Hemant Soren: ജാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ സത്യപ്രതിജ്ഞ ചെയ്തു

Hemant Soren Takes Oath as Jharkhand CM: ജാർഖണ്ഡ് ചരിത്രത്തിൽ ഇത് ആദ്യമായാണ് അഞ്ച് വർഷം പൂർത്തിയാക്കിയ ഒരു സർക്കാർ വീണ്ടു അധികാരത്തിൽ എത്തുന്നത്.

Hemant Soren: ജാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ  സത്യപ്രതിജ്ഞ ചെയ്തു

ഹേമന്ത് സോറൻ സത്യപ്രതിജ്ഞ ചെയ്യുന്നു. (Image Credits: Hemant Soren X)

Updated On: 

28 Nov 2024 | 05:19 PM

റാഞ്ചി: ജാർഖണ്ഡിന്റെ പതിനാലാമത് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ സത്യപ്രതിജ്ഞ ചെയ്തു. തുടർച്ചയായ നാലാം തവണയാണ് ഹേമന്ത് സോറൻ ജാർഖണ്ഡ് മുഖ്യമന്ത്രിയായി ചുമതല ഏൽക്കുന്നത്. റാഞ്ചിയിലെ മൊറാബാദി ഗ്രൗണ്ടിൽ വെച്ചായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. ഗവർണർ സന്തോഷ് കുമാർ ഗാംഗ്‌വർ സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. ജാർഖണ്ഡ് ചരിത്രത്തിൽ ഇത് ആദ്യമായാണ് അഞ്ച് വർഷം പൂർത്തിയാക്കിയ ഒരു സർക്കാർ വീണ്ടു അധികാരത്തിൽ എത്തുന്നത്.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വിന്ദർ സിംഗ്, പഞ്ചാബ് മുഖ്യമന്ത്രി ഭഗവത് മാൻ, ആം ആദ്മി പാർട്ടി കൺവീനർ അരവിന്ദ് കെജ്രിവാൾ, ബീഹാർ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് തുടങ്ങി നിരവധി നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.

 

 

കഴിഞ്ഞ ദിവസമാണ്, ഹേമന്ത് സോറൻ ഗവർണർ സന്തോഷ് ഗാംഗ്‌വറിന് രാജിക്കത്ത് സമർപ്പിച്ചത്. തുടർന്ന്, പുതിയ സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം രാജ്‌ഭവനിൽ സമർപ്പിക്കുകയും സമർപ്പിക്കുകയായിരുന്നു. ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഈ വർഷമാദ്യം എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തതിന് ശേഷം, ഹേമന്ത് സോറൻ ഈ മാസം നടന്ന അസംബ്ലി തിരഞ്ഞെടുപ്പിൽ മികച്ച വിജയം കാഴ്ചവെക്കുകയായിരുന്നു. എക്സിറ്റ് പോൾ പ്രവചനങ്ങൾ മാറ്റിമറിക്കുന്നതായിരുന്നു സോറൻ്റെ നേതൃത്വത്തിലുള്ള ജാർഖണ്ഡ് മുക്തി മോർച്ചയുടെ (ജെഎംഎം) വിജയം.

ALSO READ: ജെഎംഎമ്മും ഇന്ത്യ സഖ്യവും ഇറക്കിയ തുറുപ്പ് ചീട്ട്; ജാർഖണ്ഡിലെ ആദിവാസി വനിതകളുടെ ശബ്ദമായി മാറി കല്പന സോറൻ

ഈ മാസം നടന്ന നിയസഭാ തിരഞെടുപ്പിൽ ഹേമന്ത് സോറന്റെ നേതൃത്വത്തിലുള്ള ജെഎംഎം ഇന്ത്യ സഖ്യം മിന്നും വിജയമാണ് കാഴ്ചവെച്ചത്. അതോടെ തുടർച്ചയായ രണ്ടാം അധികാരം ഉറപ്പിച്ചു. 81 അംഗ ജാർഖണ്ഡ് അസ്സംബ്ലിയിൽ 56 സീറ്റുകളും കരസ്ഥമാക്കിയാണ് വിജയം. ഇതിൽ ജെഎംഎം പാർട്ടിക്ക് 34 സീറ്റുകളൂം, കോൺഗ്രസ് 16 സീറ്റുകളും, ആർജെഡി നാല് സീറ്റുകളും, സിപിഐ-എംഎൽ രണ്ടു സീറ്റുകളും വീതമാണ് നേടിയത്.

അതേസമയം, ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയ്ക്ക് ജാർഖണ്ഡിൽ 24 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. ബിജെപി 21 സീറ്റുകൾ നേടിയപ്പോൾ സഖ്യകക്ഷികളായ എജെഎസ്‌യു പാർട്ടി, ലോക് ജനശക്തി പാർട്ടി (രാം വിലാസ്), ജെഡിയു എന്നിവർ ഓരോ സീറ്റ് വീതം നേടി.

Follow Us
Related Stories
Thiruvanchoor Radhakrishnan: തുടക്കം സ്കൂൾ ലീഡറായി, ഇന്ന് നിയമസഭയുടെ നാഥൻ; തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കറാകുമ്പോൾ
Kerala Assembly Speaker Polls: നിയമസഭ ഇന്ന് വോട്ട് ചെയ്യും; സ്പീക്കർ സ്ഥാനത്തേക്ക് തിരുവഞ്ചൂർ, ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോൾ ഉസ്മാൻ
16th Kerala Assembly MLAs Sworn In: ആദ്യം സത്യപ്രതിജ്ഞ ചെയ്തത് അബ്ദുൽ ഗഫൂർ; പതിനാറാം കേരള നിയമസഭയ്ക്ക് തുടക്കം
Kerala Assembly MLA Swearing-In 2026: പുതിയ സഭ, പുതിയ മുഖങ്ങള്‍! പതിനാറാം കേരള നിയമസഭയിലെ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ഇന്ന്‌
യുഡിഎഫ് സര്‍ക്കാരിന് പ്രധാനമന്ത്രിയുടെ ആശംസ; സതീശന് എല്ലാ വിധ പിന്തുണയും നല്‍കുമെന്ന് മോദി
Keral UDF Cabinet: സഗൗരവം രണ്ടു പേര്‍; ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യാതെ സിപി ജോണും, ഷിബു ബേബി ജോണും
ഇഞ്ചി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്? ഇതറിഞ്ഞോളൂ
വീട്ടിൽ കൂൺ കൃഷി എങ്ങനെ ചെയ്യാം?
വനിതാ ടി20 ലോകകപ്പില്‍ ഉറ്റുനോക്കേണ്ട 7 ഇന്ത്യന്‍ താരങ്ങള്‍
പ്രമേഹം പമ്പ കടക്കാന്‍ ഈ പഴമൊന്ന് മതി; വേഗം കഴിച്ചോളൂ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്