India Pakistan Ceasefire: സ്ഥിതിഗതികൾ ശാന്തം; ക്യാമ്പുകളിൽ കഴിയുന്നവർ തത്കാലം മടങ്ങേണ്ടെന്ന് ജമ്മുകശ്മീർ സർക്കാർ

Calm in Jammu and Kashmir: പാക്ക് ഷെല്ലാക്രമണമോ ഡ്രോൺ ആക്രമണമോ ഉണ്ടായിട്ടില്ലെന്ന് അധികൃതർ പറയുന്നു. സംഘർഷ സംസ്ഥനങ്ങളായ രാജസ്ഥാൻ, ജമ്മു, പഞ്ചാബ് അതിർത്തികളില്‍ സംഘർഷം റിപ്പോർട്ട് ചെയ്തിട്ടില്ല.അന്താരാഷ്ട്ര അതിർത്തികളടക്കം സ്ഥിതിഗതികൾ ശാന്തമാണ്.

India Pakistan Ceasefire: സ്ഥിതിഗതികൾ ശാന്തം; ക്യാമ്പുകളിൽ കഴിയുന്നവർ തത്കാലം മടങ്ങേണ്ടെന്ന് ജമ്മുകശ്മീർ സർക്കാർ

Represental Image (credits: PTI)

Published: 

12 May 2025 | 09:44 AM

ന്യൂഡൽ​​ഹി: ജമ്മു പഹൽ‌​ഗാമിൽ 26 പേരുടെ മരണത്തിനിടെയാക്കിയ പാക് ഭീകാരാക്രമണത്തിനെതിരെ ഓപ്പറേഷൻ സിന്ദൂറിലൂടെ തിരിച്ചടിച്ചതോടെ യുദ്ധസമാനമായ അന്തരീക്ഷമാണ് അതിർത്തി പ്രദേശങ്ങളിൽ ഉണ്ടായത്. 100 ഭീകരരെ വധിക്കുകയും പാക്കിസ്ഥാൻ സൈനിക കേന്ദ്രങ്ങൾ തകർക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ ഇരു രാജ്യങ്ങൽ തമ്മിൽ കഴിഞ്ഞ ദിവസം വെടിനിർത്തൽ ധാരണ നിലവിൽ വന്നു. എന്നാൽ മണിക്കൂറുകൾക്ക് പിന്നാലെ പാകിസ്ഥാനിൽ നിന്ന് ഡ്രോൺ ആക്രമണം ഉണ്ടായതായി റിപ്പോർട്ട് വന്നിരുന്നു.

എന്നാൽ ഇന്നലെ മുതൽ അതിർത്തി പ്ര​ദേശങ്ങളിൽ സ്ഥിതിഗതികൾ ശാന്തമാണെന്നാണ് വിവരം. പാക്ക് ഷെല്ലാക്രമണമോ ഡ്രോൺ ആക്രമണമോ ഉണ്ടായിട്ടില്ലെന്ന് അധികൃതർ പറയുന്നു. സംഘർഷ സംസ്ഥനങ്ങളായ രാജസ്ഥാൻ, ജമ്മു, പഞ്ചാബ് അതിർത്തികളില്‍ സംഘർഷം റിപ്പോർട്ട് ചെയ്തിട്ടില്ല.അന്താരാഷ്ട്ര അതിർത്തികളടക്കം സ്ഥിതിഗതികൾ ശാന്തമാണ്.

Also Read:ഇന്ത്യ-പാക് ഡിജിഎംഒ ചര്‍ച്ച ഇന്ന്; ഡല്‍ഹിയില്‍ ഉന്നതതല യോഗം; ജമ്മുവില്‍ ഡ്രോണ്‍ കണ്ടെന്ന വാര്‍ത്ത വ്യാജം

അതേസമയം അതിർത്തി പ്രദേശങ്ങളിൽ പാകിസ്ഥാൻ നടത്തിയ ഷെല്ലിംഗിനെ തുടർന്ന് വീടുകൾ വിട്ട് ക്യാമ്പുകളിലേക്ക് മാറി താമസിച്ചവർ തത്കാലം വീടുകളിലേക്ക് മടങ്ങേണ്ടെന്ന് ജമ്മുകശ്മീർ സർക്കാർ പറഞ്ഞു. ജമ്മുവിന്റെ വിവിധയിടങ്ങളിൽ സെന്യത്തിൻ്റെ പരിശോധന തുടരുന്നു. എന്നാലും പെട്ടെന്ന് മടങ്ങേണ്ടെന്നാണ് സർക്കാർ നിർദ്ദേശം.പാക് ആക്രമണത്തിൽ ജനവാസ മേഖലയിലെ അതിർത്തിയിൽ ആയിരക്കണക്കിന് പേരാണ് വീട് വിട്ട് ക്യാമ്പുകളിലേക്ക് മാറിയത്.

അതേസമയം ഇന്ത്യ–പാക്ക് മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ടർ ജനറൽമാർ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ചർച്ച നടത്തും. ചർച്ചയുടെ അടിസ്ഥാനത്തിലാകും മുന്നോട്ടുള്ള നീക്കങ്ങൾ. സംഘർഷ സാഹചര്യത്തിൽ അടച്ച 32 വിമാനത്താവളങ്ങളുടെ പ്രവർത്തനം പുനരാരംഭിക്കുന്നതിനെക്കുറിച്ചും ഇന്ന് തീരുമാനമുണ്ടാകുമെന്നാണ് വിശ്വാസം. അതേസമയം അതിർത്തി പ്രദേശങ്ങളിൽ കനത്ത ജാ​ഗ്രത ഇന്ത്യ തുടരും. . ഭീകരവാദത്തോട് വിട്ടുവീഴ്ചയില്ലെന്നും പ്രകോപനമുണ്ടായാൽ ശക്തമായി തിരിച്ചടിക്കുമെന്നുമാണ് ഇന്ത്യ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ഓപ്പറേഷൻ സിന്ദൂർ തുടരുമെന്നും സേന വ്യക്തമാക്കിയിരുന്നു‌.

Follow Us
Related Stories
Chennai Metro: ട്രെയിൻ വരാൻ വൈകിയാലും ബോറടിക്കില്ല! ഈ മെട്രോ സ്റ്റേഷനിൽ വന്ന് ജോലി ചെയ്യാം, ഷോപ്പിംഗും നടത്താം
Bengaluru Vande Bharat: ബെംഗളൂരു-മംഗലാപുരം-ചെന്നൈ യാത്രകള്‍ വേണ്ട; ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും
Bengaluru RRTS: ഹൊ യാത്ര എന്തെളുപ്പം! ബെംഗളൂരുവില്‍ നിന്നും അഞ്ചിടങ്ങളിലേക്ക് RRTS സര്‍വീസ് വരുന്നു
Dehardun Clash: കുടിവെള്ളത്തെ ചൊല്ലി വൻ സംഘർഷം; ഡെറാഡൂണിൽ ഒരാൾ കൊല്ലപ്പെട്ടു, മൂന്ന് പേർക്ക് ഗുരുതര പരിക്ക്
പാർട്ടിയെ വരുതിയിലാക്കാൻ നിർണ്ണായക നീക്കവുമായി മമത ബാനാർജി, വെല്ലുവിളിച്ചവരെ ഒഴിവാക്കി പുനഃസംഘടന
മരുന്നിന് പകരം നഴ്സ് കുത്തിവെച്ചത് ഫോർമാലിൻ, മൂന്നുവയസ്സുകാരൻ്റെ മരണത്തിന് പിന്നിലെ കാരണം പുറത്ത്
ഇഞ്ചി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്? ഇതറിഞ്ഞോളൂ
വീട്ടിൽ കൂൺ കൃഷി എങ്ങനെ ചെയ്യാം?
വനിതാ ടി20 ലോകകപ്പില്‍ ഉറ്റുനോക്കേണ്ട 7 ഇന്ത്യന്‍ താരങ്ങള്‍
പ്രമേഹം പമ്പ കടക്കാന്‍ ഈ പഴമൊന്ന് മതി; വേഗം കഴിച്ചോളൂ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്