Vietnam Boat Tragedy: വിയറ്റ്നാം ബോട്ട് ദുരന്തം: സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ട് വിയറ്റ്നാം പ്രധാനമന്ത്രി ലെ മിൻ ഹംഗ്
Vietnam Boat Tragedy Latest:മെയ് റൂട്ട് എൻഗോയ് ഐലറ്റിൽ നിന്ന് ആൻ തോയ് അന്താരാഷ്ട്ര തുറമുഖത്തേക്ക് 32 ഇന്ത്യൻ വിനോദസഞ്ചാരികളെയും മൂന്ന് ക്രൂ അംഗങ്ങളെയും ഒരു വിയറ്റ്നാമീസ് ടൂർ ഗൈഡിനെയും വഹിച്ചുകൊണ്ട് പോകുകയായിരുന്ന AG-26751 എന്ന രജിസ്ട്രേഷൻ നമ്പറിലുള്ള സ്പീഡ് ബോട്ട് ആണ് ഉച്ചയ്ക്ക് ഒരുമണിയോടെ ശക്തമായ കാറ്റിനെ തുടർന്ന് കരയിൽ നിന്നും 400 മീറ്റർ...........

Vietnam Boat Tragedy
വിയറ്റ്നാം: വിയറ്റ്നാമിലെ ഫു ക്വോക്ക് ദ്വീപിൽ 15 ഇന്ത്യൻ വിനോദസഞ്ചാരികളുടെ മരണത്തിനിടയാക്കിയ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ സമഗ്രമായ അന്വേഷണത്തിന ഉത്തരവിട്ട് വിയറ്റ്നാമീസ് പ്രധാനമന്ത്രി ലെ മിൻ ഹംഗ്. ദുരന്തത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പു നൽകിയതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കൂടാതെ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി അനുശോചനം അറിയിക്കുകയും ലഭ്യമായ എല്ലാ മെഡിക്കൽ സംവിധാനങ്ങളും അടിയന്തര സഹായങ്ങളും എത്തിച്ചു നൽകുവാനായി മന്ത്രാലയങ്ങൾക്കും സർക്കാർ ഏജൻസികൾക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും നിർദേശം നൽകിയതായും റിപ്പോർട്ട്.
ALSO READ:ഇടവം ഉൾപ്പെടെ മൂന്ന് രാശികൾക്ക് ഇനി കൈ നിറയെ പണം! 1 മാസം ചിങ്ങത്തിൽ ശുക്രൻ
മെയ് റൂട്ട് എൻഗോയ് ഐലറ്റിൽ നിന്ന് ആൻ തോയ് അന്താരാഷ്ട്ര തുറമുഖത്തേക്ക് 32 ഇന്ത്യൻ വിനോദസഞ്ചാരികളെയും മൂന്ന് ക്രൂ അംഗങ്ങളെയും ഒരു വിയറ്റ്നാമീസ് ടൂർ ഗൈഡിനെയും വഹിച്ചുകൊണ്ട് പോകുകയായിരുന്ന AG-26751 എന്ന രജിസ്ട്രേഷൻ നമ്പറിലുള്ള സ്പീഡ് ബോട്ട് ആണ് ഉച്ചയ്ക്ക് ഒരുമണിയോടെ ശക്തമായ കാറ്റിനെ തുടർന്ന് കരയിൽ നിന്നും 400 മീറ്റർ അകലെയായി മറിഞ്ഞ് വലിയ ദുരന്തം ഉണ്ടായത്.
രക്ഷാപ്രവർത്തകർ അടിയന്തരമായി ഇടപെട്ടതോടെ ഉച്ചകഴിഞ്ഞ് മൂന്നരയോടെ ബോട്ടിൽ ഉണ്ടായിരുന്ന 36 പേരെയും പുറത്തെടുക്കുവാൻ സാധിച്ചു. 21 പേർ രക്ഷപ്പെട്ടെങ്കിലും 15 ഇന്ത്യൻ വിനോദസഞ്ചാരികളാണ് മരിച്ചത്. അതിൽ ഒരു മലയാളി ദമ്പതികളും ഉണ്ടായിരുന്നു.കൊട്ടാരക്കര സ്വദേശികളാണ് ബോട്ടിലുണ്ടായിരുന്നത്.എ സി തോമസ് (57), ഭാര്യ ലോവേനി തോമസ് (56) എന്നിവരാണ് മരിച്ചതെന്ന് റിപ്പോർട്ട്. ദമ്പതികളുടെ മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കാൻ കൊടിക്കുന്നിൽ സുരേഷ് എംപി ഇന്ത്യൻ എംബസിയിൽ ഇടപെടൽ ശക്തമാക്കി.
കണ്ടെടുത്ത മൃതദേഹങ്ങളിൽ അഞ്ച് എണ്ണം ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിട്ടുണ്ടെന്നും ബാക്കിയുള്ള 10 എണ്ണം തിരിച്ചറിയൽ നടപടിക്രമങ്ങളും മറ്റാവശ്യമായ നടപടിക്രമങ്ങളും പൂർത്തിയാക്കുന്നതിനായി ഹോ ചി മിൻ സിറ്റിയിലെ ചോ റേ ആശുപത്രിയിലേക്ക് മാറ്റിയെന്നും ആൻ ജിയാങ് പ്രവിശ്യാ അധികൃതർ അറിയിച്ചു.
അതേസമയം മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികർമ്മങ്ങൾ ഇന്ത്യൻ എംബസി ആണ് റിപ്പോർട്ട്. പരിക്കേറ്റ് ഒരാൾ സുഖം പ്രാപിച്ചു വരികയാണെന്നും രക്ഷപ്പെടുത്തിയ വിനോദസഞ്ചാരികൾ ഞായറാഴ്ചയോടെ ഇന്ത്യയിലേക്ക് മടങ്ങിയേക്കും എന്നും സൂചന. സ്വദേശത്തേക്ക് മൃതദേഹങ്ങൾ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ രോഗമിക്കുകയാണെന്നും എംബസി ഉദ്യോഗസ്ഥർ അറിയിച്ചു.
ENGLSH SUMMARY
Vietnamese Prime Minister Le Minh Hung has ordered a thorough investigation into the boat accident that killed 15 Indian tourists off Vietnam’s Phu Quoc island. He has also promised strict action against those responsible for the tragedy, local media reported.