AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Gold-Silver Rate: ഹൈ സ്പീഡില്‍ സ്വര്‍ണവും വെള്ളിയും; വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ എന്തെങ്കിലും ചെയ്യുമോ?

Government on Gold and Silver Price: സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും പ്രതീകമായാണ് ഇന്ത്യക്കാര്‍ സ്വര്‍ണത്തെയും വെള്ളിയെയും പരിഗണിക്കുന്നത്. എന്നാല്‍ വില വല്ലാതെ ഉയര്‍ന്നതോടെ വാങ്ങലുകളും കുറഞ്ഞു. 2014ല്‍ 9.15 ലക്ഷം കിലോഗ്രാം സ്വര്‍ണമാണ് രാജ്യത്തേക്ക് ഇറക്കുമതി ചെയ്തത്.

Gold-Silver Rate: ഹൈ സ്പീഡില്‍ സ്വര്‍ണവും വെള്ളിയും; വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ എന്തെങ്കിലും ചെയ്യുമോ?
പ്രതീകാത്മക ചിത്രം Image Credit source: SimpleImages/Moment/Getty Images
Shiji M K
Shiji M K | Published: 17 Dec 2025 | 06:28 PM

2025ല്‍ സ്വര്‍ണം-വെള്ളി വിലകളില്‍ വലിയ കുതിപ്പാണ് സംഭവിച്ചത്. ആഗോള സാമ്പത്തിക അനിശ്ചിതത്വം, പണപ്പെരുപ്പം, വ്യാവസായിക രംഗത്തുള്ള ഉയര്‍ന്ന ആവശ്യകത എന്നിവയെല്ലാം വിലക്കയറ്റത്തിന് കാരണമായി. സ്വര്‍ണത്തെ അപേക്ഷിച്ച് വെള്ളി വിലയിലാണ് ഗണ്യമായ വര്‍ധനവ് സംഭവിച്ചത്. 2025ല്‍ സ്വര്‍ണവിലയില്‍ 63 ശതമാനം വര്‍ധനവുണ്ടായപ്പോള്‍, വെള്ളിവില 118 ശതമാനമാണ് രേഖപ്പെടുത്തിയത്.

സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും പ്രതീകമായാണ് ഇന്ത്യക്കാര്‍ സ്വര്‍ണത്തെയും വെള്ളിയെയും പരിഗണിക്കുന്നത്. എന്നാല്‍ വില വല്ലാതെ ഉയര്‍ന്നതോടെ വാങ്ങലുകളും കുറഞ്ഞു. 2014ല്‍ 9.15 ലക്ഷം കിലോഗ്രാം സ്വര്‍ണമാണ് രാജ്യത്തേക്ക് ഇറക്കുമതി ചെയ്തത്, എന്നാല്‍ 2025ല്‍ അത് 7.57 ലക്ഷം കിലോഗ്രാം ആയി കുറഞ്ഞു. 17.3 ശതമാനത്തിന്റെ കുറവാണ് സംഭവിച്ചത്. എന്നാല്‍ മൂല്യത്തില്‍ 69 ശതമാനം വര്‍ധനവുണ്ടായി. വെള്ളി ഇറക്കുമതിയും 2025ല്‍ കുറഞ്ഞു. 77.1 ലക്ഷം കിലോഗ്രാമില്‍ നിന്ന് 51.6 ലക്ഷം കിലോഗ്രാമിലേക്കാണ് വെള്ളി വീണത്. വെള്ളിയുടെ മൂല്യത്തില്‍ 6.7 ശതമാനത്തിന്റെ വര്‍ധനവ് രേഖപ്പെടുത്തുന്നു.

രൂപ-ഡോളര്‍ വിനിമയ നിരക്കുകള്‍, നികുതികള്‍, അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ എന്നിവയെ പ്രതിഫലിക്കുന്നതാണ് ആഭ്യന്തര വിലകള്‍ എന്നാണ് ലോക്ടസഭയില്‍ ധനമന്ത്രാലയം നല്‍കുന്ന വിശദീകരണം. ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍, ആഗോള ആശങ്കകള്‍, സുരക്ഷിതമായ വാങ്ങലുകള്‍, കേന്ദ്ര ബാങ്കുകളുടെ പൂഴ്ത്തിവെപ്പ് എന്നിവയും ലോഹങ്ങള്‍ക്ക് നേട്ടമായി.

സര്‍ക്കാര്‍ എന്ത് ചെയ്യും?

സുരക്ഷിതമായ ലോഹങ്ങളുടെ വില നിശ്ചയിക്കുന്നത് വിപണിയാണെന്നാണ് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി പറയുന്നത്. ഇതില്‍ സര്‍ക്കാരിന് പങ്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഉപഭോക്താക്കള്‍ക്ക് ആശ്വാസം പകരുന്ന നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

2024 ജൂലൈയില്‍ സര്‍ക്കാര്‍ സ്വര്‍ണ ഇറക്കുമതി കസ്റ്റംസ് തീരുവ 15 ശതമാനത്തില്‍ നിന്ന് 6 ശതമാനമാക്കി കുറച്ചു. ഭൗതിക സ്വര്‍ണത്തിന്റെ ആവശ്യം കുറയ്ക്കുന്നതിനും ആഭ്യന്തര സ്വര്‍ണം സമാഹരിക്കുന്നതിനുമായി സ്വര്‍ണ മോണിറ്റൈസേഷന്‍ സ്‌കീം, സ്വര്‍ണ വിനിമയ വ്യാപാര ഫണ്ടുകള്‍, സോവറിന്‍ സ്വര്‍ണ ബോണ്ട് സ്‌കീം തുടങ്ങിയവയും സര്‍ക്കാര്‍ അവതരിപ്പിച്ചു. പുതിയ ഇറക്കുമതികളേക്കാള്‍ പ്രാദേശിക സ്റ്റോക്കുകളില്‍ നിന്നാണ് ആവശ്യങ്ങള്‍ നിറവേറ്റുന്നത്. അതുവഴി അപകടസാധ്യതകളും വില സമ്മര്‍ദവും കുറയ്ക്കുന്നുവെന്നും ധനമന്ത്രാലയം ലോക്‌സഭയില്‍ പറഞ്ഞു.

Also Read: Year Ender 2025: സ്വര്‍ണം 57,000 ത്തില്‍ നിന്നും 1 ലക്ഷത്തിലേക്കൊരു യാത്ര പോയി; പിന്നെ നടന്നത് ചരിത്രം

ഭൗതിക സ്വര്‍ണത്തിന്റെ ആവശ്യകതയും ഇറക്കുമതി ആശ്രയത്വവും കുറയ്ക്കുന്നതിന്, സ്വര്‍ണ മോണിറ്റൈസേഷന്‍ പദ്ധതി, സ്വര്‍ണ ഇടിഎഫുകള്‍, സോവറിന്‍ സ്വര്‍ണ ബോണ്ടുകള്‍ തുടങ്ങിയ പദ്ധതികള്‍ നിഷ്‌ക്രിയമായ ഗാര്‍ഹിക സ്വര്‍ണം സമാഹരിക്കുന്നു. ഏജന്‍സികള്‍, ബാങ്കുകള്‍, റിഫൈനറികള്‍ എന്നിവ വഴിയുള്ള നിയന്ത്രിത ഇറക്കുമതികള്‍ വര്‍ധിപ്പിക്കുകയും, ഗ്രേ മാര്‍ക്കറ്റുകള്‍ കുറയ്ക്കുകയും, ഊഹക്കച്ചവടത്തിലെ കുതിച്ചുചാട്ടത്തിന് തടയിടുകയും ചെയ്യുന്നുവെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

2025 മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പ്രകാരം ആര്‍ബിഐയുടെ സ്വര്‍ണ നിക്ഷേപം 879.58 ടണ്‍ ആണ്. ഇത് രൂപയ്ക്ക് കൂടുതല്‍ കരുത്തേകുന്നുവെന്നും ധനമന്ത്രാലയം അഭിപ്രായപ്പെട്ടു.

Follow Us