Diya Krishna Krishnakumar Case : ദിയ വധഭീഷണി വരെ മുഴക്കി, ജാതി പറഞ്ഞും മറ്റും അധിക്ഷേപിച്ചു – പരാതിക്കാരായ ജിവനക്കാർ

Diya Krishna Made Cast Slur : ദിയയുടെ അമ്മയും ജാതി പറഞ്ഞ് അധിക്ഷേപിച്ചെന്നു ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു. തങ്ങളാണ് ആദ്യം കേസ് കൊടുത്തെന്നും അവര്‍ പിന്നീടാണ് നല്‍കിയതെന്നും ഇവര്‍ പറയുന്നു.

Diya Krishna Krishnakumar Case :  ദിയ വധഭീഷണി വരെ മുഴക്കി, ജാതി പറഞ്ഞും മറ്റും അധിക്ഷേപിച്ചു - പരാതിക്കാരായ ജിവനക്കാർ

Diya Krishna And Krishna Kumar

Published: 

07 Jun 2025 | 04:03 PM

തിരുവനന്തപുരം: നടൻ കൃഷ്ണകുമാറിനും മകൾ ദിയ കൃഷ്ണയ്ക്കുമെതിരെ ജീവനക്കാർ നൽകിയ പരാതിയും, ഇതിനെതിരെ കൃഷ്ണകുമാർ നൽകിയ പരാതിയും ഉൾപ്പെടെയുള്ള കേസുകളാണ് ഇപ്പോൾ ചർച്ചാവിഷയം. ദിയ കൃഷ്ണയുടെ ഉടമസ്ഥതയിലുള്ള ‘ഓഹ് ബൈ ഓസി’ എന്ന സ്ഥാപനത്തിലെ മുൻ ജീവനക്കാർ കൃഷ്ണകുമാറിനും മകൾ ദിയയ്ക്കും സുഹൃത്ത് സന്തോഷിനും എതിരെ പരാതി നൽകിയിട്ടുണ്ട്. ഇവരെ തട്ടിക്കൊണ്ടുപോവുകയും ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിക്കുകയും ചെയ്തു എന്നാണ് പരാതി. ഇപ്പോൾ തങ്ങളുടെ ഭാ​ഗം വ്യക്തമാക്കിക്കൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് ജീവനക്കാർ.

കൊല്ലുമെന്നും നാണം കെടുത്തുമെന്നും പറഞ്ഞ് ദിയ ഭീഷണിപ്പെടുത്തിയെന്ന് പരാതിക്കാരായ ജീവനക്കാര്‍ തുറന്നു പറയുന്നു. പോലീസെന്നു പറഞ്ഞൊരാള്‍ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തി ചെക്ക് എഴുതിക്കുകയും ചെയ്‌തെന്നും പിന്നീടാണ് അയാള്‍ പോലീസല്ല എന്ന് തിരിച്ചറിഞ്ഞതെന്നും പരാതിക്കാര്‍ വ്യക്തമാക്കി.
ദിയയുടെ സ്ഥാപനത്തിൽ നിന്ന് 69 ലക്ഷം രൂപ ജീവനക്കാർ തട്ടിയെടുത്തതായി കൃഷ്ണകുമാറും ദിയയും പോലീസിൽ പരാതി നൽകിയിരുന്നു. ക്യൂആർ കോഡിൽ കൃത്രിമം കാട്ടി പണം തട്ടിയെന്നാണ് ഇവരുടെ ആരോപണം. ഈ പരാതിയിൽ മൂന്ന് ജീവനക്കാർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

എന്നാൽ 69 ലക്ഷം തങ്ങളുടെ അക്കൗണ്ടിലേക്ക് എത്തിയിട്ടില്ലെന്നും കുറച്ചു നാളുകളായി ജോലിയില്‍ നിന്ന് മാറണം എന്നു വിചാരിക്കുകയായിരുന്നു ദിയയുടെ പ്രസവം കഴിയാനായി കാത്തിരിക്കുകയായിരുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ദിയയുടെ വല്ലാത്ത ഒരു സ്വഭാവമാണെന്നും എന്തിനും ഏതിനും വീട്ടുകാരെപ്പറ്റി പറയുകയും ജാതിയധിക്ഷേപം നടത്തുകയും ചെയ്യുമെന്നും ജീവനക്കാര്‍ വ്യക്തമാക്കുന്നു.

കസ്റ്റമേഴ്‌സിനോട് ഇത്തരത്തില്‍ ജീവനക്കാരെ അധിക്ഷേപിച്ച് സംസാരിക്കുമെന്നും ടാക്‌സ് പ്രശ്‌നം പറഞ്ഞാണ് പണം അക്കൗണ്ടുകളിലേക്ക് വരുത്തിയിരുന്നത് എന്നും അവർ വ്യക്തമാക്കി. ദിയയുടെ അമ്മയും ജാതി പറഞ്ഞ് അധിക്ഷേപിച്ചെന്നു ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു. തങ്ങളാണ് ആദ്യം കേസ് കൊടുത്തെന്നും അവര്‍ പിന്നീടാണ് നല്‍കിയതെന്നും ഇവര്‍ പറയുന്നു. നിലവിൽ, ഇരു കൂട്ടരുടെയും പരാതികളിൽ പോലീസ് കേസെടുത്ത് അന്വേഷണം നടന്നുവരികയാണ്.

Follow Us
Related Stories
Balachandra Menon: ‘മോഹന്‍ലാലിന് വേണ്ടി ശക്തമായി വാദിച്ച സംവിധായകന്‍ ഞാനാണെന്ന്‌ അദ്ദേഹത്തിന് അറിയില്ല’
Amrutha Nair: ആള്‍ക്ക് സീരിയലുമായി ബന്ധമില്ല, കല്യാണം ഉടനുണ്ടാകും: അമൃത നായര്‍
Kunjatta Tejalakshmi: എന്റെ ലോകം, അമ്മയുടെ പ്രിയപ്പെട്ട ഭർത്താവ്! മനോജ് കെ ജയന്റെ പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി കുഞ്ഞാറ്റ
Vairamuthu Jnanapith Award: ‌ജ്ഞാനപീഠത്തിന്റെ കാർക്കിച്ചു തുപ്പൽ; വൈരമുത്തുവിന്റെ പുരസ്കാര നേട്ടത്തിൽ ജയമോഹൻ
Glamy Ganga: എൻ്റെ വിവാഹം സ്വർണമില്ലാതെ, അമ്മയെ വിവാഹം കഴിപ്പിക്കണമെന്ന് ആ​ഗ്രഹിച്ചിരുന്നു; ​ഗ്ലാമി ​ഗം​ഗ
Oscars Awards 2026: 98-ാമത് ഓസ്കർ പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നു; തിരക്കഥയിൽ മുത്തമിട്ടു ‘സിന്നേഴ്സ്’
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
ക്യാരറ്റും ബീറ്റ്‌റൂട്ടും വെന്ത് കിട്ടുന്നില്ലേ? ഇതൊരു നുള്ള് ചേർക്കൂ
ബസിന് മുൻപിൽ കാറിട്ട് തടസ്സം, യുവാക്കളെ നാട്ടുകാർ ഒടുവിൽ
പട്ടാള കിച്ചണിൽ ആന കേറി തിന്നത് ഉപ്പ്, എന്തിനായിരുന്നു?
പാലക്കാട് ഉള്‍പ്പെടെയുള്ള അഞ്ച് മണ്ഡലങ്ങളില്‍ സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പിന്നീട്; തേടുന്നത് സ്വതന്ത്രരെ
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം 24 മണിക്കൂറിനുള്ളില്‍; പ്രതിപക്ഷ നേതാവ് പറയുന്നു