AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Director Ranjith : രഞ്ജിത്ത് ഇപ്പോൾ അനുഭവിക്കുന്നത് ഒടുവിൽ ഉണ്ണികൃഷ്ണന്റെ ശാപമോ?

Alleppey Ashraf against Director Ranjith: ഈ ക്രൂരതയ്ക്ക് ശേഷം ഒടുവിൽ ഉണ്ണികൃഷ്ണൻ മാനസികമായി തകർന്നുപോയെന്നും അദ്ദേഹത്തിന്റെ മുഖത്തെ ചിരി മാഞ്ഞുപോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്നയാൾ അഴിയെണ്ണുന്നു. ഇത് ഒടുവിൽ ഉണ്ണികൃഷ്ണന്റെ ശാപമോ, അതോ നിസ്സഹായരായ സ്ത്രീകളുടെ കണ്ണുനീരിന്റെ ഫലമോ?" - ആലപ്പി അഷ്റഫ് ഫെയ്സ്ബുക്കിൽ കുറിച്ചു.

Director Ranjith : രഞ്ജിത്ത് ഇപ്പോൾ അനുഭവിക്കുന്നത് ഒടുവിൽ ഉണ്ണികൃഷ്ണന്റെ ശാപമോ?
RenjithImage Credit source: TV9 Network
Aswathy Balachandran
Aswathy Balachandran | Updated On: 01 Apr 2026 | 05:56 PM

യുവനടിയെ ലൈംഗികമായി അതിക്രമിച്ച കേസിൽ സംവിധായകൻ രഞ്ജിത്ത് അഴിയെണ്ണുമ്പോൾ, രൂക്ഷമായ വിമർശനവുമായി സംവിധായകൻ ആലപ്പി അഷ്റഫ്. സിനിമ മാത്രമല്ല, ശാരീരിക പീഡനവും ഒരു വിനോദോപാധിയാക്കി മാറ്റിയ വ്യക്തിയാണ് രഞ്ജിത്തെന്ന് അദ്ദേഹം തന്റെ ഫെയ്സ്ബുക്ക് കുറിപ്പിൽ പരിഹസിച്ചു. മലയാള സിനിമയിലെ മാടമ്പി എന്നാണ് രഞ്ജിത്തിനെ അദ്ദേഹം വിശേഷിപ്പിച്ചത്.

ഒടുവിൽ ഉണ്ണികൃഷ്ണനെ മർദ്ദിച്ച സംഭവം

വർഷങ്ങൾക്ക് മുൻപ് ആറാം തമ്പുരാൻ എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ച് പ്രശസ്ത നടൻ ഒടുവിൽ ഉണ്ണികൃഷ്ണനെ രഞ്ജിത്ത് മർദ്ദിച്ച സംഭവം ആലപ്പി അഷ്റഫ് വീണ്ടും ഓർമ്മിപ്പിച്ചു. ഒരു തമാശ പറഞ്ഞതിന്റെ പേരിൽ വയോധികനായ ഒടുവിൽ ഉണ്ണികൃഷ്ണന്റെ ചെവിക്കല്ലിന് രഞ്ജിത്ത് അടിച്ചെന്നും, ആ ആഘാതത്തിൽ അദ്ദേഹം നിലത്തു വീണെന്നും അഷ്റഫ് വെളിപ്പെടുത്തി.

ALSO READ:രഞ്ജിത്തിനെ ഫെഫ്കയിൽ നിന്നും മാറ്റും; നടപടികൾ ആരംഭിച്ചതായി ബി ഉണ്ണികൃഷ്ണൻ

ഈ ക്രൂരതയ്ക്ക് ശേഷം ഒടുവിൽ ഉണ്ണികൃഷ്ണൻ മാനസികമായി തകർന്നുപോയെന്നും അദ്ദേഹത്തിന്റെ മുഖത്തെ ചിരി മാഞ്ഞുപോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്നയാൾ അഴിയെണ്ണുന്നു. ഇത് ഒടുവിൽ ഉണ്ണികൃഷ്ണന്റെ ശാപമോ, അതോ നിസ്സഹായരായ സ്ത്രീകളുടെ കണ്ണുനീരിന്റെ ഫലമോ?” – ആലപ്പി അഷ്റഫ് ഫെയ്സ്ബുക്കിൽ കുറിച്ചു.

രഞ്ജിത്ത് ജയിലിൽ തുടരും

ലൈംഗിക അതിക്രമക്കേസിൽ റിമാൻഡിലായ രഞ്ജിത്തിന് കോടതി അവധി വിനയായിരിക്കുകയാണ്. ശനിയാഴ്ച മാത്രമേ കസ്റ്റഡി അപേക്ഷ കോടതി പരിഗണിക്കുകയുള്ളൂ എന്നതിനാൽ അദ്ദേഹം ജയിലിൽ തന്നെ തുടരേണ്ടി വരും.

Follow Us