Digital Scams in 2024: നഷ്ടപ്പെട്ടത് കുറച്ചൊന്നുമല്ല; ഇന്ത്യയില്‍ 2024ല്‍ നടന്ന സൈബര്‍ തട്ടിപ്പുകള്‍ ഇവയാണ്‌

From Digital Arrests To Deepfake Calls: 2024-25ന്റെ ആദ്യ പകുതിയില്‍ തന്നെ ബാങ്കിങ് തട്ടിപ്പുകളിലൂടെ പണം നഷ്ടപ്പെട്ടവരില്‍ 27 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്നാണ് റിസര്‍വ് ബാങ്ക് വ്യക്തമാക്കുന്നത്. ഇത്തരം തട്ടിപ്പിലൂടെ നഷ്ടമായ പണം ഏകദേശം എട്ട് മടങ്ങ് വര്‍ധിച്ച് 21367 കോടി രൂപയിലെത്തിയതായും റിസര്‍വ് ബാങ്ക് പറയുന്നു.

Digital Scams in 2024: നഷ്ടപ്പെട്ടത് കുറച്ചൊന്നുമല്ല; ഇന്ത്യയില്‍ 2024ല്‍ നടന്ന സൈബര്‍ തട്ടിപ്പുകള്‍ ഇവയാണ്‌

പ്രതീകാത്മക ചിത്രം

Published: 

27 Dec 2024 | 04:19 PM

വിവിധ തരത്തിലുള്ള തട്ടിപ്പുകള്‍ക്ക് ഇന്ത്യ വിധേയമായ ഒരു വര്‍ഷമാണ് 2024. കഴിഞ്ഞ വര്‍ഷത്തില്‍ സൈബര്‍ തട്ടിപ്പുകളുടെ എണ്ണത്തില്‍ വന്‍ കുതിപ്പാണ് ഉണ്ടായിരിക്കുന്നതും. ഈ തട്ടിപ്പുകള്‍ക്ക് വിധേയമായവരില്‍ സാധരണക്കാരന്‍ മുതല്‍ പണക്കാരന്‍ വരെ ഉണ്ടെന്നതാണ് യാഥാര്‍ഥ്യം. നിരവധിയാളുകള്‍ക്കാണ് തട്ടിപ്പുകളിലൂടെ പണം നഷ്ടപ്പെട്ടത്. ചെറുതും വലുതമായ സംഖ്യകളാണ് പലരില്‍ നിന്നായി നഷ്ടപ്പെട്ടത്.

2024-25ന്റെ ആദ്യ പകുതിയില്‍ തന്നെ ബാങ്കിങ് തട്ടിപ്പുകളിലൂടെ പണം നഷ്ടപ്പെട്ടവരില്‍ 27 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്നാണ് റിസര്‍വ് ബാങ്ക് വ്യക്തമാക്കുന്നത്. ഇത്തരം തട്ടിപ്പിലൂടെ നഷ്ടമായ പണം ഏകദേശം എട്ട് മടങ്ങ് വര്‍ധിച്ച് 21367 കോടി രൂപയിലെത്തിയതായും റിസര്‍വ് ബാങ്ക് പറയുന്നു.

2024ല്‍ ഇന്ത്യയെ വിറപ്പിച്ച അഞ്ച് സാമ്പത്തിക തട്ടിപ്പുകള്‍ ഏതെല്ലാമാണെന്ന് പരിശോധിക്കാം.

ഡിജിറ്റല്‍ അറസ്റ്റ്

അന്വേഷണ ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന ഫോണ്‍ കോള്‍ അല്ലെങ്കില്‍ വീഡിയോ കോള്‍ വഴി ഇരകളെ വിളിച്ച് പണം തട്ടുന്നതാണ് ഈ തട്ടിപ്പിന്റെ രീതി. ഇരകള്‍ ഏതെങ്കിലും കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട് എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തുന്നത്. അറസ്റ്റ് ഒഴിവാക്കുന്നതിനായി പണം കെട്ടിവെക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യും. ഈ തട്ടിപ്പിന് ഇരകളായി നിരവധി പേര്‍ക്കാണ് പണം നഷ്ടപ്പെട്ടിട്ടുള്ളത്.

ഓഹരി വ്യാപാര തട്ടിപ്പുകള്‍

നിക്ഷേപം നടത്തുന്നതിന് പ്രേരിപ്പിച്ച് പണം തട്ടുന്നതാണ് ഈ തട്ടിപ്പിന്റെ രീതി. ഉയര്‍ന്ന വരുമാനം വാഗ്ദാനം ചെയ്ത് ചില വ്യാജ പ്ലാറ്റ്‌ഫോമുകള്‍ നിക്ഷേപകരുടെ താത്പര്യത്തെ മുതലെടുത്തുകൊണ്ട് തട്ടിപ്പ് നടത്തും. ഇത്തരത്തിലുള്ള തട്ടിപ്പുമായി ബന്ധപ്പെട്ട് 2024ല്‍ ആകെ 2,28,094 പരാതികളാണ് ലഭിച്ചിട്ടുള്ളത്. തട്ടിപ്പിന് ഇരകളായിട്ടുള്ളവര്‍ക്ക് 4,636 കോടി രൂപ നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.

Also Read: Digital Arrest: ഇന്ത്യയിൽ ഡിജിറ്റൽ അറസ്റ്റുണ്ടോ? അതോ തട്ടിപ്പോ; പറ്റിക്കപ്പെടാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സിം ക്ലോഷര്‍ തട്ടിപ്പ്

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയില്‍ നിന്നുള്ള ആളാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഈ തട്ടിപ്പ് നടത്തുന്നത്. കൈവൈസി പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് പറയുകയും സി കാര്‍ഡുകള്‍ ഉടന്‍ ഡിആക്ടിവേറ്റ് ചെയ്യുമെന്ന് പറയുകയും ചെയ്യുന്നതാണ് പ്രതികളുടെ രീതി. വ്യാജ കോളുകളായോ സന്ദേശങ്ങളായോ ആണ് ഇക്കാര്യം നിങ്ങളിലേക്ക് എത്തുന്നത്. ശേഷം ഇരകളില്‍ നിന്നും ബാങ്ക് വിവരങ്ങളോ പണമോ ആവശ്യപ്പെടുകയും ചെയ്യും.

ക്യൂ ആര്‍ കോഡ് തട്ടിപ്പ്

വ്യാജ ക്യൂ ആര്‍ കോഡുകള്‍ ഉപയോഗിച്ചുകൊണ്ടാണ് ഈ തട്ടിപ്പ് നടത്തുന്നത്. വ്യാജ വെബ്‌സൈറ്റുകളിലേക്ക് റീഡയറകട് ചെയ്യാനോ സ്‌കാനിങ്ങില്‍ അനധികൃത ഇടപാടുകള്‍ നടത്താനോ ഈ തട്ടിപ്പിലൂടെ സാധിക്കും.

ഡീപ്‌ഫേക്ക് തട്ടിപ്പുകള്‍

ഉന്നതരായ വ്യക്തികളുടെ പേരില്‍ ആള്‍മാറാട്ടം നടത്തിയാണ് ഈ തട്ടിപ്പ് നടത്തുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെയാണ് ഈ തട്ടിപ്പ് നടക്കുന്നത്. ഡീപ്‌ഫേക്ക് വീഡിയോകള്‍ യഥാര്‍ഥ വീഡിയോ ആണെന്ന് തെറ്റിധരിച്ചാണ് പലരും തട്ടിപ്പിന് ഇരകളായത്.

Follow Us
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
വിഎൻ വാസവൻ ഒടുവിൽ വിശ്വൻ സഖാവിനെ കണ്ടു
ഭാവിയില്‍ സഞ്ജുവിനെ പോലെ നിരവധി താരങ്ങള്‍ മലയാളക്കരയില്‍ നിന്ന്‌ വളര്‍ന്നുവരട്ടെയെന്ന് മോഹന്‍ലാല്‍
52 വർഷം ഒരു പരാതിയും പറഞ്ഞില്ല, എംജെ ജോബ് അവസാനം പാർട്ടി വിട്ടു
ട്രെയിനിന്റെ അവസ്ഥ കണ്ടോ? ടൂര്‍ പോയ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ 'സംഭാവന'യെന്ന് യാത്രക്കാര്‍