AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Year Ender 2025: 2025 ല്‍ നിക്ഷേപകരെ പിടിച്ചുകുലുക്കിയ ഓഹരി വിപണിയിലെ ഉയര്‍ച്ച താഴ്ചകള്‍

Top Stock Market Gains 2025: സെന്‍സെക്‌സും നിഫ്റ്റിയും അസ്ഥിരമായി തുടര്‍ന്നെങ്കിലും പിന്നീട് സ്ഥിരത പുലര്‍ത്തി. 2025ല്‍ ഓഹരി വിപണിയില്‍ സംഭവിച്ച പ്രധാന കയറ്റിറക്കങ്ങള്‍ പരിശോധിക്കാം.

Year Ender 2025: 2025 ല്‍ നിക്ഷേപകരെ പിടിച്ചുകുലുക്കിയ ഓഹരി വിപണിയിലെ ഉയര്‍ച്ച താഴ്ചകള്‍
പ്രതീകാത്മക ചിത്രം Image Credit source: sitox/E+/Getty Images
Shiji M K
Shiji M K | Published: 17 Dec 2025 | 04:09 PM

2025ല്‍ അതിശക്തമായ ചാഞ്ചാട്ടങ്ങള്‍ക്കാണ് ഇന്ത്യന്‍ ഓഹരി വിപണി സാക്ഷ്യം വഹിച്ചത്. ബജറ്റ്, ആര്‍ബിഐ നിരക്ക് കുറയ്ക്കല്‍, എഫ്‌ഐഐ ഫ്‌ളോകള്‍ ഉള്‍പ്പെടെ ഓഹരി വിപണിയില്‍ ആഘാതമേല്‍പ്പിച്ചു. സെന്‍സെക്‌സും നിഫ്റ്റിയും അസ്ഥിരമായി തുടര്‍ന്നെങ്കിലും പിന്നീട് സ്ഥിരത പുലര്‍ത്തി. 2025ല്‍ ഓഹരി വിപണിയില്‍ സംഭവിച്ച പ്രധാന കയറ്റിറക്കങ്ങള്‍ പരിശോധിക്കാം.

5,931 പോയിന്റ് ഇടിവ്

2004ന് ശേഷമുള്ള ഏറ്റവും വലിയ ഒറ്റദിവസത്തെ തകര്‍ച്ചയ്ക്കും 2025 സാക്ഷ്യം വഹിച്ചു. 2025 ജൂണ്‍ 4ന് സെന്‍സെക്‌സ് 5,931 അഥവ 8.5 ശതമാനം ഇടിവ് രേഖപ്പെടുത്തി. നിഫ്റ്റി 6.5 ശതമാനമാണ് ഇടിഞ്ഞത്.

11.79 ശതമാനം ഇടിവ്

2024 സെപ്റ്റംബറില്‍ ഉണ്ടായ ഏറ്റവും ഉയര്‍ന്ന നില മുതല്‍ 2025 മാര്‍ച്ചിലെ ഏറ്റവും താഴ്ന്ന നില വരെ, സെന്‍സെക്‌സ് 11.79 ശതമാനം ഇടിഞ്ഞു. 10,000 ത്തിലധികം പോയിന്റുകളാണ് നഷ്ടപ്പെട്ടത്. നിഫ്റ്റി ഈ ഘട്ടത്തില്‍ 13 ശതമാനവും ഇടിവ് രേഖപ്പെടുത്തി. എഫ്‌ഐഐകള്‍ 2.18 ലക്ഷം കോടി പിന്‍വലിച്ചതിനാല്‍ 1 ട്രില്യണ്‍ രൂപയുടെ വിപണി മൂലധനം ഇല്ലാതായി.

സെന്‍സെക്‌സ് 800 പോയിന്റ് ഇടിഞ്ഞു

2025 ഓഗസ്റ്റ് 26ന് സെന്‍സെക്‌സ് 800 പോയിന്റോളമാണ് ഇടിഞ്ഞത്, ശേഷം 80,854 ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 24,750 ല്‍ നിന്നും താഴേക്ക് പോയി. ആഗോളത്തിലെ അസ്ഥിരതയും എഫ്‌ഐഐ വില്‍പനയുമാണ് ഇടിവിന് പ്രധാന കാരണം. മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ 3-5 ശതമാനം വരെ ഇടിഞ്ഞു.

2.8 ലക്ഷം കോടി പിന്‍വലിച്ചു

വിദേശ നിക്ഷേപകള്‍ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് 2.18 ലക്ഷം കോടിയാണ് 2025ല്‍ പിന്‍വലിച്ചത്. മ്യൂച്വല്‍ ഫണ്ടുകളുടെ നേതൃത്വത്തില്‍ ആഭ്യന്തര സ്ഥാപന നിക്ഷേപകര്‍ 3.5 ലക്ഷം കോടി വാങ്ങിക്കുകയും ചെയ്തു.

15 ശതമാനം നേട്ടമുണ്ടാക്കി

കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ നിഫ്റ്റി 15 ശതമാനം നേട്ടമുണ്ടാക്കിയപ്പോള്‍ ജൂലൈയില്‍ സെന്‍സെക്‌സ് 12 ശതമാനം ഇടിഞ്ഞു. പൊതുമേഖല ബാങ്കുകള്‍ 25 ശതമാനമാണ് ഉയര്‍ച്ച കൈവരിച്ചത്. പ്രതിരോധ ഓഹരികള്‍ 30 ശതമാനവും നേട്ടമുണ്ടാക്കി.

നിഫ്റ്റി 4.2 ശതമാനം

ഒക്ടോബറില്‍ ആര്‍ബിഐ 50 ബേസിസ് പോയിന്റ് റിപ്പോ നിരക്ക് കുറച്ചതോടെ നിഫ്റ്റി 4.2 ശതമാനം നേട്ടമുണ്ടാക്കി. ബാങ്കിങ് ഓഹരികള്‍ വീണ്ടെടുക്കലിലേക്ക് കടന്നതോടെ ബാങ്ക് നിഫ്റ്റി സൂചിക 8.5 ശതമാനം ഉയര്‍ന്നു. സെന്‍സിറ്റീവ് റിയാലിറ്റി, ഓട്ടോ മേഖലകള്‍ 10 മുതല്‍ 12 ശതമാനം വരെ നേട്ടമുണ്ടാക്കി.

45,000 കോടി വാങ്ങി

2025 നവംബറില്‍ വിദേശ നിക്ഷേപകര്‍ 45,000 കോടി രൂപയുടെ ഇന്ത്യന്‍ ഓഹരികള്‍ വാങ്ങിച്ചു. മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ 5 മുതല്‍ 7 ശതമാനം വരെ ഉയര്‍ന്നു. ആഭ്യന്തര മ്യൂച്വല്‍ ഫണ്ടുകള്‍ 25,000 കോടി രൂപ കൂടി ചേര്‍ത്തു.

25 ശതമാനം ഇടിഞ്ഞു

2025 ജൂലൈയിലെ ഏറ്റവും ഉയര്‍ന്ന നില മുതല്‍ ഒക്ടോബറിലെ ഏറ്റവും താഴ്ന്ന നില വരെ പൊതുമേഖല ബാങ്കിങ് ഓഹരികള്‍ 25 ശതമാനം ഇടിഞ്ഞു. എസ്ബിഐ, പിഎന്‍ബി, മറ്റ് പൊതുമേഖല ബാങ്കുകള്‍ എന്നിവയെല്ലാം കനത്ത നഷ്ടം നേരിട്ടു.

Also Read: Year Ender 2025: സ്വര്‍ണം 57,000 ത്തില്‍ നിന്നും 1 ലക്ഷത്തിലേക്കൊരു യാത്ര പോയി; പിന്നെ നടന്നത് ചരിത്രം

5,000 പോയിന്റ് ഉയര്‍ന്നു

ഡിസംബര്‍ പകുതിയോടെ സെന്‍സെക്‌സ് 5,000 പോയിന്റിലധികം ഉയര്‍ന്നു. നിഫ്റ്റി 8 ശതമാനം ഉയര്‍ന്നു. ടിസിഎസും ഇന്‍ഫോസിസും 60,000 കോടി രൂപയുടെ വിപണി മൂല്യം കൂട്ടി. മ്യൂച്വല്‍ ഫണ്ട് എസ്‌ഐപി നിക്ഷേപം പ്രതിമാസം 25,000 കോടിയിലെത്തി.

12 ശതമാനം ഉയര്‍ന്നു

20 ശതമാനത്തോളം തിരുത്തലുകള്‍ ഉണ്ടായെങ്കിലും നിഫ്റ്റി 50 2025 അവസാനിപ്പിച്ചത് ജനുവരിയിലെ നിലവാരത്തേക്കാള്‍ 12 ശതമാനം ഉയര്‍ന്നായിരുന്നു. മിഡ്ക്യാപ് സൂചിക 18 ശതമാനം, സ്‌മോള്‍ക്യാപ് 22 ശതമാനം എന്നിങ്ങനെയും ഉയര്‍ന്നു.

Follow Us