AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Jasmin Jaffar: അന്ന് മീരാ ജാസ്മിൻ ഇന്ന് മറ്റൊരു ജാസ്മിൻ, മീര തെറ്റിന് പരിഹാരം കണ്ടു , വെളിപ്പെടുത്തലുമായി ആലപ്പി അഷ്റഫ്

Jasmine Jafar’s act is unjustifiable: 2006-ൽ നടി മീര ജാസ്മിൻ തളിപ്പറമ്പിലെ രാജരാജേശ്വരി ക്ഷേത്രത്തിൽ പ്രവേശിച്ചതും ഇത്തരത്തിൽ വിവാദമായിരുന്നു.

Jasmin Jaffar: അന്ന് മീരാ ജാസ്മിൻ ഇന്ന് മറ്റൊരു ജാസ്മിൻ, മീര തെറ്റിന് പരിഹാരം കണ്ടു , വെളിപ്പെടുത്തലുമായി ആലപ്പി അഷ്റഫ്
Meera Jasmine, Jasmine JafferImage Credit source: facebook
aswathy-balachandran
Aswathy Balachandran | Updated On: 28 Aug 2025 21:19 PM

ഗുരുവായൂർ: ബിഗ് ബോസ് താരം, സോഷ്യൽ മീഡിയ ഇൻഫ്‌ലുവൻസർ ജാസ്മിൻ ജാഫർ ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ കാൽ കഴുകി റീൽസ് ചിത്രീകരിച്ച സംഭവം വലിയ വിവാദമായി മാറി. മത വിശ്വാസികൾക്കിടയിൽ കനത്ത അമർഷമുണ്ടാക്കിയ ഈ സംഭവം നിരവധി പരാതികൾക്ക് കാരണമായി.

ഇതിനേതുടർന്ന് ക്ഷേത്രം ദേവസ്വം ബോർഡ് ശുദ്ധികലശം നടത്താൻ തീരുമാനിക്കുകയും ചെയ്തു. ഈ വിഷയത്തിൽ സംവിധായകൻ ആലപ്പി അഷ്റഫ് പ്രതികരിച്ചതാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. 2006-ൽ നടി മീര ജാസ്മിൻ തളിപ്പറമ്പിലെ രാജരാജേശ്വരി ക്ഷേത്രത്തിൽ പ്രവേശിച്ചതും ഇത്തരത്തിൽ വിവാദമായിരുന്നു.

അഹിന്ദുക്കൾക്ക് പ്രവേശനമില്ലാത്ത ഈ ക്ഷേത്രത്തിൽ കയറിയതും വലിയ വിവാദങ്ങളെ സൃഷ്ടിച്ചതായി അദ്ദേഹം പറഞ്ഞു. എന്നാൽ മീര ജാസ്മിൻ സംഭവത്തിന്റെ വലിപ്പം മനസിലാക്കി ക്ഷമാപണം ചെയ്ത് പിഴ അടച്ച് പ്രശ്‌നം പരിഹരിച്ചിരുന്നു. എന്നാൽ ജാസ്മിൻ ജാഫറിന്റെ നടപടി ന്യായീകരിക്കാനാകില്ലെന്ന് ആലപ്പി അഷ്റഫ് വ്യക്തമാക്കി.

എല്ലാ മത വിശ്വാസങ്ങളും പരസ്പരം ബഹുമാനിച്ച് ജീവിക്കണമെന്നും ജാസ്മിൻ ചെയ്ത പ്രവർത്തി സമൂഹത്തിന് നന്മക്കുള്ളതല്ല, സ്വന്തം പ്രശസ്തിക്കാണ് വേണ്ടി എന്ന് ആലപ്പി പറഞ്ഞു. കേരളത്തിലെ എല്ലാ മത സ്ഥാപനങ്ങളും സംരക്ഷിക്കപ്പെടേണ്ടതാണ്. ഇത്തരം അനുസരണക്കുറവുകൾ ഒഴിവാക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജാസ്മിൻ സംഭവത്തെ തുടർന്ന് നിരവധി വിമർശനവും പിന്തുണയും ഉയർന്നു. എന്നാൽ വിശ്വാസപരമായ വിഷയങ്ങളിൽ ബഹുമാനം പുലർത്തേണ്ടതിന്റെ പ്രാധാന്യം ഈ സംഭവത്തിലൂടെ കൂടുതൽ വ്യക്തമായി.