AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Manjummel Boys: ഇളയരാജക്ക് ശരിക്കും എത്ര കൊടുത്തു? മഞ്ഞുമ്മൽ ബോയ്സുമായുള്ള തർക്കത്തിന് ഒടുവിൽ പരിഹാരം

Manjummel Boys Ilayaraja Controversy Settlement : ചിത്രത്തിൻ്റെ പാട്ടുകളുടെ പകർപ്പവകാശം തൻ്റെ പക്കൽ നിന്നും നിർമ്മാതാക്കൾ വാങ്ങിയില്ലെന്നായിരുന്നു ഇളയരാജയുടെ ആരോപണം. എന്നാൽ ചിത്രത്തിൻ്റെ ഓഡിയോ അവകാശങ്ങൾ ഗുണ നിർമ്മാതാക്കളിൽ നിന്നും നേടിയിരുന്നു

Manjummel Boys: ഇളയരാജക്ക് ശരിക്കും എത്ര കൊടുത്തു? മഞ്ഞുമ്മൽ ബോയ്സുമായുള്ള തർക്കത്തിന് ഒടുവിൽ പരിഹാരം
Manjummel Boys Vs Ilayaraja | Credits
Arun Nair
Arun Nair | Published: 05 Aug 2024 | 01:10 PM

ഈ വർഷം ആഗോളതലത്തിൽ തന്നെ മലയാള സിനിമയെ ഉയർത്തിയ ഇൻഡസ്‌ട്രിയിലെ വമ്പൻ ഹിറ്റുകളിലൊന്നായിരുന്നു മഞ്ഞുമ്മൽ ബോയ്സ്. ഏതാണ്ട് എല്ലാ റീ മേക്ക് ഭാഷകളിലും ചിത്രം ഒരേ പേരിൽ തന്നെയാണ് റിലീസ് ചെയ്തത്. സിനിമയുടെ റിലീസിന് പിന്നാലെ, ചിത്രത്തിലെ ‘കൺമണി’ അൻപോട് എന്ന ഗാനം അനധികൃതമായി ഉപയോഗിച്ചതിന് സംഗീതസംവിധായകൻ ഇളയരാജ ചിത്രത്തിൻ്റെ നിർമ്മാതാക്കൾക്ക് നോട്ടീസ് അയച്ചിരുന്നു.

ചിത്രത്തിൻ്റെ പാട്ടുകളുടെ പകർപ്പവകാശം തൻ്റെ പക്കൽ നിന്നും നിർമ്മാതാക്കൾ വാങ്ങിയില്ലെന്നായിരുന്നു ഇളയരാജയുടെ ആരോപണം. എന്നാൽ ചിത്രത്തിൻ്റെ ഓഡിയോ അവകാശങ്ങൾ റൈറ്റ്സുള്ള കമ്പനിയിൽ നിന്ന് തന്നെ ചിത്രം നേടിയിരുന്നു. സിനിമ വൻ വിജയമായതോടെ ഇളയരാജ ആദ്യം രണ്ടു കോടി രൂപയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. എന്നാൽ നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഇളയരാജയ്ക്ക് നഷ്ടപരിഹാരമായി 60 ലക്ഷം രൂപ നൽകിയതായാണ് വിവരം. ചിത്രത്തിൻ്റെ നിർമ്മാതാക്കളായ മഞ്ഞുമ്മേൽ ബോയ്സ്, സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോൺ ആൻ്റണി എന്നിവർ വിവാദം ഒത്തുതീർപ്പാക്കാൻ  നേരിട്ടു തന്നെ മുൻകൈ എടുത്തതായാണ് വിവരം. 1991-ൽ പുറത്തിറങ്ങിയ കമൽഹാസൻ നായകനായ ഗുണയിലെ പാട്ടാണിത്.

ALSO READ: Manjummel Boys: മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മ്മാതാക്കള്‍ക്കെതിരെ ഇഡി അന്വേഷണം

റിലീസ് ചെയ്തത് വിജയിച്ചിട്ടും നിരവധി വിവാദങ്ങളാണ് മഞ്ഞുമ്മൽ ബോയ്സിൻ്റെ നിർമ്മാതാക്കൾക്ക് നേരിടേണ്ടി വന്നത്.  ഇളയരാജയുമായുള്ള പ്രശ്നങ്ങൾക്ക് പുറമെ സിനിമയ്ക്ക് വേണ്ടി പണം മുടക്കിയ ആൾക്ക് ലാഭ വിഹിതം അടക്കം കൊടുത്തുന്നില്ലെന്നും പരാതിയുണ്ടായിരുന്നു. 250 കോടി ലാഭമുണ്ടാക്കിയിട്ടും മുടക്കുമുതൽ പോലും നൽകിയില്ലെന്നായിരുന്നു പരാതി.  കേസിൽ സൗബിൻ അടക്കമുള്ള നിർമ്മാതാക്കളെ ഇഡി ചോദ്യം ചെയ്തിരുന്നു.

ഏഴ് കോടി രൂപ മുടക്കിയ വ്യക്തിക്ക്സിനിമയ്ക്കായി ഒരു രൂപ പോലും നിർമാണ കമ്പനിയായ പറവ ഫിലിംസ് ചിലവാക്കിയില്ലെന്നും പണം നൽകിയവരെ മനപൂർവ്വം ചതിച്ചുവെന്നും പൊലീസിൻറെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കേസിൽ എൻഫോഴ്സ്മെൻ്റ്  വിഭാഗം അന്വേഷണം നടത്തി വരികയാണ്. സിറാജ് വലിയത്തറയാണ് വിഷയത്തിൽ പരാതിപ്പെട്ടത്. ചിദംബരം സംവിധാനം ചെയ്ത ചിത്രം ആഗോള തലത്തിൽ തന്നെ വളരെ അധികം ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ്.

 

Follow Us