AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Nitish Kumar: നിതീഷ് കുമാർ ഇനി രാജ്യസഭാംഗം, സത്യപ്രതിജ്ഞ ഇന്ന്; ബിഹാർ മുഖ്യമന്ത്രിയെ 13ന് തീരുമാനിക്കും

Nitish Kumar to Take Oath as Rajya Sabha Member Today: പറ്റ്നയിൽ എൻഡിഎ യോ​ഗം ചേർന്ന് പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കും. ബിഹാറിലെ ഭരണമാറ്റം ചർച്ച ചെയ്യാൻ ബിജെപി കോർ കമ്മറ്റി യോ​ഗം ഇന്ന് ഡൽഹിയിൽ യോ​ഗം ചേരുന്നുണ്ടെന്നാണ് വിവരം. അധികാരത്തിന് വേണ്ടിയുള്ള കസേര കളിയാണെന്ന് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് വിമർശിച്ചു.

Nitish Kumar: നിതീഷ് കുമാർ ഇനി രാജ്യസഭാംഗം, സത്യപ്രതിജ്ഞ ഇന്ന്; ബിഹാർ മുഖ്യമന്ത്രിയെ 13ന് തീരുമാനിക്കും
Nitish KumarImage Credit source: PTI
Nithya Vinu
Nithya Vinu | Updated On: 10 Apr 2026 | 07:20 AM

ന്യൂഡൽഹി: ബിഹാർ‌ മുഖ്യമന്ത്രി നിതീഷ് കുമാർ രാജ്യസഭാം​ഗമായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. നിതീഷ് കുമാറും മുതിർന്ന ജെഡിയു നേതാക്കളും ഇന്നലെ തന്നെ ന്യൂഡൽഹിയിലെത്തിയിരുന്നു. സത്യപ്രതിജ്ഞ ചടങ്ങിന് പിന്നാലെ നിതീഷ് കുമാ‍ർ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കും. ഈ മാസം 13ന് പറ്റ്നയിൽ എൻഡിഎ യോ​ഗം ചേർന്ന് പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കും. 16നാകും സത്യപ്രതിജ്ഞ.

ബിഹാറിലേക്ക് മടങ്ങും മുമ്പ് ബിജെപി നേതാക്കളുമായി നിതീഷ് കുമാർ ചർച്ചകൾ നടത്തിയേക്കും. ബിഹാറിലെ ഭരണമാറ്റം ചർച്ച ചെയ്യാൻ ബിജെപി കോർ കമ്മറ്റി യോ​ഗം ഇന്ന് ഡൽഹിയിൽ യോ​ഗം ചേരുന്നുണ്ടെന്നാണ് വിവരം. അതേസമയം, നിലവിലെ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സാമ്രാട്ട് ചൗധരിയെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരി​ഗണിക്കുന്നത്. നിതീഷ് കുമാറിന്റെ മകൻ നിശാന്ത് കുമാർ ഉപമുഖ്യമന്ത്രിയായേക്കും.

ALSO READ: വിലക്ക് പാടില്ല! ക്ഷേത്രങ്ങളിൽ എല്ലാ വിഭാഗത്തിൽപ്പെട്ടവർക്കും പ്രവേശനം അനുവദിക്കണമെന്ന് ജസ്റ്റിസ് നാഗരത്ന

ബിഹാറിൽ നടക്കുന്നത് അധികാരത്തിന് വേണ്ടിയുള്ള കസേര കളിയാണെന്ന് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് വിമർശിച്ചു. ബിജെപിയും ജെഡിയുവും തമ്മിൽ മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി തർക്കമുണ്ടെന്നും ഭരണമുന്നണിയിൽ അസ്ഥിരതയാണെന്നും പ്രതിപക്ഷം ആരോപിച്ചു.

കഴിഞ്ഞ മാർച്ച് 30നാണ് നിതീഷ് ലെജിസ്ലേറ്റീവ് കൗൺസിൽ അം​ഗത്വം രാജി വച്ചത്. പിന്നാലെ കാവൽ മുഖ്യമന്ത്രിയായി തുടരുകയായിരുന്നു. അതേസമയം, ഔദ്യോ​ഗിക പ്രഖ്യാപനങ്ങൾ ഉണ്ടായിട്ടില്ലെങ്കിലും മുഖ്യമന്ത്രി സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ.

Follow Us