Tiny Tom: രേഖാചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രം ചെയ്യാന്‍ വിളിക്കാത്തതിന് കാരണമറിയില്ല, അതില്‍ വിഷമമില്ല

Tiny Tom about Rekhachithram movie: രേഖാചിത്രത്തില്‍ വിളിക്കാത്തതില്‍ പ്രതിഷേധിച്ച് താന്‍ സമരം ചെയ്യുന്നതായി ട്രോള്‍ ഇറങ്ങിയിരുന്നു. 'എഐ ഗോ ബാക്ക്, എന്നെ തിരിച്ചു വിളിക്കൂ' എന്നും പറഞ്ഞ് സമരം ചെയ്യുന്നതായിട്ടായിരുന്നു ട്രോളെന്നും ടിനി ടോം പറഞ്ഞു. രേഖാചിത്രത്തിലേക്ക് വിളിക്കാത്തതിന് കാരണം അറിയില്ലെന്നും താരം

Tiny Tom: രേഖാചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രം ചെയ്യാന്‍ വിളിക്കാത്തതിന് കാരണമറിയില്ല, അതില്‍ വിഷമമില്ല

ടിനി ടോം

Published: 

23 Mar 2025 | 03:35 PM

മിമിക്രിയിലൂടെയും, മറ്റ് സ്‌റ്റേജ് ഷോകളിലൂടെയും സിനിമയിലെത്തിയ താരമാണ് ടിനി ടോം. 1995ല്‍ പുറത്തിറങ്ങിയ മിമിക്‌സ് ആക്ഷന്‍ 500 ആണ് ആദ്യ ചിത്രം. തുടര്‍ന്ന് ചെറിയ റോളുകള്‍ ചെയ്തായിരുന്നു തുടക്കം. പിന്നീട് പ്രധാനപ്പെട്ട വേഷങ്ങളും അദ്ദേഹത്തെ തേടിയെത്തി. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ബാഡ് ബോയ്‌സാണ് ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. സിനിമകള്‍ക്കൊപ്പം, ടെലിവിഷന്‍ പരിപാടികളിലും അദ്ദേഹം സ്ഥിരം സാന്നിധ്യമാണ്. ഏതാനും ചിത്രങ്ങളില്‍ മമ്മൂട്ടിയുടെ ഡ്യൂപ്പായും ടിനി ടോം അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ അടുത്തിടെ പുറത്തിറങ്ങിയ രേഖാചിത്രത്തില്‍ ‘മമ്മൂട്ടി’യായി അഭിനയിച്ചത് ടിനി ടോമായിരുന്നില്ല. തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട് ട്രോളുകളുമിറങ്ങി.

രേഖാചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രം ചെയ്യാന്‍ തന്നെ വിളിച്ചിട്ടില്ലെന്ന് ഒരു അഭിമുഖത്തില്‍ ടിനി ടോം വ്യക്തമാക്കി. അതില്‍ പ്രതിഷേധിച്ച് താന്‍ സമരം ചെയ്യുന്നതായി ട്രോള്‍ ഇറങ്ങിയിരുന്നു. ‘എഐ ഗോ ബാക്ക്, എന്നെ തിരിച്ചു വിളിക്കൂ’ എന്നും പറഞ്ഞ് സമരം ചെയ്യുന്നതായിട്ടായിരുന്നു ട്രോളെന്നും ‘കാന്‍ചാനല്‍ മീഡിയ’ക്ക് നല്‍കിയ അഭിമുഖത്തില്‍ ടിനി ടോം പറഞ്ഞു. രേഖാചിത്രത്തിലേക്ക് വിളിക്കാത്തതിന് കാരണം അറിയില്ല. അതില്‍ കുറച്ചുകൂടി സ്ലിം ആയിരിക്കണം. വിളിക്കാത്തതില്‍ വിഷമമില്ലെന്നും ടിനി വ്യക്തമാക്കി.

മിമിക്രി സിനിമയിലേക്കുള്ള പാസ്‌പോര്‍ട്ട്‌

വിദേശത്ത് പോകാന്‍ പാസ്‌പോര്‍ട്ട് വേണം. അതുപോലെ സിനിമയിലേക്ക് വരുന്നതിനുള്ള പാസ്‌പോര്‍ട്ടായിരുന്നു മിമിക്രിയെന്നും ടിനി ടോം പറഞ്ഞു. കോളേജില്‍ പഠിക്കുമ്പോഴാണ് മിമിക്രി ചെയ്യുന്നത്. ചെലവില്ലാത്ത ഒരു പരിപാടിയായിരുന്നു മിമിക്രി. ക്ലാസില്‍ കയറില്ലായിരുന്നു. പരീക്ഷ എഴുതിക്കണമെങ്കില്‍ യൂണിവേഴ്‌സിറ്റി യൂത്ത്‌ഫെസ്റ്റിവലില്‍ പോകണമെന്ന് മഹാരാജാസ് കോളേജിലെ പ്രിന്‍സിപ്പല്‍ പറഞ്ഞു. കോളേജില്‍ മത്സരിച്ച് ഫസ്റ്റ് കിട്ടി. യൂണിവേഴ്‌സിറ്റിയിലും പ്രൈസ് കിട്ടി. അവിടെ പക്രുവായിരുന്നു എതിരാളി. അങ്ങനെ ട്രൂപ്പിലേക്ക് വിളി വന്നു. അത് ജീവിതത്തില്‍ വഴിത്തിരിവായെന്നും അദ്ദേഹം പറഞ്ഞു.

Read Also : Alleppey Ashraf: സിമ്പുവുമായി നയന്‍താര പിരിയാനുണ്ടായ കാരണമിതാണ്; ആലപ്പി അഷ്‌റഫ്

തുടര്‍ന്ന് അത്‌ വരുമാന മാര്‍ഗമായി. ഇഷ്ടപ്പെട്ട തൊഴില്‍ ചെയ്ത് ജീവിക്കാന്‍ പറ്റുന്നത് ഭാഗ്യമാണ്. സ്റ്റേജും ടിവിയും സിനിമയും ഒരുപോലെ ഇപ്പോഴും കൊണ്ടുപോകുന്നതുകൊണ്ട് നന്നായി ജീവിക്കാന്‍ പറ്റുന്നുണ്ട്. അത് ദൈവാനുഗ്രഹമാണെന്നും താരം കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ മനുഷ്യത്വം കണ്ടിട്ടുള്ളത് സുരേഷ് ഗോപിയിലാണ്. പലരും തന്നെ ബിജെപിക്കാരനാക്കാറുണ്ട്‌. അദ്ദേഹം ഏത് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചാലും അദ്ദേഹത്തിന്റെ കൂടെ നില്‍ക്കുമെന്നും ടിനി പറഞ്ഞു.

Follow Us
Related Stories
K Pop: ഓസ്കാറിൽ മുത്തമിട്ട് ​ഗോൾഡൻ, ബിടിഎസ്-ലൂടെ പടർന്ന് പിടിച്ച കെ പോപ്പ് തരം​ഗം
Balachandra Menon: ‘മോഹന്‍ലാലിന് വേണ്ടി ശക്തമായി വാദിച്ച സംവിധായകന്‍ ഞാനാണെന്ന്‌ അദ്ദേഹത്തിന് അറിയില്ല’
Amrutha Nair: ആള്‍ക്ക് സീരിയലുമായി ബന്ധമില്ല, കല്യാണം ഉടനുണ്ടാകും: അമൃത നായര്‍
Kunjatta Tejalakshmi: എന്റെ ലോകം, അമ്മയുടെ പ്രിയപ്പെട്ട ഭർത്താവ്! മനോജ് കെ ജയന്റെ പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി കുഞ്ഞാറ്റ
Vairamuthu Jnanapith Award: ‌ജ്ഞാനപീഠത്തിന്റെ കാർക്കിച്ചു തുപ്പൽ; വൈരമുത്തുവിന്റെ പുരസ്കാര നേട്ടത്തിൽ ജയമോഹൻ
Glamy Ganga: എൻ്റെ വിവാഹം സ്വർണമില്ലാതെ, അമ്മയെ വിവാഹം കഴിപ്പിക്കണമെന്ന് ആ​ഗ്രഹിച്ചിരുന്നു; ​ഗ്ലാമി ​ഗം​ഗ
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
വിഎൻ വാസവൻ ഒടുവിൽ വിശ്വൻ സഖാവിനെ കണ്ടു
ഭാവിയില്‍ സഞ്ജുവിനെ പോലെ നിരവധി താരങ്ങള്‍ മലയാളക്കരയില്‍ നിന്ന്‌ വളര്‍ന്നുവരട്ടെയെന്ന് മോഹന്‍ലാല്‍
52 വർഷം ഒരു പരാതിയും പറഞ്ഞില്ല, എംജെ ജോബ് അവസാനം പാർട്ടി വിട്ടു
ട്രെയിനിന്റെ അവസ്ഥ കണ്ടോ? ടൂര്‍ പോയ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ 'സംഭാവന'യെന്ന് യാത്രക്കാര്‍