Racial Discrimination: ഭക്ഷണത്തിന്‍റെ പേരിൽ വിവേചനം; ഒടുവിൽ ഇന്ത്യൻ വിദ്യാർഥികൾക്ക് 1.8 കോടി രൂപ നഷ്ടപരിഹാരം

Racial Discrimination Related to Indian Food: സർവകലാശാലയിൽ പൊതുവായി സ്ഥാപിച്ചിരിക്കുന്ന മൈക്രോവേവിൽ ഇന്ത്യൻ‌ ഭക്ഷണമായ പാലക് പനീർ ചൂടാക്കിയതിന് പിന്നാലെ വിദ്യാർത്ഥിയെ ഒരു സ്റ്റാഫം​ഗം എതിർക്കുകയായിരുന്നു.

Racial Discrimination: ഭക്ഷണത്തിന്‍റെ പേരിൽ വിവേചനം; ഒടുവിൽ ഇന്ത്യൻ വിദ്യാർഥികൾക്ക് 1.8 കോടി രൂപ നഷ്ടപരിഹാരം

Aditya Prakash And His Partner Urmi Bhattacheryya

Published: 

15 Jan 2026 | 10:04 AM

വാഷിങ്ടൺ: ഭക്ഷണത്തിന്റെ പേരിൽ വിവേചനം നേരിട്ടതുമായി ബന്ധപ്പെട്ടുള്ള കേസിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നഷ്ടപരിഹാരമായി 1.8 കോടി രൂപ ലഭിച്ചു. യുഎസിലെ യൂണിവേഴ്സിറ്റി ഓഫ് കൊളറാ ഡോ ബൗൾഡറിലെ പിഎച്ച്ഡി വിദ്യാർഥികളായ ആദിത്യ പ്രകാശ്, പങ്കാളി ഊർമി ഭട്ടാചാര്യ എന്നിവർക്കാണ് സിവിൽ റൈറ്റ്സ് സെറ്റിൽമെൻ്റ് ആയി ഈ തുക ലഭിച്ചത്.

സർവകലാശാലയിൽ പൊതുവായി സ്ഥാപിച്ചിരിക്കുന്ന മൈക്രോവേവിൽ ഇന്ത്യൻ‌ ഭക്ഷണമായ പാലക് പനീർ ചൂടാക്കിയതിന് പിന്നാലെ വിദ്യാർത്ഥിയെ ഒരു സ്റ്റാഫം​ഗം എതിർക്കുകയായിരുന്നു. എന്നാൽ താൻ കഴിക്കുന്ന ഭക്ഷണം ചൂടാക്കിയതാണ് എന്നും ഇത് എല്ലാവർക്കുമുള്ള സൗകര്യമാണ് എന്നും പ്രകാശ് തിരിച്ചുപറഞ്ഞിരുന്നു. എന്നാൽ ഇതിനു പിന്നാലെ തങ്ങൾക്ക് നേരെ വംശീയമായ വേർതിരിവും അധിക്ഷേപവുമുണ്ടായി എന്നാണ് ദമ്പതികൾ പറയുന്നത്. അധികൃതർ തങ്ങളെ വേട്ടയാടി എന്നും ആദിത്യ പ്രകാശിനെ പിന്തുണച്ചതിന് വിശദീകരണമില്ലാതെ തൻ്റെ ടീച്ചിങ് അസിസ്റ്റൻ്റ് സ്ഥാനത്തു നിന്ന് പുറത്താക്കപ്പെട്ടതായി ഊർമി ഭട്ടാചാര്യ പറഞ്ഞു.

Also Read:പ്രക്ഷോഭകരെ തൂക്കിലേറ്റിയാല്‍ ശക്തമായ നടപടി നേരിടേണ്ടി വരുമെന്ന് ട്രംപ്; ഇറാനിലുള്ള ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

സംഭവത്തെ തുടർന്ന് സർവകലാശാലയിൽ തങ്ങൾ വേട്ടയാടപ്പെട്ടതായി ഇരുവരും അവകാശപ്പെട്ടു. ഇതിനു പരിഹാരമായാണ് ഈ തുക അനുവദിച്ചത്. 2023ലാണ് സംഭവം. തുടർന്ന് കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ദമ്പതികൾക്ക് നഷ്ടപരിഹാരം നൽകാനും സംഭവത്തെ തുടർന്ന് തടഞ്ഞുവച്ചിരിക്കുന്ന മാസ്റ്റേഴ്സ് ബിരുദങ്ങൾ നൽകാനും സർവകലാശാല സമ്മതിച്ചു.  എന്നാൽ, യൂണിവേഴ്സിറ്റിയിൽ ഭാവിയിൽ പ്രവേശനം നേടുന്നതിനോ ജോലി ചെയ്യുന്നതിനോ ഇരുവർക്കും വിലക്കുണ്ട്.

Related Stories
ഐസിസി ഏകദിന റാങ്കിംഗിൽ കോലി വീണ്ടും ഒന്നാമത്
ഒറ്റ രാത്രി കൊണ്ട് പഴം പഴുക്കണോ?
മുട്ട പൊരിക്കേണ്ടത് എങ്ങനെ? എണ്ണ പുരട്ടാറുണ്ടല്ലേ?
സ്ത്രീകളുടെ ജീവിതം നശിപ്പിക്കുന്നത് ഇവരാണ്
മകരവിളക്ക് ദർശനത്തിനായി ശബരിമലയിൽ വൻ ഭക്തജന തിരക്ക്
പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു
രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കാൻ എംഎൽഎമാർ പരാതി നൽകണം: സ്പീക്കർ
കരുളായിയില്‍ ഉറങ്ങിക്കിടന്ന യുവതിയുടെ മാല മോഷ്ടിച്ച കള്ളന്‍