Shaji N Karun: മലയാള സിനിമയ്ക്ക് രാജ്യാന്തര വിലാസം നൽകിയ സംവിധായകൻ; ഷാജി എൻ കരുൺ അന്തരിച്ചു

Shaji N Karun Passed Away: മലയാള സിനിമയ്ക്ക് രാജ്യാന്തര തലത്തിൽ വിലാസം നൽകിയ സംവിധായകൻ ഷാജി എൻ കരുൺ അന്തരിച്ചു. 73 വയസായിരുന്നു.

Shaji N Karun: മലയാള സിനിമയ്ക്ക് രാജ്യാന്തര വിലാസം നൽകിയ സംവിധായകൻ; ഷാജി എൻ കരുൺ അന്തരിച്ചു

ഷാജി എൻ കരുൺ

Updated On: 

28 Apr 2025 | 05:54 PM

സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എൻ കരുൺ അന്തരിച്ചു. മലയാള സിനിമയ്ക്ക് രാജ്യാന്തര തലത്തിൽ അംഗീകാരം നൽകിയ സംവിധായകനായിരുന്നു ഷാജി എൻ കരുൺ. 73 വയസായിരുന്നു. ഏറേക്കാലമായി അർബുദരോഗബാധയുടെ ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അദ്ദേഹത്തിൻ്റെ അന്ത്യം. മലയാള സിനിമാ മേഖലയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾ കണക്കിലെടുത്ത് കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാജെസി ഡാനിയേൽ അവാർഡ് നൽകി ആദരിച്ചിരുന്നു.

1988ലാണ് അദ്ദേഹം തൻ്റെ ആദ്യ സിനിമ പുറത്തിറക്കുന്നത്. ‘പ്രേംജി’ നായകനായി പുറത്തിറങ്ങിയ പിറവി എന്ന ഈ സിനിമ ഏഴുപതോളം ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കുകയും നാല് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളടക്കം 31ലധികം പുരസ്കാരങ്ങൾ നേടുകയും ചെയ്തു. കാന്‍ ചലച്ചിത്രമേളയില്‍ പാംദോറിന് നാമനിര്‍ദേശംചെയ്യപ്പെട്ട ‘സ്വം’ എന്ന സിനിമ തൻ്റെ അടുത്ത സിനിമയായി 1994ൽ പുറത്തിറങ്ങി. 1999ൽ മോഹൻലാലിനെ നായകനാക്കി പുറത്തിറങ്ങിയ തൻ്റെ മൂന്നാമത്തെ സിനിമ വാനപ്രസ്ഥം കാൻ അടക്കമുള്ള ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ചു. സിനിമയ്ക്ക് മൂന്ന് ദേശീയ പുരസ്കാരങ്ങളും ലഭിച്ചു. പിന്നീട് മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ കുട്ടി സ്രാങ്ക് എന്ന സിനിമ അഞ്ച് ദേശീയ പുരസ്കാരങ്ങൾ നേടി. സ്വപാനം (2013), ഓള് (2018) എന്നീ സിനിമകളാണ് പിന്നീട് അദ്ദേഹം സംവിധാനം ചെയ്ത്. ഓളിന് ഒരു ദേശീയ പുരസ്കാരമുണ്ട്.

2011ൽ രാജ്യം പദ്മ ശ്രീ നൽകി ആദരിച്ചു. 1979ൽ പുറത്തിറങ്ങിയ തമ്പ് എന്ന സിനിമയിലൂടെ മികച്ച ഛായാഗ്രാഹകനുള്ള ദേശീയ അവാര്‍ഡ് നേടി. ഛായാഗ്രാഹകൻ, സംവിധായകൻ, നിർമ്മാതാവ് എന്നീ മേഖലകളിൽ ആകെ ഏഴ് ദേശീയ പുരസ്കാരങ്ങളാണ് അദ്ദേഹത്തിനുള്ളത്. ഏഴ് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.

Follow Us
Related Stories
K Pop: ഓസ്കാറിൽ മുത്തമിട്ട് ​ഗോൾഡൻ, ബിടിഎസ്-ലൂടെ പടർന്ന് പിടിച്ച കെ പോപ്പ് തരം​ഗം
Balachandra Menon: ‘മോഹന്‍ലാലിന് വേണ്ടി ശക്തമായി വാദിച്ച സംവിധായകന്‍ ഞാനാണെന്ന്‌ അദ്ദേഹത്തിന് അറിയില്ല’
Amrutha Nair: ആള്‍ക്ക് സീരിയലുമായി ബന്ധമില്ല, കല്യാണം ഉടനുണ്ടാകും: അമൃത നായര്‍
Kunjatta Tejalakshmi: എന്റെ ലോകം, അമ്മയുടെ പ്രിയപ്പെട്ട ഭർത്താവ്! മനോജ് കെ ജയന്റെ പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി കുഞ്ഞാറ്റ
Vairamuthu Jnanapith Award: ‌ജ്ഞാനപീഠത്തിന്റെ കാർക്കിച്ചു തുപ്പൽ; വൈരമുത്തുവിന്റെ പുരസ്കാര നേട്ടത്തിൽ ജയമോഹൻ
Glamy Ganga: എൻ്റെ വിവാഹം സ്വർണമില്ലാതെ, അമ്മയെ വിവാഹം കഴിപ്പിക്കണമെന്ന് ആ​ഗ്രഹിച്ചിരുന്നു; ​ഗ്ലാമി ​ഗം​ഗ
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
വിഎൻ വാസവൻ ഒടുവിൽ വിശ്വൻ സഖാവിനെ കണ്ടു
ഭാവിയില്‍ സഞ്ജുവിനെ പോലെ നിരവധി താരങ്ങള്‍ മലയാളക്കരയില്‍ നിന്ന്‌ വളര്‍ന്നുവരട്ടെയെന്ന് മോഹന്‍ലാല്‍
52 വർഷം ഒരു പരാതിയും പറഞ്ഞില്ല, എംജെ ജോബ് അവസാനം പാർട്ടി വിട്ടു
ട്രെയിനിന്റെ അവസ്ഥ കണ്ടോ? ടൂര്‍ പോയ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ 'സംഭാവന'യെന്ന് യാത്രക്കാര്‍