന് കപ്പലുകള്‍ക്ക് തിരികെ പോകേണ്ടി വന്നു. ഇന്ത്യ ഇറാന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി.
ന്യൂഡല്‍ഹി: ഹോര്‍മുസ് കടലിടുക്കില്‍ ഇന്ത്യന്‍ പതാകയുള്ള ടാങ്കറുകള്‍ക്ക് നേരെ വെടിവെച്ച് ഇറാന്‍. കപ്പലിലെ ജീവനക്കാര്‍ സുരക്ഷിതരാണ്. കപ്പലുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഒമാന് വടക്കുകിഴക്കായാണ് ആക്രമണം നടന്നത്. തുടര്‍ന്ന് കപ്പലുകള്‍ക്ക് തിരികെ പോകേണ്ടി വന്നു. ‘വെരി ലാർജ് ക്രൂഡ് കാരിയർ’ (VLCC) വിഭാഗത്തിൽപ്പെട്ടതായിരുന്നു ഒരു കപ്പല്‍.
സംഭവത്തെ തുടര്‍ന്ന് ഇന്ത്യ ഡല്‍ഹിയിലെ ഇറാന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി. വിദേശകാര്യ മന്ത്രാലയം ഉടൻ തന്നെ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രസ്താവന പുറത്തിറക്കുമെന്നാണ് സൂചന. സംഭവം അതീവ ഗൗരവത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ കാണുന്നത്.
വാണിജ്യ കപ്പലുകള്‍ക്കായി ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും തുറന്നുകൊടുക്കുന്നതായി കഴിഞ്ഞ ദിവസം ഇറാന്‍ പ്രഖ്യാപിച്ചിരുന്നു. ഇറാന്റെ ഈ തീരുമാനത്തോട് നന്ദി അറിയിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും രംഗത്തെത്തിയിരുന്നു.
എന്നാല്‍ യുഎസിന്റെ ഉപരോധം തുടരുന്ന സാഹചര്യത്തില്‍ ഹോര്‍മുസില്‍ തങ്ങള്‍ വീണ്ടും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നതായി ഇറാന്‍ പ്രഖ്യാപിച്ചു.