AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Hema committee report: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വിശ്വാസമില്ല – ഭാഗ്യലക്ഷ്മി

പരാതികളുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം, എറണാകുളം, തൃശൂർ, ഇടുക്കി, കോഴിക്കോട് എന്നിവിടങ്ങളിൽ 18 കേസുകളാണ് നിലവിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Hema committee report: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വിശ്വാസമില്ല – ഭാഗ്യലക്ഷ്മി
Aswathy Balachandran
Aswathy Balachandran | Published: 03 Sep 2024 | 07:01 PM

തിരുവനന്തപുരം : പ്രശസ്ത ഡബ്ബിംഗ് ആർട്ടിസ്റ്റും വനിതാ അവകാശ പ്രവർത്തകയുമായ ഭാഗ്യലക്ഷ്മി ഹേമ കമ്മറ്റി റിപ്പോർട്ടിൻ്റെ ഉദ്ദേശ ശുദ്ധിയെക്കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉന്നയിച്ച് രം​ഗത്ത്. സ്ത്രീകൾ ലൈംഗികാതിക്രമം നേരിട്ടിട്ടുണ്ടോ എന്നതിൽ മാത്രമാണ് കമ്മിറ്റി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അതുവഴി മറ്റ് നിർണായക വിഷയങ്ങൾ മാറ്റിനിർത്തുകയാണെന്നും ആരോപിച്ചു.

അടുത്തിടെ പുറത്തുവന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വിശ്വാസമില്ലെന്ന് ഭാഗ്യലക്ഷ്മി വ്യക്തമാക്കി.18 സ്ത്രീകളുടെ പേരുകൾ ഹേമ കമ്മിറ്റി പാനലിന് കൈമാറിയിട്ടുണ്ട്. സ്ത്രീകളോട് ലൈംഗികാതിക്രമ വിഷയങ്ങൾ മാത്രമാണ് ചോദ്യങ്ങൾ ചോദിക്കുന്നത്, എന്നാൽ മറ്റ് നിർണായക വിഷയങ്ങളൊന്നും പരിഗണിക്കപ്പെടുന്നില്ല ” എന്നും ഭാഗ്യലക്ഷ്മി മാധ്യമങ്ങളോട് പറഞ്ഞു.

“വ്യവസായത്തിൽ മയക്കുമരുന്ന് ദുരുപയോഗം ഉണ്ടെന്ന് ആരോപണമുണ്ട്. ആ വിഷയം അന്വേഷിക്കുന്നില്ല. സ്ത്രീകൾ തങ്ങൾക്കുണ്ടായ ദുരനുഭവങ്ങൾ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയതിന് ശേഷം സോഷ്യൽ മീഡിയയിൽ അവരെ അപമാനിക്കുകയാണ് ചെയ്തത്. മോശം അനുഭവം ഉണ്ടായതോടെ അവർ കടുത്ത മാനസിക സംഘർഷത്തിലൂടെ കടന്നുപോയത്.

ALSO READ – പാപ്പനംകോട് ഇൻഷുറൻസ് ഓഫീസിൽ വൻ തീപിടിത്തം; രണ്ടുപേർ മരിച്ചു

ഇത് പരിഹരിക്കപ്പെടണം, എന്നും ഭാഗ്യലക്ഷ്മി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ സാക്ഷികളിൽ നിന്ന് പോലീസ് മൊഴി ശേഖരിക്കാൻ തുടങ്ങിയിട്ടുണ്ട്. മലയാള സിനിമയിലെ ലൈംഗികാതിക്രമക്കേസിൽ പ്രതികളായവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ, അന്വേഷണത്തിൽ നിർണായകമായ സാക്ഷികളെ കണ്ടെത്തുന്നതിനും തിരിച്ചറിയുന്നതിനുമുള്ള അടുത്ത ഘട്ടത്തിലേക്ക് നീങ്ങിയിരിക്കുകയാണ് പോലീസ്.

ലൈംഗികാതിക്രമക്കേസുകൾ അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം (എസ്ഐടി) ഇതുവരെ കണ്ടെത്തിയ ചില സാക്ഷികളെ സമീപിച്ച് സിനിമാ പ്രവർത്തകർക്കെതിരെ ഉയർന്ന ആരോപണങ്ങൾ പരിശോധിക്കുന്നുണ്ട്. പരാതികളുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം, എറണാകുളം, തൃശൂർ, ഇടുക്കി, കോഴിക്കോട് എന്നിവിടങ്ങളിൽ 18 കേസുകളാണ് നിലവിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതിനിടെ, നടൻ സിദ്ദിഖ് കേരള ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയെ തുടർന്ന് കേസ് അന്വേഷിച്ച് പ്രതികരണം അറിയിക്കാൻ കേരള ഹൈക്കോടതി എസ്ഐടിക്ക് നോട്ടീസ് അയച്ചു.