Kerala Gold Rate: വൻ വർദ്ധനവ്, പിടിവാശിയിൽ സ്വർണം, വാങ്ങാൻ അല്പം പാടുപെടും!
Kerala Gold, Silver Rate Today: യുഎസ് ഇറാൻ സമാധാന ചർച്ചകൾ നടക്കുമെന്ന സൂചനകളാണ് സ്വർണവില കൂടാൻ കാരണമായത്. ഇസ്ലമാബാദിൽ നടന്ന ചർച്ചകൾ പരാജയപ്പെട്ടെങ്കിലും നയതന്ത്ര ബന്ധങ്ങൾ തുടരുന്നുണ്ട്. കൂടാതെ, ട്രംപ് യുഎസും ഇറാനും ചില നിലപാടുകൾ അയവുകൾ വരുത്തുന്നതും സ്വർണവിലയെ സ്വാധീനിച്ചു.

പ്രതീകാത്മക ചിത്രം
സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുന്നു. ഇന്നലെ 1,13,920 രൂപ നിരക്കിലായിരുന്നു സ്വർണത്തിന്റെ വ്യാപാരം. എന്നാൽ ഇന്ന് 160 രൂപയാണ് വർദ്ധിച്ചത്. ഇതോടെ ഒരു പവൻ സ്വർണവില 1,14,080 രൂപയായി ഉയർന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെയിലെ ഏറ്റവും വലിയ നിരക്കാണിത്. ഗ്രാമിന് 14,260 രൂപയാണ് നൽകേണ്ടത്. വിപണി വിലയോടൊപ്പം മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ വില വീണ്ടും ഉയരും. സ്വർണവില മാറുന്നതിനോടൊപ്പം വെള്ളി വിലയിലും മാറ്റം രേഖപ്പെടുത്തുന്നുണ്ട്. ഗ്രാമിന് 270.10 രൂപയും കിലോ ഗ്രാമിന് 2,70,100 രൂപയുമാണ് വില.
വിഷുദിനമായ ഇന്നലെ സ്വർണവിലയിൽ വൻ മുന്നേറ്റമാണ് രേഖപ്പെടുത്തിയത്. ഏപ്രിൽ 14ന് 112880 രൂപയായിരുന്നു ഒരു പവന്റെ വിപണിവില. എന്നാൽ 15ന് ഒറ്റയടിക്ക് 1,040 രൂപയാണ് കൂടിയത്. ഇതോടെ സ്വർണവില 1,13,920 രൂപയായി ഉയർന്നു. ഏകദേശം മൂന്ന് മാസത്തിന് ശേഷമാണ് സ്വർണവില വീണ്ടും 1,13,000ൽ എത്തുന്നത്.
ALSO READ: അടിസ്ഥാനശമ്പളം ഇനി 69,000 രൂപ, 6% ഇൻക്രിമെന്റ് ആവശ്യപ്പെടാൻ കാരണമെന്ത്?
ജനുവരി 29 വൈകുന്നേരം 130360 രൂപയായിരുന്നു വില. അന്നേ ദിവസം രാവിലെയാണ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 1,31,160 രൂപയിൽ സ്വർണം മുത്തമിട്ടത്. പിന്നാലെയാണ് 1,13,000ൽ താഴ്ന്നത്. തുടർന്നുള്ള ദിവസങ്ങളിൽ 1,11,000, 1,12,000ലുമൊക്കെയായിരുന്നു സ്വർണത്തിന്റെ സഞ്ചാരം. ഫെബ്രുവരി 29ന് രേഖപ്പെടുത്തിയ 1,23,720 രൂപ, മാർച്ച് 1ലെ 1,26,920 രൂപ എന്നിവയാണ് ഇതിനിടെ രേഖപ്പെടുത്തിയ ഉയർന്ന സ്വർണവില.
യുഎസ് ഇറാൻ സമാധാന ചർച്ചകൾ നടക്കുമെന്ന സൂചനകളാണ് സ്വർണവില കൂടാൻ കാരണമായത്. ഇസ്ലമാബാദിൽ നടന്ന ചർച്ചകൾ പരാജയപ്പെട്ടെങ്കിലും നയതന്ത്ര ബന്ധങ്ങൾ തുടരുന്നുണ്ട്. കൂടാതെ, ട്രംപ് യുഎസും ഇറാനും ചില നിലപാടുകൾ അയവുകൾ വരുത്തുന്നതും സ്വർണവിലയെ സ്വാധീനിച്ചു. ട്രംപ് ഇറാനിയൻ കപ്പലുകൾ ഉപരോധം ഏർപ്പെടുത്തിയതിന് പിന്നാലെ ക്രൂഡ് ഓയിൽ വില കൂടിയിരുന്നു. എന്നാൽ വെടിനിര്‍ത്തല്‍ കരാര്‍ അവസാനിക്കുന്നില്ലെന്ന സൂചനയാണ് വില കുതിക്കാൻ കാരണമായത്.